Sunday, September 20, 2009

സിബിഐയുടെ സിഡി ഡ്യൂപ്ലിക്കേറ്റ്‌





ചാനലുകള്‍ പ്രക്ഷേപണം ചെയ്ത സിഡിയെക്കുറിച്ചു രണ്ടു വാക്ക്

1 . ഇതേ സിഡിയാണ് അഭയ കേസിലെ വാദി ആയ അഭയയുടെ പിതാവ് സി ഡി യില്‍ കൃത്രിമം നടന്നതായി ആരോപിച്ചു ഹര്‍ജി നല്‍കിയത്...

2 .ഇതേ സിഡി തന്നെയാണ് ഹൈകോടതി സി ഡി യില്‍ കൃത്രിമം നടന്നതായി നിരീക്ഷിച്ചത് .

3 . കേസ്‌ അന്വേഷിച്ച സി ബി ഐ സി ഡി യില്‍ കൃത്രിമം നടന്നു എന്നും അത് നടത്തിയത് ഫോറന്‍സിക് ലാബ്‌ ആണെന്നും കോടതിയില്‍ പറഞ്ഞു...

4. ഇതേ സിഡി കണ്ടിട്ടാണ് .."സിഡിയിലെ എഡിറ്റിങും കൂട്ടിച്ചേര്‍ക്കലുകളും മനസിലാക്കാന്‍ സങേതിക വിടഗ്ദരുടെയൊന്നും ആവശ്യമില്ല, ഏതൊരു സാധാരണക്കാരനും ഒറ്റനോട്ടത്തില്‍ വ്യക്തമാകും" എന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടത് ..

5 . ഇതേ സിഡി കണ്ടിട്ടാണ് "തെളിവില്ലാത്തതിനാല്‍ കേസ്‌ അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്ന് " സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടത് ... (ഇതിനെ തുടര്‍ന്ന് "കേസ്‌ തിരികെ കേരള പോലീസിനെ ഏല്പിക്കുമെന്നു" കോടതി വാക്കാല്‍ പരാമര്‍ശിക്കുകയും ..പിറ്റേ ആഴ്ച തന്നെ അറസ്റ്റ് നടക്കുകയും ചെയ്തു)

6 .ഇതേ സിഡി കണ്ടിട്ടാണ് "കത്തോലിക്കാ സഭയുടെ ഇടപെടലിലൂടെയാണ് സിഡിയില്‍ കൃത്രിമം നടന്നതെന്ന്" ചില കേന്ത്രങള്‍ പ്രചരിപ്പിച്ചത്

7 . കോടതി ഏല്‍പ്പിച്ച പ്രകാരം സി ഡി പരിശോധിച്ച സി-ഡിറ്റിലെ വിദക്ത സംഖം സി ഡി കൃത്രിമം സ്ഥിതീകരിച്ചു . അവര്‍ അവരുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു .(മൂന്നു കാസറ്റുകളിലുമായി 72 എഡിറ്റിംഗും ആറ് 'ഡിസോള്‍വിംഗും' നടന്നിട്ടുണ്ട്. )

8 . സി ഡി യുടെ ആധികാരികത ചോദ്യം ചെയ്തു നല്‍കിയ ഹര്‍ജി ഇപ്പോഴും കോടതിയുടെ അന്തിമ തീര്‍പ്പിന് കാത്തു നില്‍ക്കുന്നു .

9 . പല പല ആരോപണങളുടെ പേരില്‍ ലാബ് മേധാവി പുറത്താക്കപ്പെട്ടു .

ഒരു സുപ്രഭാതത്തില്‍ മാധ്യമങ്ങള്‍ സി ഡി സംപ്രേഷണം ചെയ്യുന്നു .

ഫ്ലാഷ്‌ ന്യൂസ്‌ : അഭയാ കേസില്‍ പ്രതികളുടെ കുറ്റ സമ്മതം !

------------------------------------------------------------------------------------------

ഇനി സിഡിയിലേക്ക് ...

http://www.youtube.com/watch?v=qdPMtWec5ew&feature=related

(ഡോ. മുകുന്ദന്‍ 12-6-2003 തീയതി വച്ചു നല്‍കിയ ബ്രെയിന്‍ ഫിംഗര്‍പ്രിന്റിംഗ് പരിശോധനാ റിപ്പോര്‍ട്ടില്‍ "അഭയയുടെ കൊലപാതകത്തില്‍ സിസ്റര്‍ സെഫിക്കു പങ്കുണ്ടാകാനുള്ള സാധ്യത പരിശോധിച്ചെങ്കിലും പരിശോധനാ ഫലം അതു ശരിവയ്ക്കുതായിരുില്ല.")

ഏഷ്യാനെറ്റ്‌ സംപ്രേഷണം ചയ്ത ഈ ഭാഗം ഒന്ന് പരിശോദിക്കാം
ഈ ലിങ്കില്‍ സിസ്റ്റര്‍ സെഫി പറഞ്ഞു തുടങുന്നതിങനെ " കുര്‍ബാനയ്ക്ക് വരാന്‍ പറയുമ്പോള്‍ .."
പിന്നീടുള്ള സംസാരമെല്ലാം സിസ്റ്റര്‍ സെഫി വാതില്‍ തുറന്നു കൊടുത്തതിനെക്കുറിച്ചാണ് ..അതായത് ചോദ്യം കുര്‍ബാനയ്ക്ക് വന്ന അച്ചന്മാര്‍ക്ക് എന്നുള്ളത് , വെളുപ്പിനെ വന്ന അച്ഛനമാര്‍ക്കു തുറന്നു കൊടുത്തു എന്നുള്ള രീതിയില്‍ വളച്ചൊടിക്കാന്‍ ശ്രമം നടത്തുന്നു ....

സെഫി ചോദ്യകര്‍ത്താവ് പ്രദീഷിക്കാത്ത മറുപടി പറയുമ്പോള്‍ എന്തൊക്കെയോ സൌണ്ട് കേള്‍പ്പിക്കുന്നു ..ചിലപ്പോള്‍ എതെങിലും പാട്ട് ...ഉത്തരങള്‍ ഒന്നും തന്നെ വ്യക്തമല്ല ..ചോദ്യകര്‍ത്താവ് ചോദ്യങല്‍ക്കൊണ്ട് തന്നെ ഒരു കഥയുണ്ടാക്കിയിരിക്കുന്നു ....സംശയമുള്ളവര്‍
സമയമെടുത്ത് വിശദമായി ചാനലുകള്‍ പുറത്തുവിട്ട നാര്‍കോ സിടി പരിശോദിക്കട്ടെ ...

ഒരു സംസാരഭാഗം....

മാലിനി : അഭയ സിസ്റ്റര്‍ നിങളെ തോമസ്‌ കൊട്ടൂരിനോടെ ഉള്ളപ്പോള്‍ കണ്ടതാ ?
സെഫി : കണ്ടിട്ടില്ല (sound cut)

മാലിനി : ഇല്ല ,തോമസ്‌ കൊട്ടൂരും നിങളും സംസാരിക്കുന്നപ്പോള്‍ നിങ്ങള്‍ രണ്ടാളും ഉണ്ടാരുന്ന സമയത്ത് അഭയ സിസ്റ്റര്‍ നിങളെ കണ്ടോ ?

സെഫി : ഞാന്‍ അഭയയെ കണ്ടില്ല (മാലിനി ഇടക്കുവച്ചു തടസപ്പെടുത്തുന്നു)
മാലിനി : അബയേനെ അടിചതാരാ ? തട്ടിയതാരാ ? നിങ്ങളോ ഫാതറോ ?
മാലിനി (ചോദ്യം ആവര്‍ത്തിക്കുന്നു) :അഭയയെ തട്ടിയത് നിങളാണോ അതോ ഫാദര്‍ തോമസ്‌ കൊട്ടൂരാണോ ?

സെഫി : ഞാനല്ല ("ഞാന" എന്ന സ്ഥലത്തുവച്ച് മാലിനി തടസപ്പെടുത്തുന്നു)

മാലിനി : ആര് തട്ടി ?

സെഫി : ഞാന്‍ തട്ടിയിട്ടില്ല ("ഞാന്‍ തട്ടി" എന്ന സ്ഥലത്തുവച്ച് മാലിനി തടസപ്പെടുത്തുന്നു)

മാലിനി :(ഇടയ്ക്കു കയറി ) എന്തിനാ തട്ടിയതവരെ ?

പിന്നീട് കുറെ നേരം ഞരങലും മൂളലും

ഇതില്‍ തന്നെ സിസ്റ്റര്‍ സെഫി "കോടാലി കൊണ്ട്" എന്ന് പറയുന്നതിന് മുമ്പ് എഡിറ്റ്‌ ചെയ്തിട്ടുണ്ട് ...ഒരുപക്ഷെ ചോദ്യം മറ്റെന്തെഗിലുമാകാം ..
"അഭയെന്റെ തലയില്‍ രക്തമൊക്കെ ഉണ്ടായിരുന്നോ " എന്നിടത്ത് ചോദ്യവും ഉത്തരവും രണ്ടു സമയത്തെ പോലെ തോന്നുന്നു ..
അടുത്ത ചോദ്യം "അഭയ സിസ്റ്റ്റിനെ എത്രപേര്‍ എടുത്തുകൊണ്ടു പോയി കിണട്ടിലിട്ടതാ" ഉത്തരം പറയുന്നിടത്ത് എന്തോ വലിയ ഒച്ചമാത്രം (ഇല്ല / അല്ല എന്ന് പറയുന്നത് മറക്കാന്‍ ശ്രമിക്കുന്നതുപോലെ )...
അടുത്ത ചോദ്യം "നിങള്‍ അഭയ സിസ്റ്റ്റിന്റെ കയ്യില്‍ പിടിച്ചോ അതോ കാലില്‍ പിടിച്ചോ ?"
"പിടിച്ചില്ല!" എന്ന സെഫിയുടെ ഉത്തരം വ്യക്തം .....

പലതവണ ശര്ദിക്കുന്നതും ഒക്സിജന്‍ കൊടുക്കുന്നതും ധൃശ്യത്തിലുണ്ട് ..

http://www.youtube.com/watch?v=IT7Gmi49704&feature=related

ഈ ലിങ്കില്‍ ഇത് കുറച്ചുകൂടി വ്യക്തമാണ്

""എതെങിലും ആവശ്യമുന്ടെഗില്‍ പിതൃകയിലച്ചന്‍ വന്നിട്ടുള്ള സംബവങളുണ്ട് " എന്ന് സെഫി പറയുന്നതിന് ശേഷം പിന്നീടുള്ള മാലിനിയുടെ ചോദ്യം "പിത്രുകയിലും ഫാദര്‍ തോമസ്‌ കോട്ടൂരും എത്ര സമയം അവിടെ വന്നത്" എന്നാണു ...അതായത് അഭയ മരിച്ച അന്ന് എപ്പോള്‍ ഇവര്‍ രണ്ടുപേരും അവിടെ വന്നു ...അടുത്ത കഥയുണ്ടാക്കല്‍ ശ്രമം ...അതിനൊന്നുമുള്ള മറുപടി വ്യക്തമല്ല ...

പിന്നീടുള്ള ചോദ്യം "ആരെക്കാണാന്‍ വേണ്ടി ?" ..അതിനു സെഫി പറയുന്ന മറുപടി "ഞങളുടെ (ഏതോ സിസ്റെരിന്റെ പേര് പറയുന്നു )കാണാന്‍ വേണ്ടി "
അടുത്ത ചോദ്യം "കോണ്‍വെന്റില്‍ നിങളെ കാണാന്‍ വേണ്ടി വന്നിട്ടുണ്ടോ ?"..അതിനുള്ള
മറുപടി "ഉണ്ട് "...
അടുത്ത ചോദ്യം "എത്ര സമയം അങ്ങനെ വന്നത് " ഉത്തരം "പെട്ടന്ന് വന്നു പോകും "..
ഇതിനു ശേഷം മാലിനി പറയുന്നത് "എങ്ങനെ, ഒരവര്‍ "(അതായത് ഇവിടെ സെഫി ഒരവര്‍ എന്ന് പറഞ്ഞിട്ടുണ്ട് ..സിഡിയില്‍ അത് കേള്ക്കാന്‍ വയ്യ ,അതിനു ബാക്കിയായാണ് മാലിനി പറയുന്നത് "എങ്ങനെ, ഒരവര്‍ " -ഈ ഒരവര്‍ സിസ്റ്റര്‍ സെഫി പറയുനത് കുര്ബാനയെക്കുറിച്ചാണ് )

അതിനു മറുപടിയായി സിസ്റ്റര്‍ സെഫി പറയുന്നതില്‍ "വര്‍ത്തമാനം" (വര്‍ത്തമാനം പറയും എന്നാകാം) എന്ന് മാത്രം തിരിയും ...

അടുത്ത ചോദ്യം "നിങള്‍ വിളിച്ചാല്‍ വരുമല്ലേ " സെഫിയുടെ മറുപടി "ഫോണില്‍ കുര്‍ബാനയ്ക്ക് വരാന്‍ പറയുമ്പോള്‍"
---------------------------------------------------------------------------------------
ഇവിടെ ഒരു പഴയ മാതൃഭുമി വാര്‍ത്ത വായിക്കാം

Mathrubhumi June 25 2009

നാര്‍കോ ടേപ്പുകളില്‍ കൃത്രിമം: വൈദികന്‍ രാത്രി എന്തിന്‌ വന്നു? സിസ്റ്റര്‍ സെഫി പറഞ്ഞു - 'കുര്‍ബാനയ്‌ക്ക്‌'
കൊച്ചി: വൈദികനായ ഫാ. തോമസ്‌ കോട്ടൂര്‍ രാത്രി അസമയത്ത്‌ എന്തിന്‌ കോണ്‍വെന്റില്‍ വന്നു? സിസ്റ്റര്‍ സെഫി അപ്പോള്‍ മറുപടി നല്‍കി: ''അച്ചന്‍ കുര്‍ബാനയ്‌ക്ക്‌ വന്നു''.

സിസ്റ്റര്‍ സെഫി നല്‍കിയ ശരിക്കുള്ള ഉത്തരം അപ്രത്യക്ഷമായി. അത്‌ വീഡിയോ ടേപ്പില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പകരം മറ്റെവിടെയോ കുര്‍ബാനയെ കുറിച്ച്‌ പറഞ്ഞത്‌ കൂട്ടിച്ചേര്‍ത്തു. അപ്പോള്‍ അച്ചന്‍ രാത്രി കോണ്‍വെന്റില്‍ കുര്‍ബാനയ്‌ക്കു വന്നു എന്ന ഉത്തരമായി.

മൂന്ന്‌ പ്രതികളുടെയും നാര്‍കോ പരിശോധന ചിത്രീകരിച്ചത്‌ വീഡിയോ കാസറ്റ്‌ ടേപ്പുകളിലാണ്‌. ഒന്നര മണിക്കൂറില്‍ കൂടുതല്‍ ദൈര്‍ഘ്യം മൂന്നുപേരുടെയും ടേപ്പിനുണ്ട്‌. എന്നാല്‍, അവ എഡിറ്റ്‌ ചെയ്യപ്പെട്ട്‌ ദൈര്‍ഘ്യം കുറച്ചുകൊണ്ടാണ്‌ ഫൊറന്‍സിക്‌ ലാബില്‍ നിന്ന്‌ സി.ബി.ഐ.ക്ക്‌ കൈമാറിയത്‌. അവ എഡിറ്റ്‌ ചെയ്യപ്പെട്ടവയാണെന്ന്‌ സി.ബി.ഐ. ബുധനാഴ്‌ച ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ കോടതിയില്‍ സമ്മതിച്ചു.

അവയുടെ ദൈര്‍ഘ്യം കുറച്ച്‌ എഡിറ്റ്‌ ചെയ്‌തപ്പോള്‍ പ്രതികള്‍ നല്‍കിയ ഉത്തരങ്ങളും കൃത്രിമത്തിന്‌ വിധേയമായിട്ടുണ്ടെന്ന്‌ സി-ഡിറ്റിലെ വിദഗ്‌ദ്ധ പരിശോധനകളില്‍ കണ്ടെത്തി. സി.ബി.ഐ.യെ മനഃപൂര്‍വം വഴിതെറ്റിക്കാനും ആശയക്കുഴപ്പത്തിലാക്കാനുമുള്ള ഉത്തരങ്ങളാണ്‌ കൃത്രിമത്തിലൂടെ സൃഷ്ടിക്കപ്പെട്ടത്‌. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനാണ്‌ സി.ബി.ഐ.യുടെ ശ്രമം. പല വിലപ്പെട്ട സൂചനകളും കിട്ടിയില്ലെങ്കിലും ലഭ്യമായവയെ ആശ്രയിച്ചാണ്‌ സി.ബി.ഐ. അന്വേഷണം നടത്തിയത്‌. മൂന്നു പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞത്‌ അങ്ങനെയാണ്‌. സംഭവദിവസം ഫാ. തോമസ്‌ കോട്ടൂരും ഫാ. പൂതൃക്കയിലും രാത്രി അസമയത്ത്‌ കോണ്‍വെന്റില്‍ ഉണ്ടായിരുന്നുവെന്ന്‌ കണ്ടെത്താന്‍ കഴിഞ്ഞു. മറ്റ്‌ സാക്ഷികളെ ചോദ്യം ചെയ്‌ത്‌ തെളിവിന്റെ അറ്റുപോയ കണ്ണികള്‍ കൂട്ടിയിണക്കിയാണ്‌ സി.ബി.ഐ. അന്വേഷണം നടത്തിയത്‌.

ആദ്യം പ്രതികള്‍ കുറ്റം സമ്മതിച്ചില്ല. എന്നാല്‍ നാര്‍കോ പരിശോധനാ റിപ്പോര്‍ട്ടിലെ ഉത്തരങ്ങള്‍ നോക്കി അന്വേഷണം നടത്തിയപ്പോള്‍ പ്രതികള്‍ കുറ്റം സമ്മതിച്ചുവെന്ന്‌ സി.ബി.ഐ. നേരെത്തെ കോടതിയെ അറിയിച്ചു. ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളില്‍ പകുതിയോളം സി.ബി.ഐ.യെ തെറ്റിദ്ധരിപ്പിക്കാന്‍ പര്യാപ്‌തമായിരുന്നുവെങ്കിലും അത്‌ മറികടന്ന്‌ പ്രതികളുടെ പങ്കാളിത്തം കണ്ടെത്താന്‍ കഴിഞ്ഞുവെന്ന്‌ സി.ബി.ഐ. വ്യക്തമാക്കിയിട്ടുണ്ട്‌.

കോണ്‍വെന്റിന്റെ പിന്‍വാതില്‍ വൈദികന്‌ ആരാണ്‌ തുറന്നുകൊടുത്തതെന്നും അഭയയുടെ തലയില്‍ തട്ടിയത്‌ ആരാണെന്നും ചോദിച്ചപ്പോള്‍ വ്യക്തമായ ഉത്തരങ്ങള്‍ കിട്ടിയില്ലെങ്കിലും സൂചനകള്‍ ലഭിച്ചപ്പോഴാണ്‌ തലയ്‌ക്ക്‌ അടിയേറ്റ്‌ അഭയ മരിച്ചതിനെക്കുറിച്ച്‌ അന്വേഷണത്തില്‍ സി.ബി.ഐ.ക്ക്‌ കണ്ടെത്താന്‍ കഴിഞ്ഞത്‌. കോണ്‍വെന്റിലെ അന്തേവാസികളെയും മറ്റ്‌ സാക്ഷികളെയും ചോദ്യം ചെയ്‌തപ്പോള്‍ സാഹചര്യങ്ങള്‍ പൂര്‍ണമായി.

നാര്‍കോയുടെ അസ്സല്‍ ടേപ്പുകള്‍ എവിടെ? അത്‌ സി.ബി.ഐ. കണ്ടെത്തണമെന്ന്‌ അഭയയുടെ പിതാവിന്റെ അഭിഭാഷകന്‍ എ.എക്‌സ്‌. വര്‍ഗീസ്‌ ബുധനാഴ്‌ച ആവശ്യപ്പെട്ടു. അസ്സല്‍ ടേപ്പുകള്‍ കിട്ടിയാല്‍ അവ ഹാജരാക്കുമെന്ന്‌ സി.ബി.ഐ. പ്രോസിക്യൂട്ടര്‍ പറഞ്ഞു. അതേക്കുറിച്ച്‌ അന്വേഷിക്കും. സത്യം സി.ബി.ഐ. വെളിച്ചത്ത്‌ കൊണ്ടുവരും. ഒന്നും മറച്ചുവെക്കില്ലെന്ന്‌ സി.ബി.ഐ. പ്രോസിക്യൂട്ടര്‍ അനില്‍കുമാര്‍ പറഞ്ഞു.

ടേപ്പുകള്‍ എഡിറ്റ്‌ ചെയ്യപ്പെട്ടതാണ്‌. ഉത്തരങ്ങളില്‍ ചിലത്‌ നഷ്ടപ്പെട്ട നിലയിലാണെന്ന്‌ അദ്ദേഹം കോടതിയെ അറിയിച്ചു. പ്രതികളെ രക്ഷിക്കുന്നതിനാണ്‌ അവയില്‍ എഡിറ്റിങ്‌ നടന്നതെന്ന്‌ അഡ്വ. വര്‍ഗീസ്‌ ആരോപിച്ചു.

കേസ്‌ അന്വേഷണത്തില്‍ മേല്‍നോട്ടം ഹൈക്കോടതി ഉത്തരവ്‌ അനുസരിച്ച്‌ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിനാണുള്ളതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ലാബിന്റെ മുന്‍ അസി. ഡയറക്ടര്‍ മാലിനിക്ക്‌ എതിരെ തെളിവ്‌ നശിപ്പിച്ചതിന്‌ കേസ്‌ എടുക്കണമെന്നാണ്‌ അദ്ദേഹത്തിന്റെ ആവശ്യം.

----------------------------------------------------------------------------------------------

http://www.youtube.com/watch?v=dPdiH1gPkOY

പിത്രൃകയിലിന്റെ സിഡി ഭാഗം അതിലും തമാശയാണ് ..അദേഹം പറയുന്നു "അഭയ കൊല്ലപ്പെട്ടതാണു" ബാക്കി ഭാഗം നിങള്‍ തന്നെ കേള്‍ക്കുക ...ഇത് പിത്രൃകയില്‍ ഉള്‍പെട്ട ഒരു കൊലപാതകത്തിന് പറയുന്ന മറുപടികളല്ല ..പകരം ഏതൊരു സാമാന്യ ജനവും പറയുന്ന മറുപടിയാണ് ...കേരളം പാടിപ്പടിച്ചത് ...

"ആരാണ് കൊന്നത്, എന്തിനു" എന്ന് ചോദിക്കുമ്പോള്‍ മറുപടി "To whom i have to accused!"...അതിനു ശേഷം "Bishops and all the authorities also participated in the rally...." ബിഷപ്പിനെകൂടി ഇരയായിട്ടു കിട്ടി എന്നാണു മാലിനി കരുതിയത്..പക്ഷെ അച്ചന്‍ പറഞ്ഞു വന്നത് റാലിയെക്കുറിച്ചായിപ്പോയി ...അതിനു ശേഷം പറയുന്നതെല്ലാം നടന്ന സംഭവതെതക്കുറിച്ചല്ല ...മറിച്ച് Bishops & Authorities rally നടത്തിയതിന്റെ reasons ആണ്...(അല്ലയിരുന്നെങില്‍ "Name of two fathers..." എന്ന് പിത്രൃകയില്‍ പറയില്ലായിരുന്നു) ..സംശയമുള്ളവര്‍ ഒന്നുകൂടി സിഡി കാണട്ടെ....ഈ ഭാഗം എല്ലാ ചാനലുകളും പിതൃകയിലിന്റെ കുറ്റ സമ്മദമായി അവതരിപ്പിച്ചു ....

അതിനു ശേഷം മാലിനി ചോദിക്കുന്നു "what happened in the kitchen"...
പിത്രൃകയില്‍ : "what to say madam..."

പിന്നീട് പിത്രൃകയില്‍ പറയുന്നതെല്ലാം conventile കിച്ചണെക്കുറിച്ചാണ് .."they were two siters..." എന്ന് പറയുന്നത് അതുകൊണ്ടാണ്...അല്ലാതെ അവിടെ നടന്നു എന്ന് സിബിഐ - കേരളകൌമുദി ആരോപിക്കുന്ന കാര്യത്തെക്കുറിച്ചല്ല ...(പ്രതികള്‍ക്കെതിരെ പ്രകൃതി വിരുധം ആരോപിച്ച പത്രമാണ്‌ കേരളകൌമുദി.സംഭവ ദിവസം പ്രതികള്‍ ഈ പരിപാടി നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ടോര്‍ച്ചടിച്ചു കൊടുത്തത് കേരളകൌമുദി ചീഫ് എഡിറ്റര്‍ ആയിരുന്നോ എന്ന് ഞാന്‍ സംശയിക്കുന്നു )

-----------------------------------------------------------------------------------------

"അഭയ കേസില്‍ കഴിഞ്ഞ 16 വര്‍ഷത്തിനിടെ മാധ്യമങളും പൊതുസമൂഹവും സ്വന്തം നിഗമനങളുമായി ഏറെ മുന്നോട്ടുപോയി .24 വാല്യങളുള്ള കേസ് ഡയറിയിലെ വിവരങ്ങള്‍ എന്താണൈന്നറിയാതെയാണിത് .വദഗധര്‍ തയാറാക്കിയ നിരവധി ശാസ്ത്രീയ റിപ്പോര്‍ട്ടുകള്‍ ,മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ,ബ്രെയിന്‍ ഫിന്ഗര്‍ പ്രിന്റിംഗ് റിപ്പോര്‍ട്ടുകള്‍,കോടതിയുടെ നിരന്തരമായ ശ്രമഭലമായി ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നിന്നു ശേകരിച്ച നാര്‍ക്കോ അനാലിസിസ് സിഡികള്‍ ,അവയുടെ മൂല്യവും നിയമസാടുടയും ,വിവിധ അന്വേഷണ എജന്‍സികളുടെ ഫൈനല്‍ റിപ്പോര്‍ട്ടുകള്‍ - ഇവയെക്കുറിചൊന്നും പോതുജനത്തിനു യാതൊന്നുമറിയില്ലായിരുന്നു .അതൊന്നും മാധ്യമങളെയോ പൊതുജനതെയോ ഒരിക്കലും വേവലാധിപ്പെടുതിയില്ല .
എന്നല്‍ മുന്പറഞ്ജ കാര്യങലോന്നും പരിശോടിക്കതെതന്നെ മാധ്യമങള്‍ ഇതിനകം വിധിയെഴുതിക്കഴിഞ്ഞു . കേസഡയറിയിലുളള നഗ്നസത്യങലുമായി യാതൊരു ബന്ധവുമില്ലാത്ത വാര്‍ത്തകള്‍ പ്രസിധീകരിച്ച മാധ്യമങളുടെ സ്വാദീനവലയതില്‍പ്പെട്ട പൊതുജനവും അവയോടൊപ്പം കൈകോര്‍ത്തു .മാദ്യമാങളും പൊതുജനവുംചെര്‍ന്നു ഇതിനകം പ്രഖ്യാപിച്ച വിധിക്കെതിരെ എന്തെങിലും എഴുതാനോ സംസാരിക്കാനോ ദൈര്യപ്പെടുന്ന ജഡ്ജിയുടെ തലയ്ക്കു മുകളില്‍ സത്പേര് കളന്ഗപ്പെടുമെന്ന ഭീഷണിയുടെ "ഡമോക്ലീസിന്റെ വാള്‍" തൂങിനിലക്കുന്നു .മൂന്നുപേരെ ഇതിനകം തന്നെ തൂക്കുമരത്തിലേക്ക് അയച്ചുകഴിഞ്ഞു .പിന്നെതിനാണ് ഇ രാജ്യത്ത് ക്രിമിനല്‍ നീതിന്യായ സംവിദാനം നിലനില്‍ക്കുന്നത് .നിരവധി അന്വേഷണ ഉദ്യോഗസ്ഥര്‍,ലോക്കല്‍ പൊലീസിലെയും ക്രൈംബ്രാഞ്ചിലെയും നിരവധി ഉദ്യോഗസ്ഥര്‍ ,ക്രൈസ്തവസഭ, കോണ്‍വെന്റ് അധി്കൃധര് ,ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ മറ്റു നിരവധിപ്പേര്‍ -ഇവരെല്ലാം പ്രതിക്കൂട്ടിലാണ് .മരിച്ചു കഴിഞ്ഞിട്ടുപോലും ചില സാഷികളെ മാധ്യമവും പൊതുജനവും ചേര്ന്നു വേട്ടയാടുന്നു .

പാവം പൊതുജനം രേഖകളിലുള്ളത് എന്താണെന്ന് അവര്‍ അവര്‍ക്കറിയില്ല .നിരന്തരമായ മസ്ഥിഷ്കപ്രഷാളനത്തിനു വിധേയരായ അവര്‍ തങ്ങളെ ഇത്രനാളും വിശോസിപ്പിചിരിന്നതുമായി യോചിക്കാത്ത ഒരു കോടതിവിധി അന്ഗീകരിക്കാന്പോലും തയാറായേക്കില്ല .കേസ് രേഖകളില്‍നിന്നു വെളിപ്പെടുന്ന വസ്തുതകളുടെ അടിസ്ഥാനതില്‍മാത്രമേ കോടതിക്ക് മുന്നോട്ടു പോകാനാവു .എന്നാല്‍, പൊതുജനം ഇപ്പോഴും മരീചികക്കു പിന്നാലെയാണ് .സത്യം വളരെ അകലെയാണ് നിലകൊള്ളുന്നതെന്ന് മനസിലാക്കാന്‍ അവര്ക്കു കഴിയുന്നില്ല .ഈ രണ്ട് വാചകങള്‍ പറയാന്‍ മാത്രമേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ "പിതാവേ ഇവരോട് ക്ഷമിക്കണമേ ,ഇവര്‍ ചെയ്യുന്നതെന്താണെന്ന് ഇവര്‍ അറിയുന്നില്ല ." ജസ്റ്റിസ്‌ കെ. ഹേമ ജഡ്ജി

------------------------------------------------------------------------------------------

നാര്‍കോ സിഡികളെക്കുറിച്ചു കുറച്ചുകൂടി പറയാണ്ട് ..അത് പിന്നീട് !

2 comments:

  1. അഭയാ കേസിലെ നാ ര്‍കോ സിഡിയില്‍ ദൃശ്യമാകു വ്യാപക എഡിറ്റിംഗിനും കൂട്ടിച്ചേര്‍ക്കലുകള്‍ക്കും ആര് ഉത്തരവാദിത്വം പറയും ? കുറ്റാരോപിതരെ ഈ കേസില്‍ ഉള്‍പ്പെടുത്താന്‍ അന്വേഷണസംഘം ആയുധമാക്കിയത് ഈ സിഡികളാണുെ അറിയുമ്പോഴാണ് ഇതിലെ ഈ കൂട്ടിച്ചേര്‍ക്കലുകളുടെ ഗൌരവം പ്രസക്തമാകുത്.

    1. സിഡിയില്‍ എഡിറ്റിംഗ് ഉണ്െടു കോടതി വരെ ചൂണ്ടിക്കാണിച്ചിട്ടും അതിന്റെ നിജസ്ഥിതി അന്വേഷിക്കാനോ പരിശോധിക്കാനോ സിബിഐ തയാറാകാത്തത് എ ന്തുകൊണ്ടായിരുു ?

    2. അവസാനം സിഡിയില്‍ എഡിറ്റിംഗ് ഉണ്െടു സി-ഡിറ്റ് കണ്െടത്തിയപ്പോള്‍ അവര്‍ക്കു വൈദഗ്ധ്യമില്ലുെ പറഞ്ഞു തലയൂരാന്‍ ശ്രമിച്ചതു ശരിയായ രീതിയാണോ ?

    3. ഒറിജിനല്‍ സിഡി കണ്െടത്താന്‍ കോടതി നിര്‍ദേശിച്ചിട്ടും കാര്യമായ അന്വേഷണം നടത്താതെ ഡോ.എസ്. മാലിനിയുടെ വാക്കു വിശ്വസിച്ചു തൃപ്തിപ്പെടുത് ശരിയാണോ ?

    4. വ്യാജരേഖ ചമച്ചതിനു ലാബിലെ ജോലിയില്‍നിു ത പുറത്താക്കപ്പെട്ട ഒരു വ്യക്തിയുടെ വാക്കുകള്‍ അതേപടി വിശ്വസിക്കുത് സിബിഐ പോലെയുള്ള ഏജന്‍സിക്കു ചേര്‍താണോ ?

    5. സത്യം വെളിച്ചത്തുകൊണ്ടുവരാന്‍ നാര്‍ക്കോ അനാലിസിസ് സഹായകമാണെങ്കില്‍ ഒറിജിനല്‍ സിഡിയെക്കുറിച്ചുള്ള വിവരം ലഭിക്കാന്‍ ലാബ് അധികൃതരെയും ഈ പരിശോധനയ്ക്കു വിധേയരാക്കരുതോ ?

    6. ഒറിജിനല്‍ സിഡി പുറത്തുകൊണ്ടുവരുതിനെ അന്വേഷണ സംഘം ഭയപ്പെടുുണ്േടാ ?..

    ഈ ചോദ്യങ്ങള്‍ക്കൊക്കെ ഇനിയും മറുപടിയുണ്ടായിട്ടില്ല.

    ReplyDelete
  2. നാര്‍കോ സിഡി കൃത്രിമം നിറഞ്ഞതാണെന്നും താനതു വിശ്വസിക്കില്ലെന്നും കുറ്റാരോപിതര്‍ക്കു ജാമ്യം അനുവദിച്ച വേളയില്‍ ഹൈക്കോടതിയിലെ ജസ്റീസ് കെ.ഹേമ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ബാംഗളൂരിലെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ അന്ന് അസിസ്റന്റ് ഡയറക്ടറായിരുന്ന ഡോ. മാലിനിയുടെ നേതൃത്വത്തിലാണ് കുറ്റാരോപിതരെ നാര്‍കോ പരിശോധനയ്ക്കു വിധേയരാക്കിയത്. കൃത്രിമ രേഖകള്‍ ചമച്ചതിന് മാലിനിയെ പിന്നീടു സ ര്‍വീ സില്‍നിന്നു പിരിച്ചുവിട്ടു. അഭയാ കേസില്‍ സിബിഐ ഹാജരാക്കിയ നാര്‍കോ സിഡിയില്‍ നിരവധി കൃത്രിമങ്ങള്‍ നടന്നിട്ടുണ്െടന്ന് പിന്നീട് കോടതി നിര്‍ദേശപ്രകാരം സിഡി വിദഗ്ധ പരിശോധന നടത്തിയ തിരുവനന്തപുരത്തെ സിഡിറ്റ് കണ്െടത്തിയിരുന്നു. നാര്‍കോ പരിശോധന ചിത്രീകരിച്ച മൂന്നു സിഡികളില്‍ 72 സ്ഥലങ്ങളില്‍ എഡിറ്റിംഗ് നടന്നതായാണ് സിഡിറ്റ് റിപ്പോര്‍ട്ട് നല്‍കിയത്. ഇതേത്തുടര്‍ന്ന് നാര്‍കോ പരിശോധനയുടെ യഥാര്‍ഥ വീഡിയോ കാസറ്റുകള്‍ ഉടന്‍ കണ്െടത്തണമെന്ന് സിജെഎം കോടതി സിബിഐക്കു നിര്‍ദേശം നല്‍കി. എന്നാല്‍, സിബിഐക്ക് അതു കഴിഞ്ഞിട്ടില്ല. ബാംഗളൂരിലെത്തി ഡോ. മാലിനിയുമായി കൂടിക്കാഴ്ച നടത്തിയ സിബിഐ സംഘം തങ്ങള്‍ ഹാജരാക്കിയത് ഒറിജിനല്‍ സിഡിയാണെന്ന നിലപാടാണ് പിന്നീടു സ്വീകരിച്ചത്.
    സിഡികളുടെ ആധികാരികത സംബന്ധിച്ച് നേരത്തെ സംശയങ്ങള്‍ ഉയര്‍ന്നപ്പോള്‍ പ്രതിഭാഗം സിഡിയില്‍ കൃത്രിമം നടത്തി എന്ന വിധത്തിലാണ് ചിലര്‍ വാര്‍ത്ത പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍, ബാംഗളൂരിലെ ഫോറന്‍സിക് ലബോറട്ടറിയില്‍ ഡോ.മാലിനി തന്നെയാണ് സിഡിയില്‍ കൃത്രിമം കാട്ടിയതെന്നും അവരെ ശിക്ഷിക്കണമെന്നും സിബിഐ കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ കേരള ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരുന്നു. അതേസമയം കോടതി മുമ്പാകെ ലഭ്യമായ തെളിവുകള്‍ പരിശോധിച്ചതില്‍നിന്ന് ഫോറന്‍സിക് ലാബിനെ സംശയിക്കത്തക്ക സാഹചര്യമില്ലെന്നും സിബിഐ തന്നെയാണ് കൃത്രിമം നടത്തിയതെന്നും ഹൈക്കോടതിയിലെ ജസ്റീസ് വി.രാംകുമാര്‍ അടുത്ത ദിവസം ഉത്തരവില്‍ ചൂണ്ടിക്കാട്ടി. സിബിഐയുടെ ഡല്‍ഹി ക്രൈംസ് യൂണിറ്റിനെ അഭയാ കേസ് അന്വേഷണത്തില്‍നിന്നു മാറ്റുകയും ചെയ്തു. പിന്നീട് കേസന്വേഷണം ഏറ്റെടുത്ത സിബിഐ അന്വേഷണസംഘവും പഴയ നാര്‍ കോ സിഡിയിലെ വിവരങ്ങള്‍ വച്ചാണ് മൂന്നുപേരെ അറസ്റ് ചെയ്തത്. ആ നാര്‍കോ സിഡിയിലെ കൃത്രിമങ്ങള്‍ വ്യക്തമാക്കുന്നതാണ് ഇപ്പോള്‍ ചാനലുകള്‍ വഴി പുറത്തുവന്ന ദൃശ്യങ്ങളും ശബ്ദങ്ങളും.

    ReplyDelete