Saturday, November 21, 2009

ആത്മഹത്യാവാദം : കേരളശബ്ദം

"....എന്നാല്‍ സിബിഐയുടെ ഇപ്പോഴത്തെ നടപടികള്‍ കുറ്റമറ്റതാണ് എന്നാ വിശ്വാസം ഞങ്ങള്‍ക്കില്ല. വൈദികരും കന്യാസ്ത്രീയുമാണ് കൊലനടത്തിയതെന്ന് മനസ്സില്‍ പതിഞ്ഞു പോയ ജനത്തെ തൃപ്തിപ്പെടുത്താനും,കഴിഞ്ഞ 15 വര്‍ഷത്തെ നീതിപീതിന്റെ നിരന്തര കുറ്റപ്പെടുത്തലുകള്‍ അവസാനിപ്പിക്കാനും സിബിഐക്ക് ഇപ്പോഴത്തെ അറസ്റ്റ്‌ അനിവാര്യമായിരുന്നിരിക്കാം . നാല് സിബിഐ സംങ്ങല്‍ ചെയ്തത് തെറ്റ് ഇപ്പോഴത്തെ സിബിഐ സംഘം ചെയ്തത് ശരി എന്ന് സിബിഐ തന്നെ പറയുന്നത് അപ്പാടെ എങ്ങനെയാണ് വിശ്വസിക്കുക .

കേസില്‍ സ്വതന്ത്രമായ അന്വേഷണം നടക്കട്ടെ ; ഒപ്പം അത് സത്യസന്ധവുമായിരിക്കണം .തെളിവ് നശിപ്പിക്കാനും , കേസ് ഒതുക്കാനും ആരെങ്കിലും ശ്രമിച്ചിട്ടുണ്ടെങ്കില്‍ അതും തെളിയിക്കപ്പെടണം . സിബിഐയുടെ മുഖം രക്ഷിക്കാന്നാണ് അറ്റസ്റ്റ് എന്ന അഷേപവും പരിശോധിക്കപ്പെടെണ്ടതാണ് .

അന്വേഷണവും അറസ്റ്റും എത്രമാത്രം സത്യസന്ധമായിരുന്നുവെന്നു നീതിപീഠം തീരുമാനിക്കട്ടെ. ആയിരം കുറ്റവാളികള്‍ ക്ഷപെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത്...."


ഒരു സാക്ഷി ജനിക്കുന്നു: സഞ്ജു. പി.മാത്യു

അഭയാകേസിന്റെ പേരില്‍ കോടതിയുടെ ഭാഗത്തുനിന്നു അനേകതവണ കേള്‍ക്കേണ്ടിവന്ന വിമര്‍ശനങ്ങളും ശാസനകളും ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ അഭയയെ രണ്ടു വൈദികര്‍ ഒരു കന്യാസ്ത്രീയുടെ സഹായത്തോടെ കൊലപ്പെടുതിയതാണെന്ന മുന്‍ അന്വേഷണസംഘത്തിന്റെ നിഗമനത്തിന് ആവശ്യമായ തെളിവുകള്‍ എത്രയും വേഗം ഒപ്പിച്ചെടുത്തു തലയൂരിയിരിക്കുകയാണ് സി.ബി.ഐ.
എസ്.പി. ആര്‍.എം. കൃഷണയുടെയും ഡി.വൈ.എസ്.പി. ആര്‍.കെ. അഗര്‍വാളിന്റെയും സംഘത്തിന്റെയും അന്വേഷനരീതിയില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് കേസില്‍ സമഗ്രമായ പുനരന്വേഷണം നടത്താന്‍ സി.ബി.ഐ.യുടെ കൊച്ചി യുണിറ്റിനെ ഏല്പിക്കണം എന്ന് ഹൈക്കോടതി ആവശ്യപ്പെട്ടത് .വൈദികരായ തോമസ്‌ കോട്ടൂരിനെയും, ജോസ് പിതൃകയിലിനെയും, സിസ്റ്റര്‍ സെഫിയും കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഇതിനുമുമ്പ് അന്വേഷണം നടത്തിയിട്ടുള്ള നാല് സി.ബി.ഐ. സംഘങളും ചോദ്യം ചെയ്യുകയും വിവിധ നുണപരിശോധനകള്‍ക്ക് വിധയമാക്കുകയും ചെയ്തിരുന്നു .

വൈദികരെയും കന്യാസ്ത്രീകളെയും പ്രതിയാക്കുമ്പോള്‍ പെട്ടന്നുണ്ടായെക്കാവുന്ന സാമുദായിക പ്രതികരണം ലഘുകരിക്കാനായി ഇവര്‍ തന്നെയായിരിക്കും പ്രതികള്‍ എന്ന സൂചന സിബിഐ കേന്ദ്രങള്‍ പലപ്പോഴായി മാധ്യമങള്‍ക്ക് ചോര്‍ത്തിനല്കുകയും ചെയ്തിരുന്നു .

ഇങനെയൊരു ഘട്ടത്തിലാണ് ഹൈക്കോടതി കേസിന്റെ പുനര്‍ അന്വേഷണത്തിനായി സി.ബി.ഐ. യുടെ കൊച്ചി യുണിറ്റിനെ നിയോഗിക്കാന്‍ ആവശ്യപ്പെടുന്നത് . ഇതോടൊപ്പം സി.ബി.ഐ. യെക്കുറിച്ച് കോടതി നടത്തിയ വിമര്‍ശനങള്‍ സി.ബി.ഐയുടെ ഉന്നതാധികാരികള്‍ അതീവ ഗൌരവത്തോടെയാണ് കണ്ടത്. സി.ബി.ഐയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതായിരുന്നു കോടതിയുടെ വിമര്‍ശനങള്‍.ഡി.വൈ.എസ്.പി അഗര്‍വാള്‍ നിര്ത്തിയേടത്ത് നിന്നു തുടങി എത്രയും വേഗം രണ്ടു വൈദികരും കന്യാസ്ത്രീകളും പ്രതികലാണെന്നതിനു തെളിവുകള്‍ ഉണ്ടാക്കി കുറ്റപത്രം നല്‍കാനായിരുന്നു കൊച്ചിയിലെ സി.ബി.ഐ. ഡി.വൈ.എസ്.പി നന്ദകുമാരന്നാ‍യര്‍ക്കു കിട്ടിയ നിര്‍ദേശം.

ഡി.വൈ.എസ്.പി നന്ദകുമാരന്നാ‍യര്‍ ആദ്യം ഏറ്റെടുത്ത ജോലി വൈദികര്‍ അഭയമരിച്ച ദിവസം പുലര്‍ച്ചെ പയസ് ടെന്ത് കോണ്‍വെന്റില്‍ എത്തിയെന്നതിനു സാക്ഷിയെ ഉണ്ടാക്കുക എന്നതായിരുന്നു . അഭയാകേസിന്റെ അന്വേഷണസംഘങ്ങളെല്ലാം ചോദ്യം ചെയ്യാന്‍ പതിവായി വിളിപ്പിക്കാറുള്ള ചില സാക്ഷികള്‍ പയസ് ടെന്ത് കോണ്‍വെന്റിന്റെ പരിസരത്തുണ്ട് അവരില്‍ പ്രധാനിയാണ് സംഭവം നടക്കുമ്പോള്‍ വിദ്ധ്യാര്‍ത്തിയായിരുന്ന സഞ്ജു. പി.മാത്യു.

അഭയാകേസിലെ വിവിധ അന്വേഷണസംഘങ്ങള്‍ സന്ജുവിനെ നേരത്തെ പോളിഗ്രാഫ് , ബ്രെയിന്‍ ഫിഗര്‍ പ്രിന്റ്‌ പരിശോധനകള്‍ക്ക് വിധേയമാക്കിയതാണ് .ഡല്‍ഹി യുണിറ്റിലെ ഡി.വൈ.എസ്. പി. സുരീന്ദര്‍ പാലിന്റെ നേതൃത്വതില്‍ അന്വേഷണം നടക്കവേയാണ് ഇയാളെ പോളിഗ്രാഫ് പരിശോധനക്ക് വിധേയമാക്കിയത് . ഇതിനു ശേഷം കേസന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടി സി.ബി.ഐ നല്‍കിയ ഹര്‍ജി 2000 ജൂണ്‍ 23 നു നിരസിക്കവേ സന്ജുവിനെ അന്വേഷകര്‍ വേണ്ടവിടം ചോദ്യം ചെയ്തതായി കാണുന്നില്ലെന്ന് മുന്‍ CJM ആന്റണി ടി. മൊറൈസിന്റെ നിരീഷണ പരാമര്‍ശം ഉണ്ടായിരുന്നു .


പിന്നീട് കോടതി ഉത്തരുപ്രകാരം സി.ബി.ഐ ഡല്‍ഹി സ്പെഷ്യല്‍ ക്രൈം യൂണിറ്റ് അഡീഷണല്‍ സുപ്രണ്ട് ആര്‍.ആര്‍. സഹായിയുടെ നേതൃത്വതതില്‍ വീണ്ടും അന്വേഷണം നടക്കുന്നതിനിടെയാണ് സഞ്ജു ഉള്‍പ്പെടെ ഒന്പതു സാഷികളെ ബ്രെയിന്‍ ഫിങ്ങള്‍ പ്രിന്റിന് വിടെയരാക്കിയത് . അതിരാവിലെ ആരോ കോണ്‍വെന്റില്‍ നിന്ന് പോകുന്നത് കണ്ടെന്നു പറഞ്ഞതല്ലാതെ അപ്പോഴൊന്നും സഞ്ജു പി.മാത്യുവില്‍ നിന്നോ മറ്റു സാക്ഷികളില്‍ നിന്നോ പ്രതികളാരെന്നത് സംബന്ധിച്ച് സി.ബി.ഐക്ക് നിര്‍ണായകമായ വിവരങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല . അങ്ങനെയെന്തെങ്കിലും ലഭിച്ചതായുള്ള സൂചന ആ ഘട്ടത്തില്‍ കോടതിയിലും സിബി ഐ ഒരിക്കലും റിപ്പോട്ട് ചെയ്തിട്ടില്ല.

ഡി.വൈ.എസ്.പി. അഗര്‍വാളിന്റെ നേതൃത്വതിലുള്ള സിബിഐ സംഘവും ഡി.വൈ.എസ്.പി നന്ദകുമാര്‍ നായരുടെ നേതൃത്വതിലുള്ള ഇപ്പോഴത്തെ സിബിഐ സംഘവും , കേസിന്റെ ആദ്യ ഘട്ടത്തില്‍ ബന്ധപ്പെട്ടിരുന്ന മെഡിക്കല്‍ വിഗ്ധരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും അഭയ അതമഹത്യ ചെയ്തതാണെന്ന അഭിപ്രായങ്ങളെ മുഖവിലക്ക് പോലും എടുത്തില്ല.എങ്ങനെയെങ്കിലും ഈ കേസന്വേഷണം അവസാനിപ്പിക്കാന്‍ വെബല്‍കൊണ്ട സി.ബി.ഐ ഇനി ഒരു പുനര്‍ അന്വേഷണത്തിന് തയ്യാറായി കൂടുതല്‍ ആശയക്കുഴപ്പങ്ങളിലേക്ക് പോകാനും കോടതി വിമര്‍ശനം ഏറ്റുവാങാനും ഇല്ലെന്ന നിലപാടിലെത്തുകയായിരുന്നു.

പതിവായി അന്വേഷകര്‍ ചോദ്യം ചെയ്യാന്‍ വിളിക്കാറുള്ള പയസ് ടെന്ത് കോണ്‍വെന്റിനു സമീപം താമസിച്ചിരുന്ന അക്കാലത്ത് വിദ്ധ്യാര്‍ത്തിയായിരുന്ന സഞ്ജു. പി.മാത്യുവിന്റെ പുതിയ മൊഴിയാണ് കേസില്‍ വൈദികരെയും കന്യാസ്ത്രീയെയും അറസ്റ്റു ചെയ്യാന്‍ പ്രധാന തെളിവാക്കിയത് . സി.ബി.ഐ കൊച്ചി യൂണിറ്റ് അന്വഷണം ആരംഭിച്ചശേഷം ദിവസങ്ങളോളം സഞ്ജു പി. മാത്യുവിനെ കസ്ടടിയില്‍ സൂക്ഷിച്ച സി.ബി.ഐ. സംഘം വൈദികരെ നാര്‍ക്കോ അനാലിസിസ് ടെസ്റിന് വിധേയമാക്കുന്നതിന്റെ സിഡി അയാളെ കാണിച്ചു . തുടര്‍ന്ന് സംഭവദിവസം രാവിലെ പരീക്ഷക്ക്‌ പഠിച്ചുകൊണ്ടിരുന്ന സഞ്ജു പയസ് ടെന്ത് കോണ്‍വെന്റിന്റെ സമീപം ഫാ. തോമസ്‌ എം കോട്ടൂര്‍ ഒരു സ്ക്കൂട്ടറില്‍ വന്നുപോകുന്നതായി കണ്ടുവെന്നു സാക്ഷിമൊഴി നല്‍കണമെന്ന് സിബിഐ സംഘം ആവശ്യപ്പെട്ടുവത്രെ .


എന്നാല്‍ ആദ്യം ഇതിനു വിസമ്മതിച്ച യുവാവിനു സിബിഐ കസ്ടടിയില്‍ മര്‍ദനം ഏല്‍ക്കേണ്ടി വന്നതായും ചില സൂചനകള്‍ പുറത്തുവന്നിട്ടുണ്ട് . കനത്ത ഭീഷണികള്‍ക്കും സമ്മര്‍ദങ്ങള്‍ക്കുമൊടുവില്‍ സഞ്ജു സിബിഐ ആവശ്യപ്പെട്ട നിലയില്‍ സാക്ഷിമൊഴി നല്‍കാന്‍ സമ്മതിക്കുകയായിരുന്നുവേന്നുമാണ് അറിയുന്നത് . ഇതെതുടര്‍ന്നു ഈ കേസില്‍ സുപ്രധാന സാക്ഷിയാകാന്‍ പോകുന്ന സഞ്ജുവിനെയുംകൂട്ടി പയസ് ടെന്ത് കോണ്‍വെന്റില്‍ എത്തി ദീര്‍ഘമായ തെളിവെടുപ്പ് നടത്തി. കടുത്ത സമ്മര്‍ദങ്ങള്‍ക്കുശേഷം സി.ബി.ഐ പഠിപ്പിച്ച സാക്ഷിമൊഴി പറയാന്‍ സന്നദധനായ സഞ്ജു പിന്നീട് മൊഴി മാറ്റിയേക്കുമോ എന്ന സംശയം ഉള്ളതിനാല്‍ ക്രിമിനല്‍ നടപടിക്രമം അനുസരിച്ച് നവംബര്‍ 17 നു ഈ യുവാവിന്റെ മൊഴി എറണാകുളം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കെ.എസ്. ശരത്ചന്ത്രന്‍ മുമ്പാകെ രേഖപ്പെടുത്തി. കേസന്വേഷിക്കുന്ന കൊച്ചി യൂണിറ്റ് സിബിഐയുടെ ആവശ്യപ്രകാരം മൊഴിയെടുത്ത കൊച്ചി CJM കേസില്‍ സുപ്രധാനമായെക്കാവുന്ന ഈ സാക്ഷിയുടെ മൊഴി CJM സബട്രഷറിയിലെ ലോക്കറില്‍ സൂക്ഷിക്കാന്‍ നല്‍കി .

ഇതോടെ വൈദികരെയും കന്യാസ്ത്രീയെയും കേസില്‍ പ്രതിയാക്കുന്നതിനുള്ള തുറുപ്പു ചീട്ടായി സഞ്ജുവിന്റെ മൊഴി .

ഇവരെ അറസ്റ്റു ചെയ്യുന്നതിനുമുമ്പ് നാര്‍കോ അനാലിസിസ് റിപ്പോര്‍ട്ടും സഞ്ജുവിന്റെ മൊഴിയും അല്ലാതെ മറ്റൊരു തെളിവും സി.ബി.ഐ.യുടെ പക്കല്‍ ഉണ്ടായിരുന്നില്ല . അറസ്റ്റു വൈകിയാല്‍ സി.ബി.ഐ. തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കുകയാണ് എന്ന ആരോപണം ശക്തമാകും എന്ന് ഭയന്നാണ് കേസ് അന്വേഷണം പൂര്‍ത്തിയാകും മുമ്പ് സി.ബി.ഐ വൈദികരെയും കന്യാസ്ത്രീയെയും അറസ്റ്റു ചെയ്തതും പത്രസമ്മേളനം നടത്തിയതും മാധ്യമങള്‍ തങള്‍ക്ക് സഹായകരമായ രീതിയിലെ വാര്‍ത്ത റിപ്പോട്ട് ചെയ്യാവു എന്നഭ്യര്തിച്ചതും . പ്രതികളെ 14 ദിവസത്തേക്ക് സിബിഐ കസ്ടടിയില്‍ വിട്ടതോടെ വേണ്ടത്ര തെളിവുകള്‍ ഉണ്ടാക്കാന്‍ സി.ബി.ഐ.ക്കു ബുദ്ദിമുട്ടുണ്ടാവില്ല .

കടപ്പാട് : കേരളശബ്ദം

അഭയ : സി.ബി.ഐ. തലയൂരി

Thursday, November 5, 2009

അഭയ കേസ്‌ : എത്ര നുണവരെ പറയാം...?



സത്യത്തിനു ഒരു നിലപാട് മാത്രമേ ഉള്ളു .മാറി മാറി പറയുന്നതല്ല സത്യം .പത്രങ്ങള്‍ആദ്യം പറഞ്ഞു അമേരിക്കയില്‍പോയ സിസ്റ്റര്‍ആണ് പ്രതി .പിന്നീട് പറഞ്ഞു യഥാര്‍ത്ഥ പ്രതിയെ ഇറ്റലിയില്‍അയച്ചിരിക്കുകയാണ് .ആദ്യം പറഞ്ഞു അഭയയെ തലക്കടിച്ചു കൊന്നിട്ട് കിണറ്റിലിട്ടതാണ് .ഇപ്പോള്‍പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വായിച്ചു നോക്കിയപ്പോള്‍തെറ്റ് മനസ്സിലാക്കി സിബിഐ പറയുന്നു അഭയക്ക്കിണറ്റിന്‍വീണപ്പോള്‍ജീവനുണ്ടായിരുന്നു .ആദ്യം പറഞ്ഞു കോടാലികൊണ്ട്അടിച്ചു .പിന്നെ പറഞ്ഞു വേറൊരു കൊച്ചു കോടാലി കൊണ്ടടിച്ചു . പിന്നീട് പറഞ്ഞു കോടാലിക്ക് പുറകെ കൊടാലിപോലുള്ള ചുറ്റികകൊണ്ടടിച്ചു. കെമിക്കല്‍അനാലിസിസ്റിപ്പോര്‍ട്ട്പ്രതികള്‍ തിരുത്തി .അതിന്പ്രകാരം അഭയയെ ബലാത്സഗം ചെയ്തിരുന്നു എന്ന് സിബിഐ യ്യും കൂട്ടരും കൊട്ടിഘോഷിച്ചുകൊണ്ടുനടന്നു . ഇപ്പോള്‍തെറ്റ് മനസിലാക്കി മിണ്ടുന്നില്ല .


ഇപ്പോഴത്തെ കേസ്‌ ഇപ്രകാരം


സമയം 4:30 പരീക്ഷാ ദിവസം .പയസ് ടെന്ത് കൊണ്വെന്ടിലെ കന്യാസ്ത്രീകളും കുട്ടികളുമുള്‍പ്പെടെ അഞ്ചോ ആറോ പേര്‍ സമയം ഉണര്‍ന്നിരുന്നു പഠിക്കുന്നു .4:30 മണിയോടുകൂടി അടുക്കള ജോലിക്കാര്‍ ഉണര്‍‍‍ന്നു ജോലികള്‍ ആരംഭിക്കും . വിവരം മൂന്നാം പ്രതി സെഫിക്കറിയാം . സമയം രണ്ടു വൈദികര്‍‍ 8 അടി പൊക്കമുള്ള കൊണ്വെന്റിലെ മതില്‍ചാടികടക്കുന്നു . രണ്ടു പട്ടികളെ കൊണ്വെന്റില്‍ അഴിച്ചു വിട്ടിട്ടുണ്ട് .(അവ കുരച്ചിട്ടില്ല ). അവര്‍നേരെ അടുക്കളയില്‍ പ്രെവേശിക്കുന്നതിനു പകരം പുറകുവശത്തുള്ള ഇടുങിയ ഗോവണി (Emergency Exit ) തപ്പിത്തടഞ്ഞു നാലാം നിലയുടെ മുകളില്‍കയറുന്നു . അവിടെയെത്തി സമയം ചെബുകമ്പി മോഷ്ട്ടിക്കാന്‍എത്തിയ മാഷ്ടാവിനെ ലൈറ്റ് അടിച്ചു മുഖം കാണിക്കുന്നു . വീണ്ടും താഴെ വന്നു അകത്തു കയറി മൂന്നാം പ്രതി സെഫിയുമായി രണ്ടുപേര്‍ ഒരേസമയം ലൈംകിക വേഴ്ച നടത്തുന്നു .അടുക്കളക്ക് 7 വാതിലുകളും ജനലുകളും ഉണ്ട് . വീതിയുള്ള ഇടനാഴി , ഒന്ന് വര്‍ക്കു ഏരിയയിലേക്ക് പ്രെവേശിക്കാവുന്ന കതകില്ലാത്ത വാതില്‍ഒന്ന് ,വര്‍ക്ക് ഈരിയായില്‍ നിന്നും അടുക്കളയിലേക്കു സാധനം എടുത്തുകൊടുക്കാനുള്ള കതകില്ലാത്ത Opening രണ്ട് സ്റ്റോര്‍ മുറിയിലേക്ക് പ്രെവേശിക്കാവുന്ന അടക്കാവുന്ന വാതില്‍ഒന്ന് അടുക്കളയില്‍നിന്നും മെസ്ഹാളിലേക്ക് ചോറും കറികളും വിളമ്പാനുള്ള 6 അടിയിലതികം വീതിയുളള ഓപ്പണിംഗ് ഒന്ന്. ഇപ്പ്രകാരം 7 ഓപ്പണിംഗ് ഉള്ള തുറസായ മുറിയാണ് രണ്ടു പുരോഹിതന്മാരും കന്യാസ്ത്രീയും അവിഹിതവേഴ്ചക്കായി തിരഞ്ഞെടുത്തത്‌ .


മൂന്നാം പ്രതി സെഫി ഒറ്റക്കുതാമാസിക്കുന്ന അകത്തുനിന്നും പൂട്ടാവുന്ന രണ്ടുബെഡുകള്‍ഉള്ള മുറി അടുക്കളയില്‍ നിന്നും വെറും പത്തടി അകലത്തിലുള്ള മൂന്നാമത്തെ മുറിയാണ് . എന്തുകൊണ്ട് പ്രതികള്‍ മുറി ഉപയോഗിച്ചില്ല .(പ്രതികള്‍ക്ക് കൊണ്വെന്റിനു പുറത്തുവെച്ചു കണ്ടുമുട്ടാനും വേണ്ടിവന്നാല്‍സംഗമിക്കാനും ഉള്ള സൌകര്യവും സ്വാതന്ത്രവും ഉണ്ടായിരുന്നില്ലേ?) അഭയ രാവിലെ വെള്ളമെടുക്കാന്‍വരുമ്പോള്‍ അച്ചന്മാരുടെയും കന്യാസ്ത്രീയുടെയും അവിഹിത വേഴ്ച കാണാനിടയാകുകയും അഭയയോട് മാപ്പുചോദിക്കുകയോ വിവരം ആരോടും പറയരുത് എന്നും പറയാനോ ശ്രമിക്കാതെ അഭയയ്ക്കു ശബ്ദം പുറപ്പെടുവിക്കാന്‍ അവസരം പോലും കൊടുക്കാതെ ഏതോ കോടാലികൊണ്ട്അടിച്ചുവീഴ്ത്തി . ബോധം നഷ്ടപ്പെട്ട അഭയയെ കിണറ്റില്‍കൊണ്ടിട്ടു .കിണറ്റില്‍കൊണ്ടിടുന്നത്കണ്ടിട്ടും രണ്ടു പട്ടികള്‍ എന്തുചെയ്യനമെന്നറിയാതെ മിണ്ടാതെ നിന്നു .

-------------------------------------------------------------------------------------------------------------

എം. മധുവിനെയോ ഷാജി കൈലാസിനെയോ രണ്ജി പണിക്കരെയോ വിളിച്ചിരുന്നങ്കില്‍ ഇതിലും വിശ്വസനീയമായ തിരക്കഥ എഴുതി തന്നെനെയല്ലോ .

Sunday, November 1, 2009

തൊണ്ടി നശിപ്പിച്ചതില്‍ സി.ബി.ഐ. യുടെ പങ്ക്!

കോട്ടയം പയസ് ടെന്ത് കോണ്വെന്റ് ഹോസ്റ്റലില് 17 വര്ഷം മുന്പ് നടന്ന 'അഭയ' എന്ന കന്യാസ്ത്രീയുടെ മരണം ഒരു കൊലപാതകമാക്കി ജനമധ്യത്തില് കൊണ്ടുവരുനതിനും അതുവഴി പ്രചാരം വര്ധിപ്പിക്കുന്നതിനും ഏതാനും ദോഷൈകദൃക്കുകളും സ്ഥാപിത താല്പര്യക്കാരും ആയ പത്രപ്രവര്ത്തകര് നടത്തിയ നീചവും നിന്ദ്യവുമായ പ്രവര്ത്തിയാണ് അഭയക്കേസ് ഇത്രത്തോളം വഷളാക്കിയതെന്നും പരിശോദിച്ചാല് മതിയാകും . വര്ഗീസ് പി. തോമസും മാധ്യമപ്രവര്ത്തകരും ചേര്ന്ന് ഈ കേസ് ഒരു കൊലപാതകമാക്കി തീര്ക്കാന് ഉപയോഗിച്ച ആദ്യത്തെ മാര്ഗം ലോക്കല് പോലീസും ക്രൈംബ്രാഞ്ചും ഈ കേസിലെ തെളിവുകള് നശിപ്പിച്ചു എന്ന കള്ളപ്രചാരണം ആണ്

1999 ആഗസ്ത് 4 മാതൃഭൂമി ദിനപ്പത്രം : ഡി.വൈ.എസ്.പി വര്ഗീസ് പി. തോമസ് കേസ്അന്വേഷണം
നടത്തിവരുമ്പോള് സിസ്റ്റര് അഭയയുടെ ശിരോവസ്ത്രം,പ്ലാസ്റ്റിക് ചെരുപ്പ് ,ഫ്ലാസ്ക്ക് ,കുപ്പി ,ഡയറി തുടങിയ സ്വൊകാര്യ വസ്തുക്കള് അടക്കം ജൂണ് 16 നു കോട്ടയം ക്രൈംബ്രാഞ്ച് പോലീസ് R.D.O കോടതിയില് നിന്നും ഏട്ടുവാങി നശിപ്പിച്ചുകളഞ്ഞു.മറ്റു പ്രധാനപ്പെട്ട പല രേഖകളും ജഡത്തിന്റെ വളരെ അടുത്ത് നിന്നെടുത്ത ഫോട്ടോകളും അഭയയുടെ വസ്ത്രങളുമൊക്കെ തിടുക്കത്തില് നശിപ്പിച്ചത് അന്നത്തെ ക്രൈംബ്രാഞ്ച് സുപ്രണ്ടിന്റെ അറിവോടെയാനെന്നതിനു തെളിവുണ്ടെന്ന് വര്ഗീസ് പി. തോമസ് പറയുന്നുണ്ട് " സി.ബി.ഐക്ക് നോട്ടീസ് തരാതെ ഇതൊക്കെ നശിപ്പിച്ചത് തികച്ചും തെറ്റാണ് . സി.ബി.ഐയുടെ അന്വേഷണത്തിലായിരുന്ന കേസില് വേണ്ട സുപ്രധാന തെളിവുകളാണ് ഇല്ലാതാക്കിയത് പ്രത്യേകിച്ചും അഭയയുടെ പെഴ്സണല് ഡയറി സി.ബി.ഐ ഒരു കാരണവശാലും ആരും കാണരുതെന്ന് ആര്ക്കോ നിര്ബണ്ടാമുണ്ടായിരുന്നു എന്ന് വ്യക്തം " വര്ഗീസ് പറയുന്നു ശ്രീ കെ.ജി. മുരളീതരന് ,വര്ഗീസ് തോമസിന്റെ ആരോപണങ്ങള് ആവര്ത്തിക്കുന്നു.

1999 ആഗസ്ത് 24 മാതൃഭൂമി ദിനപ്പത്രം : അഭയയുടെ മൃതശരീരത്തിന്റെ 14 ചിത്രങള് എടുത്തതില് ക്ലോസപ്പ് ആയുള്ള 5 ചിത്രങള് കോടതിയില് ഹാചരാക്കാതിരിക്കുകയും ഹാചരാക്കിയ 5 ചിത്രങളും , തൊണ്ടി സാധനങളും രേഖകളും സി.ബി.ഐ അന്വേഷണം എറ്റെടുത്ത സാഹചര്യത്തില് അവര്ക്ക് നോട്ടീസ് പോലും നല്കാതെ ക്രൈംബ്രാഞ്ച് നശിപ്പിച്ചതും സത്യസന്തമായ നടപടിയാണോ " എന്ന് വര്ഗീസ് പി. തോമസ്


2000 ഡിസംബര് 20 മംഗളം ദിനപ്പത്രം : "ദൈവം വിചാരിച്ചാല് പോലും തെളിയിക്കാന് പറ്റാത്ത രീതിയില് ഈ കേസിലെ എല്ലാ രേഖകളും ആദ്യം കേസ് അന്വേഷിച്ചവര് നശിപ്പിച്ചിരുന്നു . സി.ബി.ഐ കേസേറ്റെടുത്തശേഷം കേസിലെ material odjects ഉം റിക്കാര്ഡുകളും സി.ബി.ഐ യെ അറിയിക്കാതെ R.D.O. കോടതിയില് ക്രൈംബ്രാഞ്ച് റിപ്പോര്ട്ട് കൊടുത്തു നശിപ്പിച്ചു "(ശ്രീ സണ്ണി ചെറിയാന്, മംഗളം , വര്ഗീസ് പി. തോമസുമായുള്ള അഭിമുഖം ) (ഇപ്രകാരം ഒരു റിപ്പോര്ട്ട് കോടതിയില് സമര്പ്പിച്ചതായി യാതൊരു രേഖയും ഒരിടത്തുമില്ല . ഉണ്ടെങ്കില് സണ്ണി ചെറിയാനോ മറ്റെതെങ്കിലും പത്രപ്രവര്ത്തകനോ തെളിയിക്കാം .ഈ വെല്ലുവിളി സ്വീകരിക്കുമോ?)

തോണ്ടി മുതലുകളും അഭയയുടെ വസ്ത്രങളും യഥാര്ത്ഥത്തില് നശിപ്പിച്ചതാര്

അഭയയുടെ ശിരോവസ്ത്രങളും ചെരുപ്പും , മറ്റു തോണ്ടി സാധനങളും ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ച് 6 മാസങള്ക്ക് ശേഷം അതായത് സി.ബി.ഐ. ഡി.വൈ. എസ്. പി. വര്ഗീസ് പി, തോമസ് അന്വേഷണം ഏറ്റെടുത്ത് 79 ദിവസങള്ക്കു ശേഷം കോട്ടയം R.D.O. കോടതി സി.ബി. ഐ. യുടെ അറിവോടുകൂടി നശിപ്പിക്കുകയായിരുന്നു . ആയതിലേക്ക് കോട്ടയം Sub Divisional Magistrate (RDO) കോടതിയില് No.K.Dis 2580 /92 -10 നമ്പരായി ഒരു ഫയല് ഉണ്ട് .അതില് അന്നത്തെ RDO (SDM) കിഷോര് IAS ഒപ്പുവച്ചിട്ടുണ്ട് . ഈ സമയം ക്രൈംബ്രാഞ്ച് ഈ കേസിന്റെ picture ല് ഒരിടത്തും ഇല്ല .

തോണ്ടി നശിപ്പിച്ചതില് സി.ബി.ഐ. യുടെ പങ്ക്


അഭയയുടെ വസ്ത്രങളും ചെരിപ്പും മറ്റു തെളിവുകളും യഥര്ത്ഥത്തില് നശിപ്പിച്ചത് R.D.O കോടതിയണെങ്കിലും അതിനു വേണ്ട ഒത്താശയും സഹായവും ചെയ്തത് സി.ബി.ഐ ഓഫീസര് വര്ഗീസ് പി. തോമസ് ആണെന്നതിന് വ്യക്തമായ തെളിവുണ്ട്.

1. സി.ബി.ഐ. കേസ് ഏറ്റെടുത്താല് ഉടനെ തന്നെ നിയമപ്രകാരം കേസ് ഏറ്റെടുത്ത വിവരത്തിനു കോടതിയില് ഒരു റിപ്പോര്ട്ട് അയക്കെണ്ടാതായിട്ടുണ്ട് എന്നാല് അപ്രകാരം ഒരു റിപ്പോര്ട്ട് കോടതിയില് എത്തിയിട്ടുന്ടെങ്കില് കോടതി തോണ്ടി മുതലുകള് നശിപ്പിക്കുകയില്ലായിരുന്നു

2. വര്ഗീസ് പി. തോമസ് R.D.O കോടതിയില് നിന്നും നിയമപ്രകാരം അല്ലാതെ ഒറിജിനല് ഫയല്,Inquest Report തുടങി കോടതിയില് തന്നെ സൂക്ഷിക്കേണ്ട 19 റിക്കാര്ഡുകള് നിയമവിരുദ്ധമായി തന്റെ അവിഹിത സ്വാധീനമോ കൂട്ടുകെട്ടോ ,മറ്റു പാരിതോഷികമോ ഉപയോഗിച്ച് എടുത്തുകൊണ്ടു പൊയി കൈവശം വച്ചു . ഈ വിവരം സി.ബി.ഐ ഓഫീസര് സമ്മദിച്ചിട്ടുണ്ട് (മലയാള മനോരമ 2009 ഫെബ്രുവരി 2 ) ഇപ്രകാരം കോടതിയില് സൂക്ഷിക്കേണ്ട ഒറിജിനല് റിക്കാര്ഡുകള് എങ്ങനെ സി.ബി.ഐ 17 കൊല്ലം കൈവശം വെച്ചു . ഇന്ത്യയിലെ നിലവിലുള്ള ഒരു നിയമവും ഇതനുവദിക്കുന്നില്ല (വിവരമുള്ള , നിയമം അറിയാവുന്ന എതെങ്കിലും പത്രപ്രവര്ത്തകര് ഉണ്ടെങ്കില് ഇതിനു മറുപടി പറയാം ) ഇപ്രകാരം എടുത്തുകൊണ്ടു പോയ റിക്കാര്ഡുകളുടെ കൂട്ടത്തില് അഭയയുടെ പിതാവ് ശ്രീമാന് ഐക്കര കുന്നേല് തോമസിന്റെ ഒരു പരാതിയും - അതായത് തന്റെ മകളുടെ മരണത്തില് തനിക്ക് പരാതി ഉണ്ടെന്നും കേസ് നിര്ത്തിവയ്ക്കരുതെന്നും . ഇപ്രകാരം ഒരു പരാതി കോടതിയില് ഉണ്ടായിരുന്നു എങ്കില് RDO കിഷോര് IAS പ്രധാനപ്പെട്ട ഈ കേസിലെ തോണ്ടി മുതല് നശിപ്പിക്കുകയില്ലയിരുന്നു .

3. കോടതിയില് തന്നെ സൂക്ഷിക്കേണ്ട ഒറിജിനല് റിക്കാര്ഡുകള് സി.ബി.ഐ ക്ക് യാതൊരു രസീതും കൂടാതെ എടുത്തു കൊടുത്തതിനാല് തോണ്ടി മുതലുകള് നശിപ്പിക്കുന്നതിനാല് R.D.O കോടതി സ്റ്റാഫും സി.ബി.ഐ. ഡി.വൈ.എസ്.പി. യും ഒത്തുകളിച്ചതായി ഇനിയെങ്കിലും മനസ്സിലാക്കിക്കൂടെ . മേല്വിവരിച്ചതില് നിന്നും ലോക്കല് പോലീസോ ക്രൈംബ്രഞ്ചോ സി.ബി ഐ ആരോപിക്കുന്നതുപോലെ യാതൊരു വിധത്തിലുളള തെളിവ് നശിപ്പിക്കുകയോ തോണ്ടി നശിപ്പിക്കുകയോ ചെയ്തിട്ടില്ല എന്ന് മനസ്സിലായില്ലേ . വിവരമില്ലാത്ത ഏതോ ചില പത്രപ്രവര്ത്തകര് പേര് കിട്ടാനും താന് മിടുക്കനനാണെന്ന് കാണിക്കാനും എഴുതിയ വിഢിത്തരങള് ഇപ്പോഴും മാധ്യമലോകം ഏട്ടുപാടി നടക്കുന്നു . ഇനിയെങ്കിലും തിരുത്തിക്കൂടേ, അതല്ലേ മാധ്യമധര്മം

C.J.M ശ്രീ ആന്റണി മൊറൈസിന്റെ ഓര്ഡര്

എറണാകുളം Chief Judicial Magistrate ആയിരുന്ന ശ്രീ ആന്റണി മൊറൈസ് കോടതി മുമ്പാകെ സി.ബി.ഐ സമര്പ്പിച്ച അന്തിമ റിപ്പോര്ട്ട് നിരീക്ഷിച്ച ശേഷം 23 -09 -2000 ല് പുറപ്പെടുവിച്ച വിധിന്യായത്തില് ഈ കേസ് വേണ്ടവിടം അന്വേഷിച്ചില്ല എന്നും ആധുനിക അന്വേഷണമാര്ഗങള് അവലംബിച്ചിട്ടില്ല എന്നും അഭിപ്രായപ്പെട്ട് സി.ബി.ഐ യുടെ റിപ്പോര്ട് തള്ളുകയുണ്ടായി . അദ്ദേഹം പുറപ്പെടുവിച്ച വിധിന്യായത്തില് (“A detailed investigation regarding destruction of the property involved in this case has also to be done and the reason for destruction is to be fond out”(Page 26 para 28 of the order dated 20-06-2000 of Antony Moraise) സി.ബി.ഐ എന്തുകൊണ്ട് കോടതിയുടെ നിര്ദേശം നാളിതുവരെ പാലിച്ചില്ല . ഇതുചെയ്താല് സി.ബി.ഐ . യും RDO കോടതി സ്റ്റാഫും തമ്മിലുള്ള നിയമവിരുദ്ധമായ ഒത്തുകളിയും ഇരുവരും ചേര്ന്ന് തെളിവ് നശിപ്പിച്ചതും പുറത്തുവരും . ഇപ്പോഴും ലോക്കല് പോലീസും ക്രൈംബ്രാഞ്ചും ചേര്ന്ന് തെളിവ് നശിപ്പിച്ചു എന്ന് പറഞ്ഞു നടക്കുന്ന ചില പത്ര പ്രവര്ത്തകരും കൂട്ടരും എന്തുകൊണ്ട് സത്യം പുറത്തുപറയുന്നില്ല . ഇത്തരം അന്ദസില്ലാത്ത ഏതാനും പത്രപ്രവര്ത്തകരുടെ തനിനിറം വെളിവാക്കത്തക്കവണ്ണം ഭൂരിപക്ഷ പത്രപ്രവര്ത്തകരും മീഡിയാക്കാരും എന്തുകൊണ്ട് സത്യം പുറത്തു പറയുന്നില്ല .മീഡിയാക്കാരെ സത്യം പുറത്തു പരയൂ

Monday, October 19, 2009

നാര്‍കോ സിഡി : ഒരു കേരളകൌമുദി വാര്‍ത്ത !



29 December 2008 കേരളകൌമുദി


അഭയയെ തലയ്ക്കടിച്ചത് സെഫി

വടയാര്‍ സുനില്‍

കൊച്ചി: അഭയ കൊലക്കേസില്‍ സിസ്റ്റര്‍ സെഫി മുഖ്യപ്രതിയാകും. രണ്ട് വൈദികരുമായി പയസ് ടെന്‍ത് കോണ്‍വെന്റിന്റെ അടുക്കളയില്‍ സിസ്റ്റര്‍ സെഫി നടത്തിയ അവിഹിതവേഴ്ച കണ്ടതിനെത്തുടര്‍ന്ന് അഭയയുടെ ശിരസില്‍ കൈക്കോടാലികൊണ്ട് അടിച്ചത് സെഫിയാണെന്ന് സി.ബി.ഐ ഇന്നലെ എറണാകുളം ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേട്ട് മുന്‍പാകെ വെളിപ്പെടുത്തി.

കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അറിയിച്ച സി.ബി.ഐ പ്രതികളാരെന്ന് സൂചിപ്പിക്കുന്ന യഥാര്‍ത്ഥ കേസ് ഡയറി കോടതിക്ക് കൈമാറി. അന്വേഷണ പുരോഗതി വിലയിരുത്തിയശേഷം മജിസ്ട്രേട്ട് പി.ഡി. സോമന്‍ പ്രതികളുടെ റിമാന്‍ഡ് കാലാവധി ജനുവരി 12 വരെ നീട്ടിയിട്ടുണ്ട്.

സിസ്റ്റര്‍ അഭയയെ മറ്റൊരു കന്യാസ്ത്രീയായ സെഫിയാണ് കൈക്കോടാലികൊണ്ട് അടിച്ചുവീഴ്ത്തിയതെന്ന് നാര്‍ക്കോ അനാലിസിസ് പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തില്‍ സി.ബി.ഐ ആദ്യമായാണ് വെളിപ്പെടുത്തിയിരിക്കുന്നത്. നേരത്തേ കേസ് അന്വേഷിക്കവെ ഹൈക്കോടതിയുടെ നിശിത വിമര്‍ശനത്തിന് ഇരയായ അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള സി.ബി.ഐ സംഘം ഫാ. കോട്ടൂരാണ് അഭയയുടെ തലയ്ക്കു പിന്നില്‍ കോടാലിക്കടിച്ചതെന്ന് പ്രചരിപ്പിച്ചിരുന്നു. ഹൈക്കോടതിയുടെ നിര്‍ദ്ദേശാനുസരണം അന്വേഷണം ഏറ്റെടുത്ത സി.ബി.ഐ ഡിവൈ.എസ്.പി നന്ദകുമാര്‍ നായരാണ് അഭയ കേസിലെ നിര്‍ണായകമായ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

2007 ആഗസ്റ്റ് 31ന് ബാംഗ്ളൂരിലെ ബൌറിംഗ് ആന്‍ഡ് ലേഡി കര്‍സന്‍ ആശുപത്രിയില്‍ കേന്ദ്ര ഫോറന്‍സിക് ലാബ് അസി.ഡയറക്ടര്‍ ഡോ. എസ്. മാലിനിയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘമാണ് സിസ്റ്റര്‍ സെഫിയെ നാര്‍ക്കോ പരിശോധനയ്ക്ക് വിധേയമാക്കിയത്.
സോഡിയം പെന്റതോള്‍ എന്ന അ നസ്തേഷ്യാ മരുന്ന് കുത്തിവച്ചതിനുശേഷം സി.ബി.ഐ സംഘം സിസ്റ്റര്‍ സെഫിയോട് അഭയയെ കൊന്നത് എങ്ങനെയെന്നാണ് ആദ്യം ചോദിച്ചത്. കൈക്കോടാലിക്ക് തലയ്ക്കടിച്ചശേഷം ഫാ. തോമസ് കോട്ടൂരും ജോസ് പൂതൃക്കയിലും ഞാനും ചേര്‍ന്ന് കിണറ്റിലിട്ടു എന്നായിരുന്നു സെഫിയുടെ മറുപടി.

ആരാണ് കോടാലിക്കടിച്ചത് എന്ന ചോദ്യത്തിന് സെഫി നല്‍കുന്ന മറുപടി ഇങ്ങനെയാണ്. "ഞാനാണ്. കൈക്കോടാലിയുടെ ഇരുമ്പുതലകൊണ്ട് രണ്ടുതവണ തലയ്ക്ക് പിന്നിലടിച്ചു. അഭയ കരഞ്ഞപ്പോള്‍ കോട്ടൂരും പൂതൃക്കയിലും ചേര്‍ന്ന് വായും മൂക്കും പൊത്തിപ്പിടിച്ചു. അപ്പോള്‍, കോടാലിക്കൈകൊണ്ട് ഞാന്‍ ഉച്ചിയിലടിച്ചു. അതോടെ അഭയ നിലത്തുവീണു. പിന്നെ മൂന്നുപേരും ചേര്‍ന്ന് കിണറ്റില്‍ എടുത്തിട്ടു."

2007 ആഗസ്റ്റ് 3 ന് ഫാ. ജോസ് പൂതൃക്കയിലിനെ നാര്‍ക്കോ പരിശോധന നടത്തിയതിന്റെ വീഡിയോ ദൃശ്യങ്ങളിലും സെഫി വഹിച്ച പങ്ക് വ്യക്തമാകുന്നുണ്ട്. അഭയയുടെ തലയ്ക്ക് സെഫി കോടാലികൊണ്ട് അടിച്ചതുകൊണ്ടാണ് അഭയയെ കിണറ്റിലെറിയേണ്ടി വന്നതെന്നാണ് പൂതൃക്കയിലിന്റെ വെളിപ്പെടുത്തല്‍. ഫാ. തോമസ് കോട്ടൂരിനോട് അഭയയെ എന്തിന് കൊന്നുവെന്ന് നാര്‍ക്കോ പരിശോധനയില്‍ ചോദിച്ചപ്പോള്‍ പറഞ്ഞ മറുപടി ഇങ്ങനെ: "ഞാനും പൂതൃക്കയിലും സെഫിയും കൂടി നടത്തിയ 'ഓപ്പറേഷന്‍' കണ്ടതുകൊണ്ട്."
--------------------------------------------------------------------------------------------

'സെഫിമൂലം, സെഫിയ്ക്കുവേണ്ടി ഒരു കൈപ്പിഴ പറ്റി' എന്ന് നാര്‍ക്കോ പരിശോധനയില്‍ തോമസ് കോട്ടൂരും ജോസ് പൂതൃക്കയിലും ഏറ്റുപറയു ന്നുണ്ട് എന്ന് ഇതേ ദിവസം തന്നെ മറ്റൊരു വാര്‍ത്തയില്‍
പറയുന്നു ...

വൈദികരുമായി ഇതു തരത്തിലുള്ള ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്ന ചോദ്യത്തിന് സെഫി നല്‍കുന്ന മറുപടി "ദേഹബന്ധം" എന്ന് മറ്റൊരു വാര്‍ത്തയിലും കേരളകൌമുദി പറയുന്നു ...

Wednesday, September 23, 2009

സിസ്റ്റര്‍ അഭയ : നാര്‍കോ സിഡിയില്‍ സിബിഐ കൃത്രിമം നടത്തിയത് എന്തിന് !!


അഭയാ കേസിലെ നാര്‍കോ സിഡികള്‍ ആദ്യ കാഴ്ചയില്‍ തന്നെ നിഷ്പക്ഷനായ ഏതൊരാളിലും നിരവധി സംശയങ്ങള്‍ ജനിപ്പിച്ചാല്‍ അതിശയിക്കാനില്ല. ജസ്റ്റീസ്‌ കെ.ഹേമയുടെ നിരീക്ഷണം ഈ സാഹചര്യത്തില്‍ പ്രസക്തമാണ്‌. ഈ സിഡികള്‍ ഇത്രയും ജനശ്രദ്ധ നേടിയ ഒരു അന്വേഷണത്തിന്റെ അടിസ്ഥാനശിലയാക്കി മാറ്റാന്‍ സിബിഐയെപ്പോലെ ഉത്തരവാദിത്വപ്പെട്ട ഒരു ഏജന്‍സിക്ക്‌ എങ്ങനെ കഴിഞ്ഞുവെന്ന്‌ അദ്ഭുതപ്പെട്ടുപോകും.

ഇനി ചാനലുകളിലൂടെ പുറത്തായ നാര്‍കോ സിഡി ദൃശ്യങ്ങളുടെ വിശദാംശങ്ങള്‍ പരിശോധിക്കാം. പരിശോധയ്ക്കിടെ അവശരാകുന്ന കുറ്റാരോപിതര്‍ പല ചോദ്യങ്ങളും മനസിലാക്കാന്‍ കഴിയാതെ എന്തെങ്കിലും മറുപടി നല്‍കുന്നതിനായി മൂളുകയും ഞരങ്ങുകയും മാത്രമാണ്‌ പലപ്പോഴും ചെയ്യുന്നത്‌. അവ്യക്തമായ ഈ ഞരങ്ങലുകളും മൂളലുകളും എങ്ങനെ തെളിവുകളിലേക്കു നയിക്കും?. ഇതിനൊപ്പമാണ്‌ സിഡികളിലെ വ്യാപക എഡിറ്റിംഗ്‌. സിഡിയിലെ ദൃശ്യങ്ങള്‍ക്കും ശബ്ദങ്ങള്‍ക്കും പല ഭാഗത്തും തുടര്‍ച്ച നഷ്ടപ്പെട്ടിരിക്കുന്നു. പരിശോധനയ്ക്കായി അബോധാവസ്ഥയിലാകുന്നതിന്‌ മുമ്പ്‌ ചോദ്യകര്‍ത്താവ്‌ കുറ്റാരോപിതരുമായി സംസാരിക്കുന്നത്‌ വളരെ വ്യക്തമാണ്‌. ഈ സമയത്ത്‌ അഭയയുടെ മരണത്തെക്കുറിച്ചുള്ള ചോദ്യങ്ങളൊന്നും ഇവരോടു ചോദിക്കുന്നില്ലെന്നുള്ളതും ശ്രദ്ധേയം. എന്നാല്‍, മറ്റു പല കാര്യങ്ങളും സംസാരിക്കുന്നുണ്ടുതാനും. കുറ്റാരോപിതരുടെ ഈ വ്യക്തമായ സംസാരം എഡിറ്റ്‌ ചെയ്ത്‌ അബോധാവസ്ഥയിലായതിനു ശേഷമുള്ള ഇവരുടെ അവ്യക്തമായ സംസാരത്തിനിടയില്‍ കയറ്റിയെന്ന സംശയമാണ്‌ സിഡി നിരീക്ഷിക്കുന്ന ആര്‍ക്കും തോന്നാവുന്നത്‌. ഇതിനുവേണ്ടിയാണോ ആദ്യമേ പൊതുവായി പല കാര്യങ്ങളും ചോദിച്ചതെന്നു ആരെങ്കിലും സംശയിച്ചാല്‍ മറുപടി പറയാനാകുമോ ?.

കുറ്റാരോപിതരായ വൈദികര്‍ എത്രപ്രാവശ്യം കാണാന്‍ വന്നിരുന്നു എന്ന ചോദ്യത്തിന്‌ ‘തന്നെ വല്ലപ്പോഴും വിഷ്‌ ചെയ്തിരുന്നു’ എന്നാണ്‌ അബോധാവസ്ഥയില്‍ സിസ്റ്റര്‍ സെഫി പറയുന്നത്‌. ‘എങ്ങനെ വന്നിരുന്നു’ എന്ന ചോദ്യത്തിന്‌ ‘ഫോണില്‍ കുര്‍ബാനയ്ക്ക്‌ വരാന്‍ പറയും അന്നേരം വരും’ എന്നായിരുന്നു മറുപടി. എത്രമണിക്ക്‌ അവര്‍ വരും എന്ന ചോദ്യത്തിന്‌ അഞ്ചുമണിക്ക്‌ എന്നാണ്‌ ഉത്തരം. ഏതു ഫാദറിനോട്‌ നിങ്ങള്‍ക്ക്‌ ഫിസിക്കല്‍ റിലേഷന്‍ഷിപ്പ്‌ ? എന്ന ചോദ്യത്തിനുശേഷം എഡിറ്റിംഗ്‌ നടന്നിരിക്കുന്നു. ‘ഫാദറിന്റെ പേരെന്താ, ഏതു ഫാദറാ’ എന്ന രണ്ടു ചോദ്യങ്ങള്‍ക്കു ശേഷവും എഡിറ്റിംഗ്‌ നടന്നതായി കാണാം. പറയുന്ന ആദ്യപേര്‌ വ്യക്തമല്ല. പൂതൃക്ക അച്ചനോട്‌ സംസാരിച്ചിട്ടുണ്ട്‌ എന്നത്‌ കേള്‍ക്കാം. ‘പിന്നെ’ എന്നു രണ്ടു പ്രാവശ്യം ചോദിക്കുമ്പോഴും എഡിറ്റിംഗ്‌ നടന്നിരിക്കുകയാണ്‌. പിന്നെയുള്ള ഉത്തരങ്ങളെല്ലാം അവ്യക്തമാണ്‌. ഇതിനിടയില്‍, വൈദികരോടുള്ള ബന്ധത്തെക്കുറിച്ചു ചോദിക്കുമ്പോള്‍ സ്നേഹബന്ധമുണ്ടെന്നാണ്‌ പ്രതികരണം. ആരോട്‌ എന്നു ചോദിക്കുമ്പോള്‍ എല്ലാ അച്ചന്മാരോടും എന്നാണ്‌ പറയുന്നത്‌. ഇവിടെ എഡിറ്റിംഗ്‌ ഇല്ല താനും. അച്ചന്മാരുടെ പേര്‌ പറയാനുള്ള ചോദ്യത്തിന്‌ ‘പൂതൃക്ക ജോസച്ചനോട്‌ കോട്ടൂരും’ എന്ന്‌ അവ്യക്തമായി പറയുന്നുണ്ട്‌. വല്ലപ്പോഴും വിഷ്‌ ചെയ്യാന്‍ മാത്രം അച്ചന്മാര്‍ തന്നെ കാണാന്‍ വന്നിരുന്നു എന്ന്‌ സിസ്റ്റര്‍ സെഫി പറയുന്നത്‌ പരിശോധനയുടെ തളര്‍ച്ചയിലാണ്‌. വിളിച്ചാല്‍ കുര്‍ബാനയ്ക്കായി വരുമെന്നും പറയുന്നു. അര്‍ധബോധാവസ്ഥയില്‍ ഈ പറയുന്നത്‌ ശരിയായിരിക്കാനാണ്‌ സാധ്യത. ഫിസിക്കല്‍ റിലേഷന്‍ഷിപ്പ്‌ ഏത്‌ ഫാദറിനോടാണ്‌ എന്നു ചോദിക്കുമ്പോള്‍ മൂന്നുപ്രാവശ്യം എഡിറ്റിംഗ്‌ കഴിഞ്ഞ്‌ ‘പൂതൃക്ക അച്ചനോട്‌ സംസാരിക്കും’ എന്ന ഉത്തരമാണ്‌ കിട്ടുന്നത്‌. അതായത്‌ ഈ ഭാഗത്തുനിന്ന്‌ യഥാര്‍ഥ ഉത്തരം എഡിറ്റ്‌ ചെയ്തു നീക്കിയിരിക്കുന്നു. നിലവിലുള്ള ഉത്തരം മറ്റ്‌ ഏതെങ്കിലും ക്ലിപ്‌ ഇവിടെ തിരുകി കയറ്റി സൃഷ്ടിച്ചതാണെന്നു വ്യക്തം. പിന്നെ ആരോട്‌ എന്ന ചോദ്യത്തിനുശേഷം രണ്ട്‌ എഡിറ്റിംഗ്‌ കഴിഞ്ഞ്‌ ‘നാലുമണിക്ക്‌ നേരത്തോ’ എന്ന മറുചോദ്യമാണ്‌ സിഡിയില്‍ കാണുന്നത്‌. ഒന്നോ, രണ്ടോ പേരുകള്‍ മാത്രം ഉത്തരമായി വരേണ്ട സന്ദര്‍ഭത്തില്‍, ഉത്തരത്തിന്‌ മറുചോദ്യമാണ്‌ കാണുന്നതെങ്കില്‍ എഡിറ്റു ചെയ്തു നീക്കപ്പെട്ട മറ്റു ചോദ്യങ്ങള്‍ ഈ ഭാഗത്ത്‌ ഉണ്ടായിരുന്നെന്നു വ്യക്തം. അതും സന്ദര്‍ഭത്തില്‍നിന്ന്‌ വ്യതിചലിച്ചുള്ള ചോദ്യങ്ങള്‍. ‘സ്നേഹബന്ധമുണ്ട്‌’ എന്നു സിസ്റ്റര്‍ പറഞ്ഞപ്പോള്‍ ആരോട്‌ എന്ന ചോദ്യത്തിന്‌ എഡിറ്റിംഗ്‌ ഇല്ലാതെ തുടര്‍ച്ചയായി സിസ്റ്റര്‍ മറുപടി പറയുന്നത്‌ എല്ലാ അച്ചന്മാരോടും എന്നാണ്‌. ‘അച്ചന്മാരുടെ പേര്‌ പറ’ എന്ന നിര്‍ദേശത്തിന്‌ മറുപടി എഡിറ്റിംഗ്‌ കഴിഞ്ഞ്‌ രണ്ട്‌ വൈദികരുടെയും പേരുകളാണ്‌. മറ്റേതോ അവസരത്തില്‍ പറഞ്ഞ പേരുകള്‍ തന്ത്രപൂര്‍വം ഇവിടെ തിരുകി കയറ്റിയതാണെന്നു പകല്‍പോലെ വ്യക്തം. വിടവു വന്ന ഭാഗങ്ങളില്‍ നികത്താനായി സാധാരണ എഡിറ്റിംഗ്‌ നടത്താറുണ്ട്‌. എന്നാല്‍, ഈ സിഡികളില്‍ നീണ്ട വിടവുകള്‍ എഡിറ്റ്‌ ചെയ്ത്‌ നികത്തപ്പെടാതെ പലഭാഗത്തും കിടക്കുകയാണ്‌. തങ്ങള്‍ പ്രതീക്ഷിക്കുന്ന ഉത്തരങ്ങള്‍ എഡിറ്റ്‌ ചെയ്താണെങ്കിലും വരുത്താന്‍ കിണഞ്ഞു പരിശ്രമം നടത്തുന്നുണ്ട്‌. അതു സാധിക്കുന്നതുവരെ പലതരം ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കുന്നു. പരസ്പര ബന്ധമില്ലാതെ ചിതറിക്കിടക്കുന്ന അപൂര്‍ണ ഉത്തരങ്ങളിലൂടെ ഇക്കാര്യം വ്യക്തമാണ്‌. താല്‍പര്യങ്ങള്‍ക്കു നിരക്കാത്തതും ആവശ്യമില്ലാത്തതുമായ ചോദ്യങ്ങളും ഉത്തരങ്ങളുമാകാം എഡിറ്റു ചെയ്ത്‌ നീക്കപ്പെട്ടത്‌. അതുപോലെ പിന്നീട്‌ തെറ്റിദ്ധാരണ ഉളവാക്കാന്‍ ഇടയാക്കുന്ന കാര്യങ്ങളും. കുറ്റകൃത്യത്തെക്കുറിച്ചു വിവരിക്കുന്നെന്നു പറയുന്ന ഭാഗത്തു കൃത്യമായ എഡിറ്റിംഗുകള്‍ കാണാം. ‘എത്രമണിക്കാണ്‌ സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട ദിവസം താഴെ കിച്ചണില്‍ വന്നത്‌’ എന്ന ചോദ്യത്തിനുശേഷം എഡിറ്റിംഗ്‌. തുടര്‍ന്ന്‌ ഉത്തരം ‘നാലുമണി’. ഇവിടെയും യഥാര്‍ഥ ഉത്തരം നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. അഭയ താഴെ വന്നത്‌ നാലുമണിക്കോ അഞ്ചുമണിക്കോ? തുടര്‍ന്ന്‌ എഡിറ്റിംഗ്‌ ശേഷം ഉത്തരം - അഞ്ചുമണി കഴിഞ്ഞു. അപ്പോള്‍ കിച്ചണില്‍ മറ്റാരുണ്ടായിരുന്നു? തുടര്‍ന്ന്‌ എഡിറ്റിംഗ്‌. ഉത്തരം - അവ്യക്തം. ‘ഒരച്ചന്‍’ എന്ന്‌ വേണമെങ്കില്‍ കരുതാം. ഉള്ളില്‍ വന്ന അച്ചന്റെ പേരെന്താ എന്ന ചോദ്യത്തിന്‌ ഉത്തരമില്ല. അവരെങ്ങനാ ഉള്ളില്‍ വന്നത്‌ എന്ന ചോദ്യത്തിന്‌ ആര്‌ എന്ന മറുചോദ്യം. തോമസ്‌ കോട്ടൂര്‌ പുറത്തുവന്നപ്പോള്‍ വാതില്‍ തുറന്നതാരാ? എന്നു ചോദിക്കുമ്പോള്‍ ഞരക്കം മാത്രം. ഞാന്‍ തുറന്നില്ല എന്ന്‌ ഉത്തരം നല്‍കിയതുപോലെ തോന്നുമ്പോള്‍ വര്‍ധിച്ച അസ്വസ്ഥതയോടെ സിസ്റ്റര്‍ ഓക്കാനിക്കുന്നു. ഇവിടെ സൂക്ഷ്മ നിരീക്ഷണത്തില്‍ രണ്ട്‌ എഡിറ്റിംഗ്‌ കാണാം. ഞാന്‍ തുറന്നു എന്നാണ്‌ സിഡിയിലെ ഉത്തരം. ഇത്‌ മേറ്റ്വിടുന്നോ മുറിച്ചുനീക്കി ഇവിടെ തിരുകിയതാണെന്നു മനസിലാക്കാം. വാതില്‍ തുറന്നപ്പോള്‍ ആരാ വന്നത്‌ എന്ന ചോദ്യത്തിനുശേഷം എഡിറ്റിംഗ്‌ വ്യക്തം. കാമറയുടെ പൊസിഷനില്‍ വളരെ വ്യത്യാസം. തോമസ്‌ കോട്ടൂര്‌ എന്ന ഉത്തരം വളരെ സ്ഫുടം. ഇതിനു മുമ്പുവരെ അവ്യക്തമായി ഞരങ്ങിയും മൂളിയും മാത്രം സംസാരിച്ച സിസ്റ്ററിന്റെ മുഖത്ത്‌ കൂടുത ല്‍ പ്രസന്നതയും കാണാം. ഇതില്‍ നിന്നും വീഡിയോയിലും ഓഡിയോയിലും എഡിറ്റിംഗ്‌ നടന്നുവെന്ന്‌ മനസിലാക്കാം. ആരംഭത്തില്‍ മരുന്ന്‌ സിസ്റ്ററിനെ കൂടുതലായി തളര്‍ത്തുന്നതിന്‌ മുമ്പ്‌ മറ്റേതോ ചോദ്യത്തിന്‌ നല്‍കിയ ഉത്തരം ഇവിടെ തിരുകികയറ്റിയതാണ്‌.

അഭയയെ തട്ടിയത്‌ (മലയാളത്തിലെ തട്ടലാണോ മലയാളം വ്യക്തമായി അറിയാത്ത ചോദ്യകര്‍ത്താവ്‌ ഉദ്ദേശിച്ചതെന്നറിയില്ല) നിങ്ങളോ തോമസ്‌ കോട്ടൂരോ എന്ന ചോദ്യത്തിന്‌ ആദ്യ ഉത്തരം വ്യക്തമല്ല. സിസ്റ്ററുടെ സംസാരം പൂര്‍ത്തിയാകുന്നതിനു മുമ്പേ സ്വരം മുറിച്ചുകളഞ്ഞിരിക്കുന്നു. ഞാന്‍ കണ്ടില്ല എന്നായിരുന്നു ഉത്തരമെന്നാണ്‌ സിഡി കാണുന്നവര്‍ക്ക്‌ മനസിലാകുന്നത്‌. ‘ഞാന്‍ തട്ട്‌’ എന്ന്‌ സിസ്റ്റര്‍ തുടര്‍ന്ന്‌ പറയുന്നുണ്ടെങ്കിലും അവസാന അക്ഷരം പൂര്‍ത്തിയാക്കാന്‍ അനുവദിക്കുന്നില്ല. ഞാന്‍ തട്ടിയില്ല എന്ന ഉത്തരമാകാനാണ്‌ ഇവിടെ കൂടുതല്‍ സാധ്യത. ‘എന്തിനാ തട്ടിയത്‌ അവര’്‌ എന്ന ചോദ്യത്തിന്‌ ഉത്തരമില്ല. എവിടെ തട്ടിയിട്ടുണ്ടായിരുന്നു എന്ന ചോദ്യത്തിന്റെ ഉത്തരങ്ങളുടെ പൂര്‍ത്തീകരണം എഡിറ്റിംഗ്‌ നഷ്ടപ്പെടുത്തിയിരിക്കുകയാണ്‌. സിസ്റ്ററുടെ വാക്കുകള്‍ വളരെ അവ്യക്തവും. കഴുത്തിന്റെ പുറക്‌ വശത്ത്‌ എന്നത്‌ സിസ്റ്റര്‍ പറയുന്നതായി കേള്‍ക്കാം. ഈ ഉത്തരം എവിടെ നിന്നോ പറിച്ചെടുത്ത്‌ കൊണ്ടുവന്നതാണെന്നു കരുതാം. ഏതു സാധനം കൊണ്ടാ തട്ടിയത്‌ എന്ന ചോദ്യത്തിനുശേഷം എഡിറ്റിംഗ്‌. ഏതു സാധനം എന്നു വീണ്ടും ചോദിക്കുമ്പോള്‍ കോടാലി ഒപ്പമുണ്ടായിരുന്നു എന്നുത്തരം. ഇവിടെ എഡിറ്റിംഗ്‌ കാണുന്നതിനാല്‍ ഈ ഉത്തരം ഈ ചോദ്യത്തിന്റേതല്ലെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. അഭയയുടെ തലയില്‍ രക്തമുണ്ടായിരുന്നോ എന്ന ചോദ്യത്തിന്‌ ഉണ്ടായിരുന്നു എന്നായിരുന്നു മറുപടി. അഭയ സിസ്റ്ററിനെ എത്ര ആള്‍ക്കാര്‍ പിടിച്ചുകൊണ്ടുപോയി കിണറ്റിലിട്ടതാ എന്ന ചോദ്യത്തിന്‌ ഉച്ചത്തില്‍ അല്ല, അല്ല എന്നാണ്‌ മറുപടി. ഇവിടെയും എഡിറ്റിംഗ്‌ വ്യക്തമാണ്‌. കാരണം വളരെ ക്ഷീണിതയായ സിസ്റ്ററുടെ ശബ്ദം ഒരു സമയത്തും ഇത്രയും ഉയര്‍ന്നിരുന്നില്ല. ഒരാള്‍ മതി എന്ന്‌ വീണ്ടും പറയുന്നുണ്ട്‌. ഇതും എഡിറ്റ്‌ ചെയ്തു ചേര്‍ത്തിരിക്കുന്നതാണ്‌. നിങ്ങള്‍ അഭയ സിസ്റ്ററിന്റെ കാലേ പിടിച്ചോ, കൈയില്‍ പിടിച്ചോ എന്ന ചോദ്യത്തിന്‌ ഞാനെങ്ങും പിടിച്ചി... എന്നാണ്‌ മറുപടി. ഇതിനിടയില്‍ എഡിറ്റിംഗ്‌ നടന്നിരിക്കുകയാണ്‌. ഞാനെങ്ങും പിടിച്ചില്ല എന്നതാണ്‌ പറഞ്ഞതെന്ന്‌ ഇവിടെ വ്യക്തം. ഇതിനിടയില്‍ സിസ്റ്റര്‍ ഓക്കാനിക്കുകയും ഭയാനക ശബ്ദത്തില്‍ ഞരങ്ങുകയും ചെയ്യുന്നു. തുടര്‍ന്ന്‌ സിസ്റ്റര്‍ക്ക്‌ ഓക്സിജന്‍ കൊടുക്കുകയാണ്‌. സിസ്റ്ററുടെ മേലുള്ള കുറ്റാരോപണം കൃത്രിമം നിറഞ്ഞതാണെന്ന്‌ സിഡി സസൂക്ഷ്മം നിരീക്ഷിക്കുന്ന ആര്‍ക്കും വ്യക്തമാകും. മുറിച്ചുകെട്ടിയ വാക്കുകള്‍ക്ക്‌ പലപ്പോഴും തുടര്‍ച്ചയില്ല. കൃത്രിമത്വം എല്ലായിടങ്ങളിലും വ്യക്തം. യുക്തിബോധത്തോടെ സിഡിയെ വിലയിരുത്തിയാല്‍ സിസ്റ്ററെ മനഃപൂര്‍വം കുറ്റക്കാരിയാക്കണമെന്ന ഉദ്ദേശത്തോടെ ചോദ്യം ചോദിക്കുന്നതായും ഉത്തരങ്ങള്‍ അത്തരത്തിലുള്ളതാക്കാന്‍ ചോദ്യകര്‍ത്താവ്‌ കിണഞ്ഞ്‌ പരിശ്രമിക്കുന്നതായും കാണാം.

ഫാ. തോമസ്‌ കോട്ടൂരിനോട്‌ ആദ്യ പതിനാറ്‌ മിനിറ്റ്‌ പൊതുവായ ചോദ്യങ്ങളും ഉത്തരങ്ങളുമാണ്‌. ഇവിടെ ആവശ്യമില്ലാത്തതിനാല്‍ എഡിറ്റിംഗ്‌ അധികമില്ല. അന്നേ ദിവസം നിങ്ങള്‍ കാറിനാണോ സ്കൂട്ടറിനാണോ പോയത്‌ എന്ന ചോദ്യത്തിനുശേഷം എഡിറ്റിംഗ്‌ തുടര്‍ന്ന്‌ ‘സ്കൂട്ടറിന്‌, ഇത്‌ താരതമ്യേന ചെലവ്‌ കുറഞ്ഞതാണ്‌ ’ എന്നാണ്‌ ഉത്തരം. എഡിറ്റിംഗ്‌ നടന്നതിനാല്‍ അര്‍ഥമാക്കുന്നത്‌ മഠത്തിലേക്കുള്ള യാത്രയാകണമെന്നില്ല. തുടര്‍ന്ന്‌ മതില്‍ ചാടിക്കടന്നത്‌, വാതില്‍ തുറക്കുന്നത്‌ തുടങ്ങിയ ചോദ്യങ്ങള്‍. ഉത്തരം - എന്നെപ്പോലെ കോട്ടയംകാര്‍ക്ക്‌ സുപരിചിതനായ ഒരു വ്യക്തി പാതിരാസമയത്ത്‌ മഠത്തിനുള്ളില്‍ പ്രവേശിക്കാന്‍ ശ്രമിക്കുമോ എന്ന മറുചോദ്യം. ഇങ്ങനെ അസാധ്യമായ ഒരു കാര്യത്തെ സൂചിപ്പിക്കാന്‍ പാതിരാ നേരത്തുള്ള മഠത്തില്‍ പ്രവേശനമെന്ന വാചകം അച്ചന്റെ വായില്‍നിന്ന്‌ വീണുകിട്ടിയത്‌ സിഡിയില്‍ പിന്നീട്‌ ശരിക്കും മുതലെടുത്തിട്ടുണ്ട്‌. പാതിരാവിലുള്ള മഠത്തില്‍പോക്ക്‌ പ്രധാന കവാടത്തിലൂടെയോ പുറകുവശത്തുള്ള വാതിലിലൂടെയോ എന്ന ചോദ്യത്തിനുശേഷം എഡിറ്റിംഗ്‌. ‘സാധാരണയായി ആള്‍ക്കാര്‍ പോകുന്നത്‌ - തുടര്‍ന്ന്‌ എഡിറ്റിംഗ്‌ - പുറകുവശത്തെ വാതിലിലൂടെയാണ്‌ ‘ എന്ന ഈ ഉത്തരം പറിച്ചുനടപ്പെട്ടതാണ്‌. പുറംവാതില്‍ ആരു തുറന്നുതന്നു എന്ന ചോദ്യം ഇംഗ്ലീഷില്‍. ഉത്തരം മലയാളത്തില്‍ ‘മദര്‍ സുപ്പീരിയര്‍ ഒരു കോണ്‍വന്റിന്റെ മദര്‍’. തുടര്‍ന്നുള്ള ചോദ്യങ്ങളിലെ ഉത്തരങ്ങളുടെ ഓരോ വാചകത്തിലും ഒന്നിലേറെ പ്രാവശ്യം എഡിറ്റിംഗ്‌ നടന്നതായി കാണാം. ഓരോ വാക്കിനുശേഷവും എഡിറ്റിംഗ്‌ കണ്ടെത്തിയ ക്ലിപ്പുകളുമുണ്ട്‌. ഇതിന്റെ ആവശ്യമെന്ത്‌ ? ലോറിയുടെ പ്ലാറ്റ്‌ ഫോമിന്റെ വലിപ്പത്തിനനുസരിച്ച്‌ ലോഡ്‌ ചെയ്യേണ്ട തടി വെട്ടിയൊരുക്കുന്നതുപോലെ കുറ്റാരോപിതരെ യഥാര്‍ഥത്തില്‍ കുറ്റക്കാരാക്കാന്‍ തുനിഞ്ഞിറങ്ങിയവരെപ്പോലെയുള്ളതായിരുന്നു ചോദ്യകര്‍ത്താക്കളുടെ ഓരോ ചോദ്യവും. സിസ്റ്റര്‍ അഭയയുടെ ആത്മഹത്യാ സാധ്യതയെപ്പറ്റി ഒന്നും ചോദിച്ചതായി കാണുന്നില്ല.

സിസ്റ്റേഴ്സുമായി വൈകാരിക ബന്ധമുണ്ടോ എന്ന ചോദ്യത്തിന്‌ ‘സാധാരണ സൗഹാര്‍ദം മാത്രമായിരുന്നു രണ്ടച്ചന്മാര്‍ക്കും ഉണ്ടായിരുന്നത്‌ ‘ എന്ന ഉത്തരം കിട്ടി. നാര്‍കോ പരിശോധനയിലൂടെ കിട്ടിയ മറ്റ്‌ അറിവുകള്‍ സ്വീകാര്യമാണെങ്കില്‍ ഈ ഉത്തരവും സ്വീകാര്യമാവണമല്ലോ?

Sunday, September 20, 2009

സിബിഐയുടെ സിഡി ഡ്യൂപ്ലിക്കേറ്റ്‌





ചാനലുകള്‍ പ്രക്ഷേപണം ചെയ്ത സിഡിയെക്കുറിച്ചു രണ്ടു വാക്ക്

1 . ഇതേ സിഡിയാണ് അഭയ കേസിലെ വാദി ആയ അഭയയുടെ പിതാവ് സി ഡി യില്‍ കൃത്രിമം നടന്നതായി ആരോപിച്ചു ഹര്‍ജി നല്‍കിയത്...

2 .ഇതേ സിഡി തന്നെയാണ് ഹൈകോടതി സി ഡി യില്‍ കൃത്രിമം നടന്നതായി നിരീക്ഷിച്ചത് .

3 . കേസ്‌ അന്വേഷിച്ച സി ബി ഐ സി ഡി യില്‍ കൃത്രിമം നടന്നു എന്നും അത് നടത്തിയത് ഫോറന്‍സിക് ലാബ്‌ ആണെന്നും കോടതിയില്‍ പറഞ്ഞു...

4. ഇതേ സിഡി കണ്ടിട്ടാണ് .."സിഡിയിലെ എഡിറ്റിങും കൂട്ടിച്ചേര്‍ക്കലുകളും മനസിലാക്കാന്‍ സങേതിക വിടഗ്ദരുടെയൊന്നും ആവശ്യമില്ല, ഏതൊരു സാധാരണക്കാരനും ഒറ്റനോട്ടത്തില്‍ വ്യക്തമാകും" എന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടത് ..

5 . ഇതേ സിഡി കണ്ടിട്ടാണ് "തെളിവില്ലാത്തതിനാല്‍ കേസ്‌ അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്ന് " സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടത് ... (ഇതിനെ തുടര്‍ന്ന് "കേസ്‌ തിരികെ കേരള പോലീസിനെ ഏല്പിക്കുമെന്നു" കോടതി വാക്കാല്‍ പരാമര്‍ശിക്കുകയും ..പിറ്റേ ആഴ്ച തന്നെ അറസ്റ്റ് നടക്കുകയും ചെയ്തു)

6 .ഇതേ സിഡി കണ്ടിട്ടാണ് "കത്തോലിക്കാ സഭയുടെ ഇടപെടലിലൂടെയാണ് സിഡിയില്‍ കൃത്രിമം നടന്നതെന്ന്" ചില കേന്ത്രങള്‍ പ്രചരിപ്പിച്ചത്

7 . കോടതി ഏല്‍പ്പിച്ച പ്രകാരം സി ഡി പരിശോധിച്ച സി-ഡിറ്റിലെ വിദക്ത സംഖം സി ഡി കൃത്രിമം സ്ഥിതീകരിച്ചു . അവര്‍ അവരുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു .(മൂന്നു കാസറ്റുകളിലുമായി 72 എഡിറ്റിംഗും ആറ് 'ഡിസോള്‍വിംഗും' നടന്നിട്ടുണ്ട്. )

8 . സി ഡി യുടെ ആധികാരികത ചോദ്യം ചെയ്തു നല്‍കിയ ഹര്‍ജി ഇപ്പോഴും കോടതിയുടെ അന്തിമ തീര്‍പ്പിന് കാത്തു നില്‍ക്കുന്നു .

9 . പല പല ആരോപണങളുടെ പേരില്‍ ലാബ് മേധാവി പുറത്താക്കപ്പെട്ടു .

ഒരു സുപ്രഭാതത്തില്‍ മാധ്യമങ്ങള്‍ സി ഡി സംപ്രേഷണം ചെയ്യുന്നു .

ഫ്ലാഷ്‌ ന്യൂസ്‌ : അഭയാ കേസില്‍ പ്രതികളുടെ കുറ്റ സമ്മതം !

------------------------------------------------------------------------------------------

ഇനി സിഡിയിലേക്ക് ...

http://www.youtube.com/watch?v=qdPMtWec5ew&feature=related

(ഡോ. മുകുന്ദന്‍ 12-6-2003 തീയതി വച്ചു നല്‍കിയ ബ്രെയിന്‍ ഫിംഗര്‍പ്രിന്റിംഗ് പരിശോധനാ റിപ്പോര്‍ട്ടില്‍ "അഭയയുടെ കൊലപാതകത്തില്‍ സിസ്റര്‍ സെഫിക്കു പങ്കുണ്ടാകാനുള്ള സാധ്യത പരിശോധിച്ചെങ്കിലും പരിശോധനാ ഫലം അതു ശരിവയ്ക്കുതായിരുില്ല.")

ഏഷ്യാനെറ്റ്‌ സംപ്രേഷണം ചയ്ത ഈ ഭാഗം ഒന്ന് പരിശോദിക്കാം
ഈ ലിങ്കില്‍ സിസ്റ്റര്‍ സെഫി പറഞ്ഞു തുടങുന്നതിങനെ " കുര്‍ബാനയ്ക്ക് വരാന്‍ പറയുമ്പോള്‍ .."
പിന്നീടുള്ള സംസാരമെല്ലാം സിസ്റ്റര്‍ സെഫി വാതില്‍ തുറന്നു കൊടുത്തതിനെക്കുറിച്ചാണ് ..അതായത് ചോദ്യം കുര്‍ബാനയ്ക്ക് വന്ന അച്ചന്മാര്‍ക്ക് എന്നുള്ളത് , വെളുപ്പിനെ വന്ന അച്ഛനമാര്‍ക്കു തുറന്നു കൊടുത്തു എന്നുള്ള രീതിയില്‍ വളച്ചൊടിക്കാന്‍ ശ്രമം നടത്തുന്നു ....

സെഫി ചോദ്യകര്‍ത്താവ് പ്രദീഷിക്കാത്ത മറുപടി പറയുമ്പോള്‍ എന്തൊക്കെയോ സൌണ്ട് കേള്‍പ്പിക്കുന്നു ..ചിലപ്പോള്‍ എതെങിലും പാട്ട് ...ഉത്തരങള്‍ ഒന്നും തന്നെ വ്യക്തമല്ല ..ചോദ്യകര്‍ത്താവ് ചോദ്യങല്‍ക്കൊണ്ട് തന്നെ ഒരു കഥയുണ്ടാക്കിയിരിക്കുന്നു ....സംശയമുള്ളവര്‍
സമയമെടുത്ത് വിശദമായി ചാനലുകള്‍ പുറത്തുവിട്ട നാര്‍കോ സിടി പരിശോദിക്കട്ടെ ...

ഒരു സംസാരഭാഗം....

മാലിനി : അഭയ സിസ്റ്റര്‍ നിങളെ തോമസ്‌ കൊട്ടൂരിനോടെ ഉള്ളപ്പോള്‍ കണ്ടതാ ?
സെഫി : കണ്ടിട്ടില്ല (sound cut)

മാലിനി : ഇല്ല ,തോമസ്‌ കൊട്ടൂരും നിങളും സംസാരിക്കുന്നപ്പോള്‍ നിങ്ങള്‍ രണ്ടാളും ഉണ്ടാരുന്ന സമയത്ത് അഭയ സിസ്റ്റര്‍ നിങളെ കണ്ടോ ?

സെഫി : ഞാന്‍ അഭയയെ കണ്ടില്ല (മാലിനി ഇടക്കുവച്ചു തടസപ്പെടുത്തുന്നു)
മാലിനി : അബയേനെ അടിചതാരാ ? തട്ടിയതാരാ ? നിങ്ങളോ ഫാതറോ ?
മാലിനി (ചോദ്യം ആവര്‍ത്തിക്കുന്നു) :അഭയയെ തട്ടിയത് നിങളാണോ അതോ ഫാദര്‍ തോമസ്‌ കൊട്ടൂരാണോ ?

സെഫി : ഞാനല്ല ("ഞാന" എന്ന സ്ഥലത്തുവച്ച് മാലിനി തടസപ്പെടുത്തുന്നു)

മാലിനി : ആര് തട്ടി ?

സെഫി : ഞാന്‍ തട്ടിയിട്ടില്ല ("ഞാന്‍ തട്ടി" എന്ന സ്ഥലത്തുവച്ച് മാലിനി തടസപ്പെടുത്തുന്നു)

മാലിനി :(ഇടയ്ക്കു കയറി ) എന്തിനാ തട്ടിയതവരെ ?

പിന്നീട് കുറെ നേരം ഞരങലും മൂളലും

ഇതില്‍ തന്നെ സിസ്റ്റര്‍ സെഫി "കോടാലി കൊണ്ട്" എന്ന് പറയുന്നതിന് മുമ്പ് എഡിറ്റ്‌ ചെയ്തിട്ടുണ്ട് ...ഒരുപക്ഷെ ചോദ്യം മറ്റെന്തെഗിലുമാകാം ..
"അഭയെന്റെ തലയില്‍ രക്തമൊക്കെ ഉണ്ടായിരുന്നോ " എന്നിടത്ത് ചോദ്യവും ഉത്തരവും രണ്ടു സമയത്തെ പോലെ തോന്നുന്നു ..
അടുത്ത ചോദ്യം "അഭയ സിസ്റ്റ്റിനെ എത്രപേര്‍ എടുത്തുകൊണ്ടു പോയി കിണട്ടിലിട്ടതാ" ഉത്തരം പറയുന്നിടത്ത് എന്തോ വലിയ ഒച്ചമാത്രം (ഇല്ല / അല്ല എന്ന് പറയുന്നത് മറക്കാന്‍ ശ്രമിക്കുന്നതുപോലെ )...
അടുത്ത ചോദ്യം "നിങള്‍ അഭയ സിസ്റ്റ്റിന്റെ കയ്യില്‍ പിടിച്ചോ അതോ കാലില്‍ പിടിച്ചോ ?"
"പിടിച്ചില്ല!" എന്ന സെഫിയുടെ ഉത്തരം വ്യക്തം .....

പലതവണ ശര്ദിക്കുന്നതും ഒക്സിജന്‍ കൊടുക്കുന്നതും ധൃശ്യത്തിലുണ്ട് ..

http://www.youtube.com/watch?v=IT7Gmi49704&feature=related

ഈ ലിങ്കില്‍ ഇത് കുറച്ചുകൂടി വ്യക്തമാണ്

""എതെങിലും ആവശ്യമുന്ടെഗില്‍ പിതൃകയിലച്ചന്‍ വന്നിട്ടുള്ള സംബവങളുണ്ട് " എന്ന് സെഫി പറയുന്നതിന് ശേഷം പിന്നീടുള്ള മാലിനിയുടെ ചോദ്യം "പിത്രുകയിലും ഫാദര്‍ തോമസ്‌ കോട്ടൂരും എത്ര സമയം അവിടെ വന്നത്" എന്നാണു ...അതായത് അഭയ മരിച്ച അന്ന് എപ്പോള്‍ ഇവര്‍ രണ്ടുപേരും അവിടെ വന്നു ...അടുത്ത കഥയുണ്ടാക്കല്‍ ശ്രമം ...അതിനൊന്നുമുള്ള മറുപടി വ്യക്തമല്ല ...

പിന്നീടുള്ള ചോദ്യം "ആരെക്കാണാന്‍ വേണ്ടി ?" ..അതിനു സെഫി പറയുന്ന മറുപടി "ഞങളുടെ (ഏതോ സിസ്റെരിന്റെ പേര് പറയുന്നു )കാണാന്‍ വേണ്ടി "
അടുത്ത ചോദ്യം "കോണ്‍വെന്റില്‍ നിങളെ കാണാന്‍ വേണ്ടി വന്നിട്ടുണ്ടോ ?"..അതിനുള്ള
മറുപടി "ഉണ്ട് "...
അടുത്ത ചോദ്യം "എത്ര സമയം അങ്ങനെ വന്നത് " ഉത്തരം "പെട്ടന്ന് വന്നു പോകും "..
ഇതിനു ശേഷം മാലിനി പറയുന്നത് "എങ്ങനെ, ഒരവര്‍ "(അതായത് ഇവിടെ സെഫി ഒരവര്‍ എന്ന് പറഞ്ഞിട്ടുണ്ട് ..സിഡിയില്‍ അത് കേള്ക്കാന്‍ വയ്യ ,അതിനു ബാക്കിയായാണ് മാലിനി പറയുന്നത് "എങ്ങനെ, ഒരവര്‍ " -ഈ ഒരവര്‍ സിസ്റ്റര്‍ സെഫി പറയുനത് കുര്ബാനയെക്കുറിച്ചാണ് )

അതിനു മറുപടിയായി സിസ്റ്റര്‍ സെഫി പറയുന്നതില്‍ "വര്‍ത്തമാനം" (വര്‍ത്തമാനം പറയും എന്നാകാം) എന്ന് മാത്രം തിരിയും ...

അടുത്ത ചോദ്യം "നിങള്‍ വിളിച്ചാല്‍ വരുമല്ലേ " സെഫിയുടെ മറുപടി "ഫോണില്‍ കുര്‍ബാനയ്ക്ക് വരാന്‍ പറയുമ്പോള്‍"
---------------------------------------------------------------------------------------
ഇവിടെ ഒരു പഴയ മാതൃഭുമി വാര്‍ത്ത വായിക്കാം

Mathrubhumi June 25 2009

നാര്‍കോ ടേപ്പുകളില്‍ കൃത്രിമം: വൈദികന്‍ രാത്രി എന്തിന്‌ വന്നു? സിസ്റ്റര്‍ സെഫി പറഞ്ഞു - 'കുര്‍ബാനയ്‌ക്ക്‌'
കൊച്ചി: വൈദികനായ ഫാ. തോമസ്‌ കോട്ടൂര്‍ രാത്രി അസമയത്ത്‌ എന്തിന്‌ കോണ്‍വെന്റില്‍ വന്നു? സിസ്റ്റര്‍ സെഫി അപ്പോള്‍ മറുപടി നല്‍കി: ''അച്ചന്‍ കുര്‍ബാനയ്‌ക്ക്‌ വന്നു''.

സിസ്റ്റര്‍ സെഫി നല്‍കിയ ശരിക്കുള്ള ഉത്തരം അപ്രത്യക്ഷമായി. അത്‌ വീഡിയോ ടേപ്പില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പകരം മറ്റെവിടെയോ കുര്‍ബാനയെ കുറിച്ച്‌ പറഞ്ഞത്‌ കൂട്ടിച്ചേര്‍ത്തു. അപ്പോള്‍ അച്ചന്‍ രാത്രി കോണ്‍വെന്റില്‍ കുര്‍ബാനയ്‌ക്കു വന്നു എന്ന ഉത്തരമായി.

മൂന്ന്‌ പ്രതികളുടെയും നാര്‍കോ പരിശോധന ചിത്രീകരിച്ചത്‌ വീഡിയോ കാസറ്റ്‌ ടേപ്പുകളിലാണ്‌. ഒന്നര മണിക്കൂറില്‍ കൂടുതല്‍ ദൈര്‍ഘ്യം മൂന്നുപേരുടെയും ടേപ്പിനുണ്ട്‌. എന്നാല്‍, അവ എഡിറ്റ്‌ ചെയ്യപ്പെട്ട്‌ ദൈര്‍ഘ്യം കുറച്ചുകൊണ്ടാണ്‌ ഫൊറന്‍സിക്‌ ലാബില്‍ നിന്ന്‌ സി.ബി.ഐ.ക്ക്‌ കൈമാറിയത്‌. അവ എഡിറ്റ്‌ ചെയ്യപ്പെട്ടവയാണെന്ന്‌ സി.ബി.ഐ. ബുധനാഴ്‌ച ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ കോടതിയില്‍ സമ്മതിച്ചു.

അവയുടെ ദൈര്‍ഘ്യം കുറച്ച്‌ എഡിറ്റ്‌ ചെയ്‌തപ്പോള്‍ പ്രതികള്‍ നല്‍കിയ ഉത്തരങ്ങളും കൃത്രിമത്തിന്‌ വിധേയമായിട്ടുണ്ടെന്ന്‌ സി-ഡിറ്റിലെ വിദഗ്‌ദ്ധ പരിശോധനകളില്‍ കണ്ടെത്തി. സി.ബി.ഐ.യെ മനഃപൂര്‍വം വഴിതെറ്റിക്കാനും ആശയക്കുഴപ്പത്തിലാക്കാനുമുള്ള ഉത്തരങ്ങളാണ്‌ കൃത്രിമത്തിലൂടെ സൃഷ്ടിക്കപ്പെട്ടത്‌. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനാണ്‌ സി.ബി.ഐ.യുടെ ശ്രമം. പല വിലപ്പെട്ട സൂചനകളും കിട്ടിയില്ലെങ്കിലും ലഭ്യമായവയെ ആശ്രയിച്ചാണ്‌ സി.ബി.ഐ. അന്വേഷണം നടത്തിയത്‌. മൂന്നു പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞത്‌ അങ്ങനെയാണ്‌. സംഭവദിവസം ഫാ. തോമസ്‌ കോട്ടൂരും ഫാ. പൂതൃക്കയിലും രാത്രി അസമയത്ത്‌ കോണ്‍വെന്റില്‍ ഉണ്ടായിരുന്നുവെന്ന്‌ കണ്ടെത്താന്‍ കഴിഞ്ഞു. മറ്റ്‌ സാക്ഷികളെ ചോദ്യം ചെയ്‌ത്‌ തെളിവിന്റെ അറ്റുപോയ കണ്ണികള്‍ കൂട്ടിയിണക്കിയാണ്‌ സി.ബി.ഐ. അന്വേഷണം നടത്തിയത്‌.

ആദ്യം പ്രതികള്‍ കുറ്റം സമ്മതിച്ചില്ല. എന്നാല്‍ നാര്‍കോ പരിശോധനാ റിപ്പോര്‍ട്ടിലെ ഉത്തരങ്ങള്‍ നോക്കി അന്വേഷണം നടത്തിയപ്പോള്‍ പ്രതികള്‍ കുറ്റം സമ്മതിച്ചുവെന്ന്‌ സി.ബി.ഐ. നേരെത്തെ കോടതിയെ അറിയിച്ചു. ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളില്‍ പകുതിയോളം സി.ബി.ഐ.യെ തെറ്റിദ്ധരിപ്പിക്കാന്‍ പര്യാപ്‌തമായിരുന്നുവെങ്കിലും അത്‌ മറികടന്ന്‌ പ്രതികളുടെ പങ്കാളിത്തം കണ്ടെത്താന്‍ കഴിഞ്ഞുവെന്ന്‌ സി.ബി.ഐ. വ്യക്തമാക്കിയിട്ടുണ്ട്‌.

കോണ്‍വെന്റിന്റെ പിന്‍വാതില്‍ വൈദികന്‌ ആരാണ്‌ തുറന്നുകൊടുത്തതെന്നും അഭയയുടെ തലയില്‍ തട്ടിയത്‌ ആരാണെന്നും ചോദിച്ചപ്പോള്‍ വ്യക്തമായ ഉത്തരങ്ങള്‍ കിട്ടിയില്ലെങ്കിലും സൂചനകള്‍ ലഭിച്ചപ്പോഴാണ്‌ തലയ്‌ക്ക്‌ അടിയേറ്റ്‌ അഭയ മരിച്ചതിനെക്കുറിച്ച്‌ അന്വേഷണത്തില്‍ സി.ബി.ഐ.ക്ക്‌ കണ്ടെത്താന്‍ കഴിഞ്ഞത്‌. കോണ്‍വെന്റിലെ അന്തേവാസികളെയും മറ്റ്‌ സാക്ഷികളെയും ചോദ്യം ചെയ്‌തപ്പോള്‍ സാഹചര്യങ്ങള്‍ പൂര്‍ണമായി.

നാര്‍കോയുടെ അസ്സല്‍ ടേപ്പുകള്‍ എവിടെ? അത്‌ സി.ബി.ഐ. കണ്ടെത്തണമെന്ന്‌ അഭയയുടെ പിതാവിന്റെ അഭിഭാഷകന്‍ എ.എക്‌സ്‌. വര്‍ഗീസ്‌ ബുധനാഴ്‌ച ആവശ്യപ്പെട്ടു. അസ്സല്‍ ടേപ്പുകള്‍ കിട്ടിയാല്‍ അവ ഹാജരാക്കുമെന്ന്‌ സി.ബി.ഐ. പ്രോസിക്യൂട്ടര്‍ പറഞ്ഞു. അതേക്കുറിച്ച്‌ അന്വേഷിക്കും. സത്യം സി.ബി.ഐ. വെളിച്ചത്ത്‌ കൊണ്ടുവരും. ഒന്നും മറച്ചുവെക്കില്ലെന്ന്‌ സി.ബി.ഐ. പ്രോസിക്യൂട്ടര്‍ അനില്‍കുമാര്‍ പറഞ്ഞു.

ടേപ്പുകള്‍ എഡിറ്റ്‌ ചെയ്യപ്പെട്ടതാണ്‌. ഉത്തരങ്ങളില്‍ ചിലത്‌ നഷ്ടപ്പെട്ട നിലയിലാണെന്ന്‌ അദ്ദേഹം കോടതിയെ അറിയിച്ചു. പ്രതികളെ രക്ഷിക്കുന്നതിനാണ്‌ അവയില്‍ എഡിറ്റിങ്‌ നടന്നതെന്ന്‌ അഡ്വ. വര്‍ഗീസ്‌ ആരോപിച്ചു.

കേസ്‌ അന്വേഷണത്തില്‍ മേല്‍നോട്ടം ഹൈക്കോടതി ഉത്തരവ്‌ അനുസരിച്ച്‌ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിനാണുള്ളതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ലാബിന്റെ മുന്‍ അസി. ഡയറക്ടര്‍ മാലിനിക്ക്‌ എതിരെ തെളിവ്‌ നശിപ്പിച്ചതിന്‌ കേസ്‌ എടുക്കണമെന്നാണ്‌ അദ്ദേഹത്തിന്റെ ആവശ്യം.

----------------------------------------------------------------------------------------------

http://www.youtube.com/watch?v=dPdiH1gPkOY

പിത്രൃകയിലിന്റെ സിഡി ഭാഗം അതിലും തമാശയാണ് ..അദേഹം പറയുന്നു "അഭയ കൊല്ലപ്പെട്ടതാണു" ബാക്കി ഭാഗം നിങള്‍ തന്നെ കേള്‍ക്കുക ...ഇത് പിത്രൃകയില്‍ ഉള്‍പെട്ട ഒരു കൊലപാതകത്തിന് പറയുന്ന മറുപടികളല്ല ..പകരം ഏതൊരു സാമാന്യ ജനവും പറയുന്ന മറുപടിയാണ് ...കേരളം പാടിപ്പടിച്ചത് ...

"ആരാണ് കൊന്നത്, എന്തിനു" എന്ന് ചോദിക്കുമ്പോള്‍ മറുപടി "To whom i have to accused!"...അതിനു ശേഷം "Bishops and all the authorities also participated in the rally...." ബിഷപ്പിനെകൂടി ഇരയായിട്ടു കിട്ടി എന്നാണു മാലിനി കരുതിയത്..പക്ഷെ അച്ചന്‍ പറഞ്ഞു വന്നത് റാലിയെക്കുറിച്ചായിപ്പോയി ...അതിനു ശേഷം പറയുന്നതെല്ലാം നടന്ന സംഭവതെതക്കുറിച്ചല്ല ...മറിച്ച് Bishops & Authorities rally നടത്തിയതിന്റെ reasons ആണ്...(അല്ലയിരുന്നെങില്‍ "Name of two fathers..." എന്ന് പിത്രൃകയില്‍ പറയില്ലായിരുന്നു) ..സംശയമുള്ളവര്‍ ഒന്നുകൂടി സിഡി കാണട്ടെ....ഈ ഭാഗം എല്ലാ ചാനലുകളും പിതൃകയിലിന്റെ കുറ്റ സമ്മദമായി അവതരിപ്പിച്ചു ....

അതിനു ശേഷം മാലിനി ചോദിക്കുന്നു "what happened in the kitchen"...
പിത്രൃകയില്‍ : "what to say madam..."

പിന്നീട് പിത്രൃകയില്‍ പറയുന്നതെല്ലാം conventile കിച്ചണെക്കുറിച്ചാണ് .."they were two siters..." എന്ന് പറയുന്നത് അതുകൊണ്ടാണ്...അല്ലാതെ അവിടെ നടന്നു എന്ന് സിബിഐ - കേരളകൌമുദി ആരോപിക്കുന്ന കാര്യത്തെക്കുറിച്ചല്ല ...(പ്രതികള്‍ക്കെതിരെ പ്രകൃതി വിരുധം ആരോപിച്ച പത്രമാണ്‌ കേരളകൌമുദി.സംഭവ ദിവസം പ്രതികള്‍ ഈ പരിപാടി നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ടോര്‍ച്ചടിച്ചു കൊടുത്തത് കേരളകൌമുദി ചീഫ് എഡിറ്റര്‍ ആയിരുന്നോ എന്ന് ഞാന്‍ സംശയിക്കുന്നു )

-----------------------------------------------------------------------------------------

"അഭയ കേസില്‍ കഴിഞ്ഞ 16 വര്‍ഷത്തിനിടെ മാധ്യമങളും പൊതുസമൂഹവും സ്വന്തം നിഗമനങളുമായി ഏറെ മുന്നോട്ടുപോയി .24 വാല്യങളുള്ള കേസ് ഡയറിയിലെ വിവരങ്ങള്‍ എന്താണൈന്നറിയാതെയാണിത് .വദഗധര്‍ തയാറാക്കിയ നിരവധി ശാസ്ത്രീയ റിപ്പോര്‍ട്ടുകള്‍ ,മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ,ബ്രെയിന്‍ ഫിന്ഗര്‍ പ്രിന്റിംഗ് റിപ്പോര്‍ട്ടുകള്‍,കോടതിയുടെ നിരന്തരമായ ശ്രമഭലമായി ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നിന്നു ശേകരിച്ച നാര്‍ക്കോ അനാലിസിസ് സിഡികള്‍ ,അവയുടെ മൂല്യവും നിയമസാടുടയും ,വിവിധ അന്വേഷണ എജന്‍സികളുടെ ഫൈനല്‍ റിപ്പോര്‍ട്ടുകള്‍ - ഇവയെക്കുറിചൊന്നും പോതുജനത്തിനു യാതൊന്നുമറിയില്ലായിരുന്നു .അതൊന്നും മാധ്യമങളെയോ പൊതുജനതെയോ ഒരിക്കലും വേവലാധിപ്പെടുതിയില്ല .
എന്നല്‍ മുന്പറഞ്ജ കാര്യങലോന്നും പരിശോടിക്കതെതന്നെ മാധ്യമങള്‍ ഇതിനകം വിധിയെഴുതിക്കഴിഞ്ഞു . കേസഡയറിയിലുളള നഗ്നസത്യങലുമായി യാതൊരു ബന്ധവുമില്ലാത്ത വാര്‍ത്തകള്‍ പ്രസിധീകരിച്ച മാധ്യമങളുടെ സ്വാദീനവലയതില്‍പ്പെട്ട പൊതുജനവും അവയോടൊപ്പം കൈകോര്‍ത്തു .മാദ്യമാങളും പൊതുജനവുംചെര്‍ന്നു ഇതിനകം പ്രഖ്യാപിച്ച വിധിക്കെതിരെ എന്തെങിലും എഴുതാനോ സംസാരിക്കാനോ ദൈര്യപ്പെടുന്ന ജഡ്ജിയുടെ തലയ്ക്കു മുകളില്‍ സത്പേര് കളന്ഗപ്പെടുമെന്ന ഭീഷണിയുടെ "ഡമോക്ലീസിന്റെ വാള്‍" തൂങിനിലക്കുന്നു .മൂന്നുപേരെ ഇതിനകം തന്നെ തൂക്കുമരത്തിലേക്ക് അയച്ചുകഴിഞ്ഞു .പിന്നെതിനാണ് ഇ രാജ്യത്ത് ക്രിമിനല്‍ നീതിന്യായ സംവിദാനം നിലനില്‍ക്കുന്നത് .നിരവധി അന്വേഷണ ഉദ്യോഗസ്ഥര്‍,ലോക്കല്‍ പൊലീസിലെയും ക്രൈംബ്രാഞ്ചിലെയും നിരവധി ഉദ്യോഗസ്ഥര്‍ ,ക്രൈസ്തവസഭ, കോണ്‍വെന്റ് അധി്കൃധര് ,ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ മറ്റു നിരവധിപ്പേര്‍ -ഇവരെല്ലാം പ്രതിക്കൂട്ടിലാണ് .മരിച്ചു കഴിഞ്ഞിട്ടുപോലും ചില സാഷികളെ മാധ്യമവും പൊതുജനവും ചേര്ന്നു വേട്ടയാടുന്നു .

പാവം പൊതുജനം രേഖകളിലുള്ളത് എന്താണെന്ന് അവര്‍ അവര്‍ക്കറിയില്ല .നിരന്തരമായ മസ്ഥിഷ്കപ്രഷാളനത്തിനു വിധേയരായ അവര്‍ തങ്ങളെ ഇത്രനാളും വിശോസിപ്പിചിരിന്നതുമായി യോചിക്കാത്ത ഒരു കോടതിവിധി അന്ഗീകരിക്കാന്പോലും തയാറായേക്കില്ല .കേസ് രേഖകളില്‍നിന്നു വെളിപ്പെടുന്ന വസ്തുതകളുടെ അടിസ്ഥാനതില്‍മാത്രമേ കോടതിക്ക് മുന്നോട്ടു പോകാനാവു .എന്നാല്‍, പൊതുജനം ഇപ്പോഴും മരീചികക്കു പിന്നാലെയാണ് .സത്യം വളരെ അകലെയാണ് നിലകൊള്ളുന്നതെന്ന് മനസിലാക്കാന്‍ അവര്ക്കു കഴിയുന്നില്ല .ഈ രണ്ട് വാചകങള്‍ പറയാന്‍ മാത്രമേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ "പിതാവേ ഇവരോട് ക്ഷമിക്കണമേ ,ഇവര്‍ ചെയ്യുന്നതെന്താണെന്ന് ഇവര്‍ അറിയുന്നില്ല ." ജസ്റ്റിസ്‌ കെ. ഹേമ ജഡ്ജി

------------------------------------------------------------------------------------------

നാര്‍കോ സിഡികളെക്കുറിച്ചു കുറച്ചുകൂടി പറയാണ്ട് ..അത് പിന്നീട് !

Tuesday, January 13, 2009

അഭയ കേസിൽ പ്രതികൾക്ക് ജാമ്യം നൽകിക്കൊണ്ടുള്ള ഹൈക്കോർട്ട് വിധി : ജസ്റ്റിസ് ഹേമ


അഭയാ കേസില്‍ മൂന്നു കുറ്റാരോപിതര്‍ക്കും ജാമ്യം അനുവദിച്ചുകൊണ്ട് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കെ. ഹേമ ജനുവരി ഒന്നിനു പുറപ്പെടുവിച്ച വിധിന്യായത്തിന്റെ വിശദരൂപം.


ഏകദേശം ഒന്നര പതിറ്റാണ്ടു മുമ്പ് പയസ് ടെന്‍ത് കോണ്‍വന്റ് ഹോസ്റലിലെ അന്തേവാസിയായിരുന്ന സിസ്റര്‍ അഭയ(Sister Abhaya) എന്ന കന്യാസ്ത്രീയുടെ മൃതദേഹം ഹോസ്റല്‍ കോമ്പൌണ്ടിലുള്ള കിണറ്റില്‍ നിന്നു പുറത്തെടുത്തു. ഈ ഹോസ്റല്‍ കന്യാസ്ത്രീകള്‍ നടത്തുന്ന ഒരു വനിതാ ഹോസ്റല്‍ ആയിരുന്നു. ഇരുപതു കന്യാസ്ത്രീകളടക്കം 123 അന്തേവാസികളാണ് ഹോസ്റലില്‍ ഉണ്ടായിരുന്നത്.

അഭയാ കേസില്‍ മൂന്നാം പ്രതിയായി കുറ്റാരോപിതയായ കന്യാസ്ത്രീ ഹോസ്റലിന്റെ താഴത്തെ നിലയില്‍ അടുക്കളയുടെയും ഭക്ഷണമുറിയുടെയും സമീപത്തുള്ള മുറിയിലാണ് താമസിച്ചിരുത്. ഹോസ്റലില്‍ മെസിന്റെയും അടുക്കളയുടെയും ചുമതലയുള്ള സിസ്റര്‍ ഹെലന്റെ സഹായിയായിരുന്നു അവര്‍. ഹോസ്റലില്‍ ഒരേ മുറിയിലാണ് ഇരുവരും താമസിച്ചിരുത്. സംഭവദിവസം സിസ്റര്‍ ഹെലന്‍ ഹോസ്റലില്‍ ഉണ്ടായിരുന്നില്ല.

കുറ്റാരോപിതയായ കന്യാസ്ത്രീക്ക് ഒരു കോളജില്‍ അധ്യാപകരായ രണ്ടു വൈദികരുമായി രഹസ്യബന്ധം ഉണ്ടായിരുന്നുവെന്നാണ് ആരോപണം. ഒന്നാം കുറ്റാരോപിതനായ ആള്‍ മനഃശാസ്ത്രവും രണ്ടാം കുറ്റാരോപിതനായ ആള്‍ മലയാളവുമാണ് കോളജില്‍ പഠിപ്പിച്ചിരുത്. സംഭവദിവസമായ 1992 മാര്‍ച്ച് 27-ന് പരീക്ഷയ്ക്കു തയാറെടുക്കുകയായിരു സിസ്റര്‍ അഭയയെ, നേരത്തെ വാഗ്ദാനം ചെയ്തിരുതുപോലെ സിസ്റര്‍ ഷേര്‍ലി പുലര്‍ച്ചെ നാലിന് വിളിച്ചെഴുന്നല്പിച്ചു. തുടര്‍ന്ന സിസ്റര്‍ അഭയ ടോയ്ലറ്റില്‍ പോയി. പിന്നീട് ഉറക്കംവരാതെ ഉണര്‍ന്നിരിക്കാന്‍ കണ്ണില്‍ ഒഴിക്കുതിന് ഫ്രിഡ്ജില്‍ നിന്നു തണുത്ത വെള്ളം എടുക്കാന്‍ അടുക്കളയിലേക്കു പോയി. അടുക്കളയില്‍ ചെന്ന സിസ്റര്‍ അഭയ അവിടെ കുറ്റാരോപിതരായ രണ്ടു വൈദികരും കന്യാസ്ത്രീയും അരുതാത്ത രീതിയിലിരിക്കുന്ന കാഴ്ച കണ്ടുവെന്നാണ് ആരോപണം. അഭയ ഇതു പുറത്തു പറയുമെന്ന ഭയത്താല്‍ ഒന്നാം കുറ്റാരോപിതന്‍ അവരുടെ കഴുത്തിനു ഞെക്കിപ്പിടിക്കുകയും മൂന്നാം കുറ്റാരോപിത കോടാലി കൊണ്ടു തലയ്ക്കടിക്കുകയും ചെയ്തു. പിന്നീട് മൂന്നുപേരുംകൂടി ബലമായി പിടികൂടി അഭയയെ ബോധാവസ്ഥയില്‍ത്തന്ന കിണറ്റിലെറിയുകയും അവിടെക്കിടന്ന് വെള്ളം കുടിച്ചു മരിക്കുകയും ചെയ്തുവെന്നാണ് കേസ്.

(ആരോപിക്കപ്പെടു ആക്രമണത്തിന്റെ ഈ ഭാഗം കേസ് ഡയറിയിലോ നാര്‍ക്കോ അനാലിസിസ് റിപ്പോര്‍ട്ടിലോ വേണ്ടത്ര വ്യക്തമല്ല. അതുകൊണ്ട് ഇക്കാര്യങ്ങളില്‍ ഞാന്‍ പ്രോസിക്യൂഷന്റെ വിശദീകരണം തേടി. അന്വേഷണ ഉദ്യോഗസ്ഥനുമായി ചര്‍ച്ച ചെയ്ത ശേഷം പ്രോസിക്യൂഷന്‍ അഭിഭാഷകനാണ് മുന്‍പറഞ്ഞ കാര്യങ്ങള്‍ വിശദീകരിച്ചത്.)

അഭയയുടെ മരണം നടന്ന് പതിനാറര വര്‍ഷത്തിനുശേഷം അറസ്റു ചെയ്യപ്പെട്ട മൂന്ന് കുറ്റാരോപിതരേയും 2008 നവംബര്‍ 19ന് ജുഡീഷ്യല്‍ കസ്റഡിയിലേക്കു റിമാന്‍ഡ് ചെയ്തിരുന്നു. അവര്‍ നല്‍കിയ ജാമ്യഹര്‍ജിയില്‍ അഭിഭാഷകനായ എം.കെ ദാമോദരന്‍ മൂന്നാം കുറ്റാരോപിതയ്ക്കു വേണ്ടിയും ബി. രാമന്‍ പിള്ള ഒന്നാം കുറ്റാരോപിതനുവേണ്ടിയും സി.പി ഉദയഭാനു രണ്ടാം കുറ്റാരോപിതനുവേണ്ടിയും കോടതിയില്‍ ന്യായവാദം നടത്തി.

കുറ്റാരോപിതര്‍ക്ക് ജാമ്യം കിട്ടാന്‍ അര്‍ഹതയുണ്ടുന്ന വാദിച്ച അഭിഭാഷകര്‍ അതിനായി നിരവധി ന്യായങ്ങള്‍ നിരത്തി. ഈ വാദങ്ങളെ എതിര്‍ത്ത സി.ബി.ഐ അഭിഭാഷകന്‍ കുറ്റാരോപിതര്‍ക്കെതിരേ ശക്തമായ സാഹചര്യത്തെളിവുകള്‍ ഉണ്ടെന്ന് വാദിച്ചു. ഫാ. ജോസ് പൂതൃക്കയിലിന്റെ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ മറ്റൊരു ബഞ്ച് ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചതാണെന്ന് സി.ബി.ഐ അഭിഭാഷകന്‍ പറഞ്ഞു. അഭയയുടെ പിതാവിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ എ. എക്സ് വര്‍ഗീസും കുറ്റാരോപിതര്‍ക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തു വാദിച്ചു.

വാദങ്ങളില്‍ ഉയര്‍ത്തപ്പെട്ട, പൊരുത്തമില്ലാത്ത വസ്തുതകളെ അഭിമുഖീകരിച്ച ഞാന്‍ ഒരു ജാമ്യഹര്‍ജിയില്‍ തീരുമാനമെടുക്കുമ്പോള്‍ പാലിക്കേണ്ട എന്റെ ഉത്തരവാദിത്വത്തെയും പ്രത്യേക ശ്രദ്ധയെയുംപറ്റി സ്വയം ഓര്‍മിപ്പിച്ചു. ഒരു ജാമ്യഹര്‍ജി പരിഗണിക്കുന്ന കോടതി അതിന്റെ വിവേചനാധികാരം നീതിപൂര്‍വകമായ വിധത്തില്‍ നിര്‍വഹിക്കേണ്ടതുണ്ട്. വ്യക്തമായ നിഗമനങ്ങളുടെ പിന്‍ബലത്തോടെയാവണം ഇക്കാര്യത്തില്‍ ഉത്തരവു പുറപ്പെടുവിക്കേണ്ടത്. അതുകൊണ്ട് കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നുണ്ടാ ഇല്ലയോ എന്ന ഹ്രസ്വമായ പരിശോധന ജാമ്യഹര്‍ജിയിലുള്ള ഉത്തരവില്‍ അത്യാവശ്യമാണ്.

എന്തുകൊണ്ട് ജാമ്യം നല്‍കുന്നു, അല്ലെങ്കില്‍ നിഷേധിക്കുന്നു എന്നതിന്റെ കാരണം കൂടി ജാമ്യഹര്‍ജിയിലുള്ള ഉത്തരവില്‍ കോടതി കാണിച്ചിരിക്കണം. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ആരോപിക്കപ്പെട്ടിട്ടുള്ള കേസുകളില്‍ ഇത് പ്രത്യേകിച്ചും ആവശ്യമാണ്. ഇത്തരം കാരണങ്ങള്‍ കാണിക്കാതെയുള്ള ഏത് ഉത്തരവും നിയമദൃഷ്ടിയില്‍ മോശമാകും.

അതേസമയം മറ്റൊരു പ്രധാന ഘടകത്തെപ്പറ്റിയും കോടതി ജാഗരൂകമാകേണ്ടതുണ്ട്. ജാമ്യം നല്‍കുന്ന സമയത്ത് തെളിവുകളുടെയും കേസിന്റെ മെരിറ്റിന്റെയും വിശദമായ പരിശോധന നടത്തേണ്ട ആവശ്യമില്ല. കോടതിയുടെ ഏതെങ്കിലും നിരീക്ഷണംമൂലം കുറ്റാരോപിതരോ അന്വേഷണ ഏജന്‍സിയോ മുന്‍വിധിക്ക് അടിപ്പെട്ടുപോകരുത് എന്നുറപ്പുവരുത്തേണ്ട ചുമതല കോടതിക്കുണ്ട് എതിനാലാണത്. അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തിലാണ് കേസ് എങ്കില്‍ ജാമ്യഹര്‍ജിയിലെ വിധിയില്‍ കോടതി രേഖപ്പെടുത്തുന്ന കണ്ടത്തലുകള്‍ കുറ്റാരോപിതരെയോ അന്വേഷകരെയോ പ്രതികൂലമായോ അനുകൂലമായോ ബാധിക്കാം. അതുകൊണ്ട് അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ കോടതി എന്തെങ്കിലും വ്യക്തമായ കണ്ടെത്തലുകളോ നിഗമനങ്ങളോ രേഖപ്പെടുത്തുത് കഴിയുന്നതും ഒഴിവാക്കണം.

ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ തെളിവുകള്‍ വിശദമായി പരിഗണിക്കുന്നത് കഴിയുന്നതും ഒഴിവാക്കണമെന്ന് സ്റേറ്റ് ഓഫ് യു.പി വേഴ്സസ് അമര്‍മണി ത്രിപാഠി കേസില്‍ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഗുരുതരമായ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടിട്ടുള്ള കേസുകളില്‍ ജാമ്യം അനുവദിക്കുമ്പോള്‍ അതിന്റെ കാരണം കൂടി വ്യക്തമാക്കണമെന്ന് കല്യാണ്‍ ചന്ദ്ര സര്‍ക്കാര്‍ വേഴ്സസ് രാജേഷ് രഞ്ചന്‍ കേസിലും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഈ കേസിന്റെ അന്വേഷണം തുടങ്ങിയിട്ട് ഇപ്പോള്‍ 16 വര്‍ഷവും എട്ടു മാസവുമായി. മൂന്ന് ഏജന്‍സികള്‍ കേസ് അന്വേഷിച്ചു. കോണ്‍വന്റിന്റെ മദര്‍ സുപ്പീരിയര്‍ സിസ്റര്‍ ലിസ്യു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണം എന്ന പേരില്‍ 1992 മാര്‍ച്ച് 27-ന് ലോക്കല്‍ പോലീസ് അന്വേഷണം തുടങ്ങി. തുടര്‍ന്ന് 1992 ഏപ്രില്‍ 13ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണം ആരംഭിച്ചു. അഭയ ആത്മഹത്യ ചെയ്തതാണെന്ന റിപ്പോര്‍ട്ട് 1993 ജനുവരി 30-ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സമര്‍പ്പിച്ചു.

1993 മാര്‍ച്ച് 29-ന് സി.ബി.ഐ അന്വേഷണം ഏറ്റെടുത്തു. അഭയയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്നു കണ്ടത്താന്‍ കഴിഞ്ഞില്ലെന്ന് പറയുന്ന റിപ്പോര്‍ട്ട് സി.ബി.ഐ എസ്.പി എ.കെ ഓഹ്രി 1996 നവംബര്‍ 29-ന് നല്‍കി. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഈ റിപ്പോര്‍ട്ട് അംഗീകരിച്ചില്ല.

അഭയയുടെ മരണം കൊലപാതകമാണെന്നും എന്നാല്‍, പ്രതികളെ കണ്ടത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പറഞ്ഞ് 1999 ജൂലൈ ഒമ്പതിന് സി.ബി.ഐ ഡിവൈഎസ്പി സുരീന്ദര്‍ പാല്‍ റിപ്പോര്‍ട്ടു നല്‍കി. ഈ റിപ്പോര്‍ട്ടും കോടതി അംഗീകരിച്ചില്ല. വീണ്ടും അന്വേഷണം നടത്തിയിട്ടും പ്രതികളെ കണ്ടെത്താനായില്ലെന്നും അതിനാല്‍ കേസ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സി.ബി.ഐ അഡീഷണല്‍ എസ്.പി ആര്‍.ആര്‍ സഹായ് 2005 ഓഗസ്റ് 25-നു നല്‍കിയ റിപ്പോര്‍ട്ടും കോടതി നിരസിച്ചു. കേസന്വേഷണം സി.ബി.ഐയുടെ കേരള ഘടകത്തെ ഏല്‍പ്പിച്ചുകൊണ്ട് 2008 സെപ്റ്റംബര്‍ നാലിന് കേരള ഹൈക്കോടതി ഉത്തരവിട്ടു.

അറസ്റിലായ കുറ്റാരോപിതര്‍ നല്‍കിയ ജാമ്യഹര്‍ജിയിലുള്ള വാദം ഈ കോടതിയില്‍ നടക്കവേ, കേസിനെ സംബന്ധിച്ച യഥാര്‍ഥ വിവരങ്ങള്‍ സി.ബി.ഐയുടേയോ കുറ്റാരോപിതരുടേയോ അഭയയുടെ പിതാവിന്റേയോ പക്കലില്ലെന്ന് ഞാന്‍ ഞെട്ടലോടെ മനസ്സിലാക്കി. കോടതിയില്‍ ഹാജരായിരുന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ നിര്‍ദേശപ്രകാരം സി.ബി.ഐ അഭിഭാഷകന്‍ എം.വി.എസ് നമ്പൂതിരി ബോധിപ്പിച്ച കാര്യങ്ങള്‍ കേസ് ഡയറിയില്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍ക്കു വിരുദ്ധമായിരുന്നു. പത്രങ്ങളില്‍ വരുന്ന വാര്‍ത്തകളല്ലാതെ, കുറ്റാരോപിതര്‍ക്കെതിരായ ആരോപണങ്ങളെപ്പറ്റി തങ്ങള്‍ക്ക് യാതൊരു വിവരവുമില്ലെന്ന് അവരുടെ അഭിഭാഷകര്‍ തുറന്നുപറഞ്ഞു. പത്രവാര്‍ത്തകളേയും ടെലിവിഷന്‍ റിപ്പോര്‍ട്ടുകളേയും ആധാരമാക്കിയാണ് അവര്‍ തുടക്കത്തില്‍ വാദിച്ചിരുന്നത്. മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പലതും കേസ് ഡയറിയിലെ വസ്തുതകളുമായി പൊരുത്തപ്പെടുതായിരുന്നില്ല.

കുറ്റാരോപിതരെ പോലീസ് കസ്റഡിയില്‍ വിട്ടുകിട്ടാന്‍ ആവശ്യപ്പെടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കാന്‍ ബാധ്യസ്ഥമായ പ്രസക്തവിവരങ്ങളൊന്നും നല്‍കിയില്ലെന്ന് കുറ്റാരോപിതയുടെ അഭിഭാഷകന്‍ ബോധിപ്പിച്ചു. ഫാ. പൂതൃക്കയിലിന്റെ കേസില്‍ ഈ വിവരങ്ങള്‍ ഈ കോടതിയിലും നല്‍കിയിരുന്നില്ല. സ്വതന്ത്രമായ അന്തരീക്ഷത്തില്‍ അഭിഭാഷകരുമായി കേസ് ചര്‍ച്ച ചെയ്യാനുള്ള അനുവാദം പോലും കുറ്റാരോപിതര്‍ക്കു നിഷേധിക്കപ്പെട്ടതായി അവര്‍ ബോധിപ്പിച്ചു.

ശരിയായ നീതിനിര്‍വഹണം സാധ്യമാക്കുതല്ല ഈ സാഹചര്യം. അഭിഭാഷകര്‍ വാദിക്കുതിനു മുമ്പ് അവര്‍ക്ക് കുറ്റാരോപിതരില്‍ നിന്ന് ശരിയായ വിവരങ്ങള്‍ ലഭിക്കുകയെങ്കിലും വേണം. അതുകൊണ്ടാണ് സംഭവം നടന്ന ദിവസം ഹോസ്റലില്‍ താമസിച്ചിരു മൂന്നാം കുറ്റാരോപിതയെ കണ്ടു വിവരങ്ങള്‍ ശേഖരിക്കാന്‍ അവരുടെ അഭിഭാഷകനെ അനുവദിച്ചുകൊണ്ട് ഞാന്‍ ഉത്തരവിട്ടത്.

ഹോസ്റലില്‍ നടന്ന കാര്യങ്ങളെപ്പറ്റി അവര്‍ക്ക് ചില വിവരങ്ങളെങ്കിലും ഉണ്ടാകാനിടയുണ്ട്. ഈ വിവരങ്ങള്‍ അറിയുന്നത് ജാമ്യഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ സഹായിക്കും. ആവശ്യമെങ്കില്‍ മറ്റു കുറ്റാരോപിതര്‍ക്കും ഈ അനുവാദം നല്‍കാന്‍ ഞാന്‍ തീരുമാനിച്ചിരുന്നു.

ഈ ഹര്‍ജിയില്‍ വാദം കേള്‍ക്കവേ എനിക്കു താിേയത്, വാദങ്ങളെല്ലാം നടക്കുന്നത് കേസ് റിക്കാര്‍ഡുകളുടെ അടിസ്ഥാനത്തിലല്ല, കഴിഞ്ഞ 16 വര്‍ഷമായി മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന  ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് എന്നാണ്. ഈ കെട്ടുകഥകള്‍ക്ക് കേസ് റിക്കാര്‍ഡുകളുമായി യാതൊരു ബന്ധവുമില്ല. കേസ് ഡയറി മാത്രമേ ഞാന്‍ കാര്യമാക്കുന്നൊള്ളു.

കുറ്റാരോപിതരെ സഹായിക്കുന്നതിനുവേണ്ടി ലോക്കല്‍ പോലീസ് അഭയയുടെ മരണം ആത്മഹത്യയാണെന്ന  റിപ്പോര്‍ട്ടു നല്‍കിയതായി വാദം ഉയർന്നിരുന്നു. കൊലപാതകം മൂടിവയ്ക്കാന്‍ ലോക്കല്‍ പോലീസ്, പ്രത്യേകിച്ച് മരണമടഞ്ഞ മുന്‍ എ.എസ്.ഐ വി.വി അഗസ്റിന്‍ ശ്രമിച്ചതായി സി.ബി.ഐ അഭിഭാഷകന്‍ ശക്തമായി വാദിച്ചിരുന്നു . കോവന്റ് അധികൃതരുടെ പ്രേരണമൂലം അന്വേഷണത്തിന്റെ തുടക്കത്തില്‍ത്തന്നെ  പല തിരിമറികളും നടന്നതായും അദ്ദേഹം വാദിച്ചു. എന്നാല്‍, ലോക്കല്‍ പോലീസ് കേസില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടേയില്ലെന്നു  കേസ് ഡയറി വെളിപ്പെടുത്തുന്നു.

അഭയുടെ മരണം ആത്മഹത്യയാണോ നരഹത്യയാണോ എ നിഗമനങ്ങളിലൊന്നും  അവര്‍ എത്തിയില്ല. രണ്ടു സാധ്യതകളും ലോക്കല്‍ പോലീസ് പരിഗണിച്ചെന്നും  കേസ് ഡയറി വെളിപ്പെടുത്തുന്നു . നരഹത്യയാണെങ്കില്‍ അതു നടന്നിരിക്കാനുള്ള വിവിധ രീതികളുടെ സാങ്കല്പിക ചിത്രവും എ.എസ്.ഐയും സര്‍ക്കിള്‍ ഇന്‍സ്പെക്ടറും രേഖപ്പെടുത്തിയിരുന്നു. എന്നിട്ടും കുറ്റാരോപിതരെ സഹായിക്കാനായി ലോക്കല്‍ പോലീസ് അന്തിമ റിപ്പോര്‍ട്ട് നല്‍കിയെന്ന്  സി.ബി.ഐ പോലൊരു ഏജന്‍സി കേസ് ഡയറിയിലെ വസ്തുതകള്‍ക്കു വിരുദ്ധമായി ആരോപണം ഉയിക്കുന്നത് നിര്‍ഭാഗ്യകരമാണ്.

അഗസ്റിന്‍ രണ്ടു ദിവസം, 1992 ഏപ്രില്‍ 27നും 28നും, മാത്രമേ കേസ് അന്വേഷിച്ചുള്ളൂ. അഭയ ആത്മഹത്യ ചെയ്യില്ലെന്നും  അതിനുള്ള കാരണങ്ങള്‍ ഇല്ലെന്നുമാണ് അദ്ദേഹം റിക്കാര്‍ഡുകളില്‍ എഴുതിയിരുന്നത്. ഇതൊരു നരഹത്യയാണെന്ന മട്ടിലാണ് അദ്ദേഹം രേഖപ്പെടുത്തിയിരുന്നത്. 1992 മാര്‍ച്ച് 28-ന് താന്‍ എഴുതിയ അവസാന എന്‍ട്രിയില്‍ അഗസ്റിന്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു : കാണരുതാത്തത് എന്തെങ്കിലും അഭയ അന്നു  രാവിലെ കണ്ടിരിക്കാം. അഭയ തന്നെ  തിരിച്ചറിയുമെന്നു  തോന്നിയ  ആരെങ്കിലും അഭയയുടെ മരണത്തിനു കാരണമായ എന്തെങ്കിലും ചെയ്യുകയും അവരെ കിണറ്റിലേക്കു തള്ളിയിടുകയും ചെയ്തിരിക്കാം... ഈ വസ്തുത നിഷേധിക്കാനോ തള്ളിക്കളയാനോ ആവില്ല. കേസ് ഡയറിയിലെ ഈ ഭാഗം അഭയയുടെ മരണം ആത്മഹത്യയാക്കി മാറ്റാന്‍ അഗസ്റിന്‍ ശ്രമിച്ചുവെന്ന  വാദവുമായി പൊരുത്തപ്പെടുന്നതല്ല. വസ്തുതകള്‍ക്കു വിരുദ്ധമായ ഇത്തരം ആരോപണങ്ങള്‍ ഉയിക്കുന്നത് എന്തുകൊണ്ടാണെന്ന  വാദം കേള്‍ക്കുന്നതിനിടെ ഞാന്‍ സി.ബി.ഐയുടെ അഭിഭാഷകനോടു ചോദിച്ചു. അദ്ദേഹം തൃപ്തികരമായ മറുപടി നല്‍കിയില്ല. ഈ സാഹചര്യത്തിലാണ് കേസ് ഡയറിയില്‍ അഗസ്റിന്‍ എഴുതിയ മുന്‍പറഞ്ഞ ഭാഗങ്ങള്‍ സി.ബി.ഐ അഭിഭാഷകനെ വായിച്ചുകേള്‍പ്പിക്കാന്‍ ഞാന്‍ നിര്‍ബന്ധിതയായത്. കേസിലെ വാദം കേള്‍ക്കല്‍ സുഗമമാക്കുതിനു വേണ്ടിയായിരുന്നു  അത്. എന്നാല്‍, എന്നെ  വീണ്ടും ആശ്ചര്യപ്പെടുത്തിക്കൊണ്ട്, കോടതി കേസ് ഡയറി വായിക്കാന്‍ പാടില്ലെന്ന്  സി.ബി.ഐ അഭിഭാഷകന്‍ പറഞ്ഞു! കേസ് നരഹത്യ അല്ലാതാക്കി മാറ്റാന്‍ വി.വി അഗസ്റിന്‍ രേഖകളില്‍ തിരിമറി നടത്തിയെന്ന വാദം മറ്റു പല കോടതികളും അംഗീകരിച്ചുവെന്ന വാദവും അദ്ദേഹം ഉയര്‍ത്തി. കേസ് ഡയറിയില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ള ഒരു കാര്യത്തെക്കുറിച്ച് സി.ബി.ഐയില്‍ നിന്നുള്ള ശരിയായ വിശദീകരണമല്ല ഇതെന്നതില്‍ സംശയമില്ല. ഈ കേസുമായി ബന്ധപ്പെട്ടവരെല്ലാം മാധ്യമറിപ്പോര്‍ട്ടുകള്‍ ഉയര്‍ത്തിവിട്ട സെന്‍സേഷനില്‍ സ്വാധീനിക്കപ്പെട്ടുപോയി എന്നാണ് എനിക്കു തോന്നിത്. അതുകൊണ്ടായിരിക്കാം കേസ് റിക്കാര്‍ഡുകളില്‍നിന്നു തീര്‍ത്തും വിരുദ്ധമായ വാദമുഖങ്ങള്‍ ഉന്നയിക്കുന്നത്. മരിച്ചുപോയ വി.വി അഗസ്റിനെതിരേ സി.ബി.ഐ ഇപ്പോഴും ആരോപണങ്ങള്‍ ഉന്നയിക്കുന്നത് നിര്‍ഭാഗ്യകരമാണ്. (ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ അഗസ്റിന്റെ പക്കല്‍നിന്നും  തന്റെ മരണത്തിനു കാരണം സി.ബി.ഐ ആണെന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു.കോടതി കേസ് ഡയറി വായിക്കരുതെന്ന  സി.ബി.ഐ അഭിഭാഷകന്റെ വിചിത്രമായ വാദം കേട്ട് ഞാന്‍ അമ്പരന്നുപോയി. ക്രിമിനല്‍ പ്രൊസീഡിയര്‍ കോഡിലെ 172-ാം വകുപ്പുപ്രകാരം ഏതു ക്രിമിനല്‍ കോടതിക്കും പോലീസ് ഡയറികള്‍ വിളിച്ചുവരുത്താനും അവ കേസുകളില്‍ കോടതിയുടെ സഹായത്തിനായി ഉപയോഗപ്പെടുത്താനും അധികാരമുണ്ട്. ഒരു ജാമ്യഹര്‍ജിയില്‍ പ്രഥമദൃഷ്ട്യാ കേസുണ്ടോ ഇല്ലയോ എന്നു കണ്ടെത്തുതിന് കോടതിക്ക് കേസ് ഡയറി ഉപയോഗപ്പെടുത്താം. കുറ്റാരോപിതരുടെ പങ്ക് സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഉള്ള കേസുകളില്‍ റിക്കാര്‍ഡുകള്‍ പരിശോധിച്ചു തൃപ്തിപ്പെട്ട ശേഷമേ കോടതിക്ക് ഒരു നിഗമനത്തില്‍ എത്തിച്ചേരാന്‍ കഴിയൂ. പ്രഥമദൃഷ്ട്യാ കേസുണ്ടോ ഇല്ലയോ എന്നും ജാമ്യം നല്‍കണോ വേണ്ടയോ എന്നും തീരുമാനിക്കാന്‍ മറ്റു മാര്‍ഗമൂന്നും എന്റെ അറിവിലില്ല. സി.ബി.ഐ അഭിഭാഷകന്‍ മറ്റുമാര്‍ഗമൂന്നും നിര്‍ദേശിച്ചുമില്ല. ഈ സാഹചര്യത്തില്‍ ഇതുസംബന്ധിച്ച സി.ബി.ഐയുടെ വാദങ്ങള്‍ ഞാന്‍ തള്ളുകയാണ്. 

അഭയയുടെ മരണം ആത്മഹത്യയാക്കാന്‍ കത്തോലിക്കാ സഭ ശ്രമിച്ചതായും സി.ബി.ഐ വാദം ഉയിച്ചിരുന്നു . സഭ ലോക്കല്‍ പോലീസിലും ക്രൈംബ്രാഞ്ചിലും സ്വാധീനം ചെലുത്തി കുറ്റവാളികളെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുന്നു  എന്നായിരുന്നു ആരോപണം. എന്നാല്‍, കേസ് ഡയറിയില്‍ ഇതിന് ഉപോദ്ബലകമായ യാതാുന്നുമില്ല. അഭയയുടെ മരണം ആത്മഹത്യയല്ല കൊലപാതകമാണുെ പോലീസിനെ ബോധ്യപ്പെടുത്താനാണ് വൈദികരും കന്യാസ്ത്രീകളും ശ്രമിച്ചതെന്ന്  കേസ് ഡയറി വെറുതെ വായിച്ചുപോയാല്‍ തന്നെ മനസ്സിലാകും. അഭയയുടെ മരണം ആത്മഹത്യയാണോ  സഭയിലോ സന്യാസിനീസമൂഹത്തിലോ ഉള്‍പ്പെട്ട ആരെങ്കിലും വാദിച്ചതായി കേസ് ഡയറിയില്‍ ഇല്ല. അഭയയുടെ മരണം ആത്മഹത്യയാണെന്ന്  ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടും അന്വേഷണം മുന്നോട്ടുപോയത് ചില കന്യാസ്ത്രീകളുടെ ശ്രമഫലമായാണ്. കോവന്റ് അധികൃതര്‍ നല്‍കിയ നിവേദനത്തിന്റെ ഫലമായാണ് അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിച്ചത്. ഇതൊരു ആത്മഹത്യയാക്കി മാറ്റാനാണ് സഭ ആഗ്രഹിച്ചിരുതെങ്കില്‍ വീണ്ടും സി.ബി.ഐ അന്വേഷണത്തിന് അവര്‍ നടപടി എടുക്കുമായിരുന്നോ? ഉത്തരമില്ല.കന്യാസ്ത്രീകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സി.ബി.ഐ കേസ് രജിസ്റര്‍ ചെയ്തത്. തന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ കേസ് അന്വേഷണം സിബി.ഐയെ ഏല്പിച്ചതെന്ന അഭയയുടെ പിതാവ് അവകാശപ്പെട്ടിരുന്നു . കേസ് രേഖകള്‍ തെളിയിക്കുന്നത് മറിച്ചാണ്. സി.എം.സി മദര്‍ സുപ്പീരിയര്‍ സിസ്റര്‍ ബനിക്കാസിയയും 69 കന്യാസ്ത്രീകളും ഒപ്പിട്ട് മുഖ്യമന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ അഭയാ കേസില്‍ ശരിയായ രീതിയില്‍ അന്വേഷണം നടന്നിട്ടില്ലെന്നു  ചൂണ്ടിക്കാട്ടുകയും മരണം കൊലപാതകമാണെന്ന  സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് 1993 മാര്‍ച്ച് 29-ന് സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റര്‍ ചെയ്തത്. സി.ബി.ഐയും അഭയയുടെ പിതാവും സഭ കൊലപാതകം മൂടിവയ്ക്കാന്‍ ശ്രമിക്കുന്നു  എന്ന്  ഇപ്പോഴും ആരോപണം ഉയിക്കുന്നത് എന്തിനാണെന്ന്  മനസ്സിലാകുന്നില്ല. കന്യാസ്ത്രീകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റര്‍ ചെയ്തത് എന്ന  കാരണത്താല്‍ത്തന്നെ  ഈ ആരോപണം അടിസ്ഥാനരഹിതമാണ്. അഭയയുടെ മരണം കൊലപാതകമാണെ ശക്തമായ നിലപാട് കോവന്റ് അധികൃതര്‍ തുടക്കംമുതല്‍ എടുത്തിരുന്നതായി കേസ് ഡയറിയില്‍നിന്നു കാണാം. അഭയയുടെ മരണം സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയ മദര്‍ സുപ്പീരിയര്‍ സിസ്റര്‍ ലിസ്യു സംശയിക്കുന്ന  ചിലരെക്കുറിച്ചും പോലീസിനു സൂചന നല്‍കിയിരുന്നു . സിസ്റര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നിരവധി പേരെ ക്രൈംബ്രാഞ്ച് കസ്റഡിയില്‍ എടുത്തു.ചില ആകുട്ടികളോടൊപ്പം ആലപ്പുഴയില്‍ കറങ്ങിനടന്ന  പയസ്ടെന്‍ത് ഹോസ്റലിലെ അന്തേവാസികളായ ചില പെകുട്ടികളെ ആലപ്പുഴ പോലീസ് കസ്റഡിയില്‍ എടുത്തിരുന്നു . ഈ പെകുട്ടികളെ മദര്‍ സുപ്പീരിയര്‍ ഹോസ്റലില്‍ നിന്നു  പുറത്താക്കി. ഇതേത്തുടർന്ന്  ആകുട്ടികള്‍ കോവന്റിലേക്ക് ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയിരുതായി ആരോപണമുണ്ട്. അഭയയുടെ മരണത്തില്‍ ഈ ആകുട്ടികള്‍ക്കു പങ്കുണ്ടെന്നു  സംശയിച്ച കോവന്റ് അധികൃതര്‍ ഇക്കാര്യം പോലീസിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു . ഇങ്ങനെ സംശയിക്കപ്പെട്ട ചിലരേയും ക്രൈംബ്രാഞ്ച് കസ്റഡിയില്‍ എടുത്തിരുന്നു . ഈ ആകുട്ടികളില്‍ രണ്ടു പേരെ പിന്നീട്  കാണാതായി. ആത്മഹത്യാക്കുറിപ്പുകള്‍ എഴുതിവച്ചശേഷം ഞരമ്പു മുറിച്ച് ഇവര്‍ ആത്മഹത്യക്കു ശ്രമിച്ചു. അഭയാ കേസില്‍ ഇവരുടെ പങ്കിനെക്കുറിച്ച് ദീര്‍ഘകാലം അന്വേഷണം നടന്നിരുന്നു . ഇതെല്ലാമായിട്ടും അഭയയുടെ മരണം ആത്മഹത്യയാക്കി മാറ്റാന്‍ സഭ ശ്രമിക്കുന്നു  എന്ന ആരോപണം എങ്ങനെയാണ് ഉയരുന്നതെന്നു  എനിക്കു മനസ്സിലാകുന്നില്ല. ഇനി വസ്തുതകളിലേക്കു വന്നാല്‍, നരഹത്യയാണെ വാദത്തിനു പിന്‍ബലമേകുന്ന , കോടതിക്കു മുമ്പാകെയുള്ള ഏറ്റവും നിര്‍ണായകമായ തെളിവ് അലങ്കോലപ്പെട്ട അടുക്കളയാണെന്ന്  ഞാന്‍ കാണുന്നു . ഫ്രിഡ്ജിനു സമീപം വെള്ളത്തിന്റെ കുപ്പി മറിഞ്ഞു കിടിരുന്നു . പുറത്തുനിന്നു  പൂട്ടിയ, പുറത്തേക്കുള്ള വാതിലിനടിയില്‍ ശിരോവസ്ത്രം കാണപ്പെട്ടു. ഒരു കോടാലിയും ഒരു കൊട്ടയും മറിഞ്ഞുകിടിരുന്നു . അഭയയുടെ ചെരിപ്പുകള്‍ അടുക്കളയില്‍ രണ്ടു സ്ഥലത്തായാണ് കാണപ്പെട്ടത്. ആകെപ്പാടെ, ഒരു മല്‍പ്പിടുത്തം നടതിന്റെ എല്ലാ ലക്ഷണങ്ങളും അവിടെയുണ്ടായിരുുന്നു  അഭയയുടെ മരണം കൊലപാതകമാണെ നിഗമനത്തിലെത്താന്‍ സി.ബി.ഐക്ക് ഇതെല്ലാം മതിയായിരുന്നു . എന്നാല്‍, എന്നെ  സംബന്ധിച്ചിടത്തോളം ചോദ്യം അടുക്കളയില്‍ ഒരു മല്‍പ്പിടുത്തം നടന്നോ  ഇല്ലയോ എന്നതു മാത്രമല്ല. പ്രോസിക്യൂഷന്‍ ആരോപിക്കുന്നതുപോലെ അടുക്കളയില്‍വച്ച് അഭയ ആക്രമിക്കപ്പെട്ടോ എാന്നാണ് കണ്ടെത്തേണ്ടത്. ഒന്നാമത്തെ കുറ്റാരോപിതന്‍ അഭയയുടെ കഴുത്തിനു ഞെക്കിപ്പിടിച്ചുവെന്നും  മൂന്നാം കുറ്റാരോപിത കോടാലികൊണ്ടു മൂന്നു  തവണ തലയില്‍ അടിച്ചുവെന്നും  മൂന്നു  കുറ്റാരോപിതരും ചേർന്ന് അഭയയെ ബലം പ്രയോഗിച്ച് എടുത്തുകൊണ്ടുപോയി കിണറ്റിലിട്ടുവെന്നുമാണ് പ്രോസിക്യൂഷന്‍ കേസ്. അഭയയ്ക്ക് അപ്പോള്‍ ബോധമുണ്ടായിരുന്നുവത്രേ. അടുക്കളയില്‍ ഇത്തരമൊരു ആക്രമണം നടതിന് പിന്‍ബലമേകുന്ന   എന്തെങ്കിലും തെളിവുണ്ടോയെന്നു  ഞാന്‍ നോക്കട്ടെ. 


ഡോ . സി . രാധാകൃഷ്ണൻ നടത്തിയ പോസ്റ്മർട്ടത്തിന്റെ റിപ്പോർട് പ്രകാരം അഭയയുടെ തലയ്ക്കു പിന്നിൽ രണ്ടു മുറിവുകളും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലായി മൂന്നിടത്ത്  ചർമ്മം ഉരഞ്ഞുതുപോലുള്ള പാടുകളും ഉണ്ടായിരുന്നു . തലക്കു പിന്നിൽ വലതുഭാഗത്തായി1.8X0.5X0.2 സെമി ,1.5x0.5x0.3 സെമി വലിപ്പത്തിലുള്ള മുറിവുകളാണ് ഉണ്ടായിരുന്നത് . പുറത്തും നിതംബത്തിലുമാണ് ചർമ്മം ഉരഞ്ഞ പാടുകൾ കാണപ്പെട്ടത് .

തലയുടെ മുകൾ ഭാഗത്തു മധ്യത്തിലാണ് തലയ്ക്കു പിന്നിലെ രണ്ടു മുറിവുകൾക്കു ചുറ്റിലും ചതഞ്ഞിരുന്നു . തലയോട്ടിക്കു ക്ഷതമൊന്നും ഇട്ടിരുന്നില്ല . ചതഞ്ഞ ഭാഗങ്ങൾക്ക് അടിയിലായി തലച്ചോറിൽ രക്തസ്രാവം കാണപ്പെട്ടു .കേസ് ഡയറി അനുസരിച്ചു അഭയയുടെ തലയ്ക്കു പിന്നിലെ രണ്ടു മുറിവുകളിൽ നിന്നും ചോര വാർന്നിരുന്നു . ഒരിഞ്ചിൽ താഴെ നീളവും അധികം ആഴമില്ലാത്തതുമായ മുറിവുകളായിരുന്നു അവ .മൃദദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്തു വച്ചശേഷവും തലയിൽ നിന്ന് രക്തം ഒലിച്ചിരുന്നു  . സിബിഐയുടെ വാദം അംഗീകരിക്കുകയാണെകിൽ കൃത്യം നടന്ന സ്ഥലത്തും അഭയയുടെ ശിരോവസ്ത്രത്തിലും തറയിലും ഉപയോഗിച്ച ആയുധത്തിലും രക്തം കാണണം .അഭയയുടെ തലയിൽ രണ്ടു മുറിവുകൾ ഉണ്ടായിരുന്നിട്ടും . അഭയയുടെ തലയിൽ രണ്ടു മുറിവുകളുണ്ടായിരുന്നിട്ടും സംഭവസ്ഥലത്തോ ശിരോവസ്ത്രത്തിലോ സമീപത്തു കാണപ്പെട്ട ആയുധത്തിലോ ഒരു തുള്ളി രക്തം പോലും ആരും കണ്ടില്ല . അവിടെ രക്തമുണ്ടായിരുന്നെകിൽ ഹോസ്റ്റലിലെ ഏതെങ്കിലും അന്തേവാസിയോ ദൃക്‌സാക്ഷിയോ അത് ശ്രദ്ധിക്കുമായിരുന്നു .

പതിനാറു വർഷത്തെ അന്വേഷണത്തിനിടെ സംഭവസ്ഥലത്തും ശിരോവസ്ത്രത്തിലും ആയുധത്തിലും രക്തം കണ്ടതായി ആരും പറഞ്ഞിട്ടില്ല .അങ്ങനെ തെളിയിക്കുന്ന ഏതെങ്കിലും രേഖ ഹാജരാക്കാൻ സിബിഐക്കു കഴിഞ്ഞിട്ടില്ല . സഭാവസ്ഥലത്തോ അവിടെയുണ്ടായിരുന്ന വസ്തുക്കളിലോ രക്തം കണ്ടോയെന്നു ഏതു അന്വേഷണ ഉദ്യോഗസ്ഥനും ദൃക്‌സാക്ഷികളോട് ചോദിക്കുമെന്നും പ്രേത്യേകം പറയേണ്ടതില്ല . രക്തം കണ്ടെങ്കിൽ ആരും അത് ശ്രദ്ധിക്കാതെ ഇരിക്കില്ല .സംഭവം നടന്ന വനിതാ ഹോസ്റ്റലിലെ 123 അന്തേവാസികളിലും 20 പേർ മാത്രമായിരുന്നു കന്യാസ്ത്രീകൾ .

സംഭവസ്ഥലം അലങ്കോലപ്പെട്ടു കിടന്നു എന്ന് വ്യക്തമായി പറയുന്നുണ്ടെകിലും അവിടെ രക്തമുണ്ടായിരുന്നു എന്ന കാര്യത്തിൽ മൗനം മാത്രമാണ് പ്രോസിക്യഷന്റെ ഭാഗത്തു നിന്നുണ്ടായത് . ഈ  നിർണ്ണായക തെളിവ് ലോക്കൽ പോലീസ് മറച്ചുവെച്ചു എന്ന് ആരോപണമില്ല . സംഭവസ്ഥലത്തു രക്തം കണ്ടിരുന്നോ എന്ന് സിബിഐയും ഇതുവരെ  അന്വേഷിച്ചു കണ്ടു പിടിച്ചില്ല . ഈ സാഹചര്യത്തിൽ ,അടുക്കള  അലങ്കോലമായെങ്കിൽ അതിനു കാരണം മറ്റെന്തെങ്കിലുമായിരിക്കണം .ആരോപിക്കപ്പെടുന്നപോലെ അവിടെ ആക്രമണം നടന്നു കൊണ്ടിരിക്കണമെന്നില്ല. കുറ്റാരോപിതരുടെ ഈ വാദത്തിനു സിബിഐക്കും മറുപടിയില്ല .

ശാസ്ത്രീയ പരിശോധനകളിൽ, പ്രേത്യേകിച്ചു നാർക്കോ അനാലിസിസിൽ ,സംഭവം എങ്ങനെ  നടുന്നുവെന്നതിനെപ്പറ്റിയും അതിൽ കുറ്റാരോപിതരുടെ പങ്കിനെപ്പറ്റിയുള്ള സകല വിവരങ്ങളും ലഭിച്ചതായി സിബിഐ അവകാശപ്പെടുന്നുണ്ട് എങ്കിലും സംഭവം നടന്നത് കൃത്യമായി എവിടെയാണെന്നു വിശദീകരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനോ സിബിഐ അഭിഭാഷകനോ കഴിചിട്ടില്ലെന്നത് എന്നെ ഏതുഭാതപ്പെടുത്തി . സംഭവം നടന്നത് എവിടെയാണെന്ന് വിശദീകരിക്കാൻ ഞാൻ സിബിഐ അഭിഭാഷകനോട് ചോദിച്ചപ്പോൾ അദ്ദേഹം കോടതിയിലുണ്ടായിരുന്ന അന്വേഷണ ഉദ്യോഗസ്ഥനെ നോക്കുകയാണ് ചെയ്തത് . പിന്നെ  കുറെ നേരം രണ്ടുപേരും കൂടി ചർച്ച നടത്തിയശേഷം രണ്ടു ഉത്തരങ്ങളുമായി  അഭിഭാഷകനെത്തി . 

വർക്ക്‌ ഏരിയയിലാണ് സംഭവം നടന്നത് എന്നായിരുന്നു ആദ്യത്തെ ഉത്തരം .അത് രേഖകളുമായി പൊരുത്തപ്പെടുന്നില്ല എന്നി എനിക്ക് തോന്നിയപ്പോൾ വിശദീകരിക്കാൻ ഞാൻ വീണ്ടും സമയം നൽകി . കുറച്ചു  സാമ്യമെടുത്ത ശേഷം , സംഭവം നടന്നത് വർക്ക്‌ ഏരിയയിൽ തന്നെ എന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു . കേസ് ഡയറി പ്രകാരം സംഭവം നടന്നത് അടുക്കളയിലായിരിക്കണമല്ലോ എന്ന് ഞാൻ ചൂണ്ടിക്കാട്ടിയപ്പോൾ  അന്വേഷണ ഉദ്യോഗസ്ഥൻ കിച്ചൻ ഏരിയയിലാണ് സംഭവം നടന്നതെന്ന ഉത്തരവുമായി മുന്നോട്ടു വന്നു . ഹോസ്റ്റലിന്റെ ഏതെല്ലാം ഭാഗങ്ങൾ ചേർന്നതാണ് കിച്ചൻ ഏരിയ എന്ന് സിബിഐ വ്യക്തമാക്കിയിട്ടില്ല . കാരണം അടുക്കളയും വർക്ക്‌ ഏരിയയും ഭിത്തി കെട്ടി തിരിച്ചിട്ടുണ്ട് .

ഫ്രിസ്‌ഡ്ജ് വർക്ക്‌ ഏരിയയിലാണ് വച്ചിരിക്കുന്നതെന്നും അഭയ അടുക്കളയിൽ എന്തെങ്കിലും കണ്ടിരുന്നെകിൽ വെള്ളമെടുക്കാൻ വർക്ക്‌ ഏരിയായിൽ പോകുമായിരുന്നില്ലെന്നും കുറ്റാരോപിതരുടെ അഭിഭാഷകൻ ഈ ഘട്ടത്തിൽ വിശദീകരിച്ചു . പ്രധാന കാര്യങ്ങൾ പോലും വിശദീകരിക്കാൻ സിബിഐക്ക് കഴിയുന്നില്ലെന്നും അതുകൊണ്ടാണ് സംഭവം നടന്നത് കിച്ചൻ ഏരിയയിലാണെന്ന് പറഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .അന്വേഷണം അന്ത്യഘട്ടത്തിലേക്കു നീങ്ങിയിട്ടും ഏറ്റവും പ്രസക്തമായ കാര്യങ്ങളെക്കുറിച്ചു അന്വേഷണ ഉദ്യോഗസ്ഥനും സിബിഐ അഭിഭാഷകനും ചില അവ്യക്ത ധാരണകൾ മാത്രമേയുള്ളൂ .

കുറ്റകൃത്യത്തിന്‌ ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്ന ആയുധം സംബന്ധിച്ചും സിബിഐക്കു വ്യക്തമായ ധാരണയില്ല .ഒരു കോടാലിയാണ് ആയുധമെന്നു പ്രോസിക്യയൂഷൻ അവകാശപ്പെടുന്നു . സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തതായി പ്രോസിക്യഷൻ പറയുന്ന കോടാലികൊണ്ടു ചെറിയ ഒരടി കൊടുത്താൽ പോലും അടികൊണ്ട ഭാഗത്തു പൊട്ടലുണ്ടാകും .കണ്ടെടുത്തതായി പ്രോസിക്യയൂഷൻ പറയുന്ന വലിയ കോടാലികൊണ്ടു അഭയയെ അടിച്ചാൽ വളരെ ഗുരുതരമായ മുറിവും പൊട്ടലും ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം . എന്നാൽ, അഭയയുടെ ശരീരത്തിൽ ഇത്തരത്തിൽ പൊട്ടലുകളൊന്നും കാണപ്പെട്ടിരുന്നില്ല . അഭയയുടെ തലയിലെ മുറിവുകൾ കോടാലികൊണ്ടുള്ള അടിയേറ്റു ഉണ്ടായതാണെന്നാന്ന് പ്രോസിക്യഷൻ പറയുന്നത് .

അഭയയുടെ തലയിലുണ്ടായിരുന്ന മുറിവുകൾക്കു ഒരിഞ്ചിൽ താഴെ ,അതായതു 1.3 സെന്റിമീറ്ററും 1.8 സെന്റിമീറ്ററും .മാത്രമേ നീളമുണ്ടായിരുന്നോള്ളൂ .ആഴവും ഉണ്ടായിരുന്നില്ല .സിബിഐ കണ്ടെടുത്തത് 3.250 കിലോഗ്രാം തൂക്കവും 29 സെ.മി. നീളവും ഏഴു സെ.മി. വീതിയും 3.4 സെ.മി. കൈപ്പിടി നീളമുള്ള ഒരു വലിയ കോടാലിയായിരുന്നു .ഇ കോടാലിയാണ് ആക്രമത്തിന് ഉപയോഗിച്ചതെന്ന് വാദം നേരത്തെ സി‌ബിഐ തന്നെ അതിന്റെ ഫൈനൽ റിപ്പോർട്ടിൽ തള്ളിക്കളഞ്ഞിരുന്നു . ഇത്ര ഭാരമുള്ള കോടാലികൊണ്ടു ചെറിയ ഒരടിപോലും വലിയ മുറിവുണ്ടാക്കുമെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നതുപോലുള്ള മുറിവ് ഇതുകൊണ്ടു ഉണ്ടാകില്ലെന്നും വിദഗ്‌ധർ അഭിപ്രായപ്പെട്ടുവെന്നാണ് ഫൈനൽ റിപ്പോർട്ടിൽ സിബിഐ പറഞ്ഞിരുന്നതു.

കോടതിയിൽ ഒരു കോടാലിയും ഹാജരാക്കിയിരുന്നില്ലെന്നും ഡോക്ടർ ഹോസ്റ്റൽ സാന്ദർശിച്ചപ്പോൾ അന്തേവാസികൾ ഏതോ കോടാലി കാണിച്ചുവെന്നേയുള്ളുവെന്നും ഈ ആയുധത്തെ അടിസ്ഥാനമാക്കിയുള്ള മെഡിക്കൽ റിപ്പോർട്ടിന് ഒരു പ്രസക്തിയില്ലെന്നും സിബിഐ അഭിഭാഷകൻ വാദിച്ചു .ഈ  സമയം കുറ്റാരോപിതരുടെ അഭിഭാഷകൻ ,കോടാലി പിടിച്ചെടുത്തതിന്റെയും കോടതിയിൽ ഹാജരാക്കിയതിന്റെയും രേഖകൾ കാണിച്ചു .അപ്പോൾ സിബിഐ അഭിഭാഷകന് വിശദീകരണമൊന്നും നൽകാനുണ്ടായില്ല .

നാർക്കോ അനാലിസിസ് റിപ്പോർട്ടിൽ ഒരു ചുറ്റികയും ഒരു കോടാലിയും ഉപയോഗിച്ചതായി സൂചിപ്പിക്കുന്നുണ്ടല്ലോ എന്ന് ഞാൻ ചോദിച്ചപ്പോൾ രണ്ടു ആയുധങ്ങളും ഒന്നു തന്നെയായിരിക്കും എന്ന് വിശദീകരിക്കാനാണ് സിബിഐ അഭിഭാഷകൻ ശ്രമിച്ചത് . ചുറ്റികയും കോടാലിയും ചേർന്ന ഒരായുധം ഇ കേസിൽ ഇതുവരെ ഹാജരാക്കപ്പെട്ടിട്ടില്ല .അഭയയിൽ കാണപ്പെട്ട ചെറിയ മുറിവുകൾ ഉണ്ടാക്കിയതായി കരുതാവുന്ന ആയുധം ഇതുവരെ കണ്ടെടുക്കപ്പെട്ടില്ല .

കുറ്റാരോപിതരുടെ പങ്ക്  തെളിയിക്കാനായി ബ്രെയിൻ ഫിംഗർ പ്രിന്റ് റിപ്പോർട്ടിനെ സിബിഐ അഭിഭാഷകൻ ശക്തമായി ആശ്രയിച്ചിരുന്നു .അഭയ കേസുമായി ബന്ധപ്പെട്ടു കുറ്റാരോപിതർ ഉൾപ്പെടെ സംശയിക്കുന്ന നിരവധി ആളുകളെ ബാംഗ്ലൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റൽ ഹെൽത് ആൻഡ് ന്യുറോ സയൻസിൽ (നിംഹാൻസ്) ബ്രെയിൻ ഫിംഗർ പ്രിന്റ് പരിശോധനക്ക് വിദേയമാക്കിയിരുന്നു .

അഭയയുടെ മരണത്തിൽ നേരിട്ട് പങ്കാളിത്തമുണ്ടോയെന്നു കണ്ടെത്താൻ രണ്ടും മൂന്നും കുറ്റാരോപിതരിൽ നടത്തിയ ബ്രെയിൻ ഫിഗർ പ്രിന്റ് പരിശാധനയിൽ .പങ്കാളിത്തമുണ്ടെന്ന് സൂചിപ്പിക്കുന്ന യാതൊരു പ്രതികരണവും അവരുടെ തലച്ചോറിൽ ഉണ്ടായില്ല . ഇക്കാര്യം അഡിഷണൽ എസ്പി ആർ. ആർ. സഹായ് 2005 ഓഗസ്ററ് 25-ന്   നൽകിയ ഫൈനൽ റിപ്പോർട്ടിൽ പറഞ്ഞിട്ടുമുണ്ട് . അഭയയുടെ മരണത്തിൽ ഇവർക്ക് പങ്കാളിത്തമില്ലെന്ന ബ്രെയിൻ ഫിംഗർ പ്രിന്റ് റിപ്പോർട് സിബിഐ തന്നെ അംഗീകരിച്ചിട്ടുണ്ട് എന്നാണു ഇതിനർത്ഥം. എന്നിട്ടും ഇതിനു വിരുദ്ധമായ ശാസ്ത്രീയ പരിശോധന റിപ്പോർട്ടുകൾ കുറ്റാരോപിതരുടെ പങ്കു തെളിയിക്കുന്നെണ്ടെന്നു സിബിഐ ഇപ്പോഴും വാദിച്ചുകൊണ്ടിരിക്കുന്നതു എന്തിനാണെന്ന് മനസ്സിലാകുന്നില്ല .ആരോപിക്കപ്പെടുന്ന കൊലപാതകത്തിൽ കുറ്റാരോപിതർക്കു പങ്കില്ലെന്നാണ് പോളിഗ്രാഫ് ടെസ്റ്റുകളും പറയുന്നത് . 


എവിഡൻസ്‌  ആക്ട് 21 വകുപ്പ് പ്രകാരം നാർക്കോ അനാലിസിസ് റിപ്പോർട് സ്വീകരിക്കാവുന്ന തെളിവാണെന്ന് സിബിഐ അഭിഭാഷകൻ  വാദിച്ചു .ജാമ്യഹർജി പരിഗണിക്കുമ്പോൾ ആവശ്യമില്ലാത്തതായതിനാൽ ,നാർക്കോ അനാലിസിസ് റിപ്പോർട് തെളിവായി സ്വീകരിക്കാമോ എന്നതിലേക്ക് ഞാൻ കടക്കുന്നില്ല . മൂന്നു കുറ്റാരോപിതരുടെയും നാർക്കോ അനാലിസിസ് വീഡിയോ അടങ്ങിയ ,എനിക്ക് നൽകിയ നാലു സിഡികളും ഞാൻ സൂഷ്മമായി പരിശോധിച്ചു . മൂന്നു കുറ്റാരോപിതർ ഓരോരുത്തരുടെയും പരിശോധന റിപ്പോർട് അടങ്ങിയ ഓരോ സിഡിയും മൂന്നുപേരുടെയും ഓരോ ഫയൽ അടങ്ങിയ മറ്റൊരു സിഡിയും. ബാഗ്ലൂർ നിംഹാൻസിലെ ഡോ. മാലിനിയാണ് ഇവ തയ്യാറാക്കിയതെന്നാണ് പറഞ്ഞിരുന്നത് . ബാംഗ്ലൂരിലെ ഫോറൻസിക് ലബോറട്ടറിയിൽ നിന്ന് നേരിട്ടാണ് ഇവ എത്തിച്ചതെന്നും പറഞ്ഞിരുന്നു .


നാലു സിഡികളും എഡിറ്റു ചെയ്തതും കൃത്രിമങ്ങൾ കാട്ടിയതുമാണെന്നു പരിശോധനയിൽ മനസ്സിലായി . നാർക്കോ അനാലിസിസ് നടത്തിയ വ്യക്തിയോ , വ്യക്തികളോ ഫോറൻസിക് ലബോറട്ടറിയിൽ വച്ചുതന്നെ സിഡികൾ എഡിറ്റു ചെയ്യുകയും കൃത്രിമം കാട്ടുകയും ചെയ്തിരിക്കാനാണ് സാധ്യത എന്ന് ഞാൻ കരുതുന്നു .നഗ്‌നനേത്രങ്ങൾ കൊണ്ടു തന്നെ സിഡിയിലെ എഡിറ്റിങ് വ്യക്തമായി കാണാനാവും .അതിനു വിദഗ്‌ധരുടെ ആവശ്യമൊന്നുമില്ല .എഡിറ്റു ചെയ്യാത്ത ഒരു സിഡിയും ഉണ്ടായിരുന്നില്ല .ഇപ്പറഞ  കാര്യങ്ങളാൽ നാർക്കോ അനാലിസിസ് സിഡികളെയോ ഡോ മാലിനി നൽകിയ റിപ്പോർട്ടിനെയോ അൽപ്പമെങ്കിലും ആശ്രയിക്കാൻ ഞാൻ ഒരുക്കമല്ല .

കോടതിയിൽ ഹാജരാക്കിയ ഈ  സിഡികൾ ആശ്രയിച്ചാൽ കോടതിയും അന്വേഷണ ഉദ്യോഗസ്ഥനും തെറ്റായ നിഗമങ്ങളിലെത്തും എന്നതിന് എനിക്ക് യാതൊരു സംശയവുമില്ല . അന്വേഷണത്തിന് മാർഗ്ഗനിർദ്ദേശങ്ങൾ നൽകാൻ കോടതിക്ക് അധികാരമുള്ളതുകൊണ്ടാണ് ഞാൻ ഈ  നിരീക്ഷണങ്ങൾ നടത്തുന്നത് .അതുകൊണ്ടു കുറ്റാരോപിതരുടെ നാർക്കോ അനാലിസിസ്ന്റെ എഡിറ്റു ചെയ്യാത്ത ഒറിജിനൽ സിഡി കണ്ടെടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ എല്ലാ ക്രമീകരണവും നടത്തേണ്ടത് ആവശ്യമാണ് . ഇപ്പോഴത്തെ സിഡികളുടെ വിവരം വെച്ച് മുമ്പോട്ടു പോകുന്നതിനു മുമ്പ് അത് ചെയ്യണം .എഡിറ്റു ചെയ്തതും കൃത്രിമത്വം  കാട്ടിയതുമായ സിഡികളും ഡോ . മാലിനി നൽകിയ നാർക്കോ അനാലിസിസ് റിപ്പോർട്ടും അന്വേഷണത്തെ വഴിതെറ്റിക്കുമെന്നതിൽ എനിക്ക് യാതൊരു സംശയവുമില്ല .

 അഭയാ കേസില്‍ എഎസ്ഐ വി.വി അഗസ്റിന്‍ ഫസ്റ് ഇന്‍ഫര്‍മേഷന്‍ സ്റേറ്റ്മെന്റില്‍ സമയം രാവിലെ 8.30 എന്ന്  മനഃപൂര്‍വം രേഖപ്പെടുത്തിയെന്ന്  ആരോപിക്കപ്പെട്ടിരുന്നു . എഫ്.ഐ.എസ് ആ സമയത്തു രേഖപ്പെടുത്താന്‍ പറ്റില്ലായിരുന്നു എന്ന്  എഫ്.ഐ.എസ് വായിച്ചു നോക്കിയാല്‍ മനസിലാകും. രാവിലെ 8.30 എന്നാണ് എഫ്.ഐ.എസില്‍ രേഖപ്പെടുത്തിയിരിക്കുന്ന സമയമെന്നതു ശരിയാണ്. എഫ്.ഐ.എസ് രേഖപ്പെടുത്തുന്ന  സമയവും തീയതിയും തീര്‍ച്ചയായും വളരെ പ്രധാനപ്പെട്ടതാണ്. ഇക്കാര്യത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും തെറ്റുവരുത്താന്‍ പാടില്ല. എന്നല്‍, സമയമോ തീയതിയോ തെറ്റായി രേഖപ്പെടുത്തി എന്നതുകൊണ്ടു മാത്രം ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥനില്‍ ദുരുദ്ദേശ്യം ആരോപിക്കാന്‍ കഴിയുമോ? എങ്കില്‍, കേസ് ഡയറിയില്‍ കാണിച്ചിരിക്കുന്ന  തീയതി തെറ്റിച്ചതിനു സി.ബി.ഐയും മറുപടി പറയേണ്ടിവരും. സി.ബി.ഐ ഡിവൈഎസ്പി വര്‍ഗീസ് പി. തോമസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത തീയതി 29-3-1989 എന്നണു കേസ് ഡയറിയില്‍ ( വാല്യം 5, പേജ് 1)രേഖപ്പെടുത്തിയിരിക്കുന്നത്. അഭയ മരിക്കുതിനു മൂന്നുവര്‍ഷം മുമ്പുള്ള തീയതിയാണിത്. അതായത്, എഫ്.ഐ.ആര്‍ റിക്കാര്‍ഡിംഗ് സമയത്തെപ്പറ്റി രേഖപ്പെടുത്തിയ രണ്ട് ഓഫീസര്‍മാരും കാര്യമായ തെറ്റു വരുത്തി. എന്തിന് എന്നണ് ചോദ്യം. എന്തെങ്കിലും കൃത്രിമം കാട്ടാന്‍വേണ്ടിയായിരുന്നു  ഇതെന്ന് പറയാനാവുമോ? സി.ബി.ഐ പറയുന്നതു ലോക്കല്‍ പോലീസും വി.വി അഗസ്റിനും വരുത്തിയ എല്ലാ പിഴവുകളും കൊലപാതകം ആത്മഹത്യയാക്കി മാറ്റാനായിരുു എന്നണ്. അങ്ങനെയെങ്കില്‍, അഭയ ആത്മഹത്യ ചെയ്യാന്‍ സാധ്യതയില്ലെന്നും  ഇതൊരു കൊലപാതകമാകാനാണു സാധ്യതയെന്നും എന്തുകൊണ്ട് അദ്ദേഹം കേസ് ഡയറിയില്‍ എഴുതി. കൊലപാതക വിവരം മറച്ചുവയ്ക്കാനായിരുന്നെങ്കിെല്‍ എന്തുകൊണ്ട് അദ്ദേഹം ഇപ്പോഴത്തെ അന്വേഷണ സംഘത്തിന്റെ 'കൊലപാതക' സിദ്ധാന്തവുമായി ഏറെക്കുറെ പൊരുത്തപ്പെടുന്ന വിധത്തിലുള്ള 'കൊലപാതക'ത്തിന്റെ ഒരു സാങ്കല്പിക ചിത്രം കേസ് ഡയറിയില്‍ രേഖപ്പെടുത്തി. മറ്റ് അന്വേഷണ ഏജന്‍സികളിലെ ഉദ്യോഗസ്ഥര്‍ വരുത്തിയ ഓരോ പിഴവിലും ദുരുദ്ദേശ്യം ആരോപിക്കും മുമ്പ് ഇക്കാര്യങ്ങളെപ്പറ്റിയെല്ലാം ഇപ്പോഴത്തെ അന്വേഷണ ഉദ്യോഗസ്ഥന്‍ ആഴത്തില്‍ ചിന്തിക്കണം. മരിച്ച അഭയയുടെ കഴുത്തില്‍ കാണപ്പെട്ട പരിക്കുകള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും വി.വി അഗസ്റിന്‍ അത് ഇന്‍ക്വസ്റ് റിപ്പോര്‍ട്ടില്‍ മനഃപൂര്‍വം ചേര്‍ത്തില്ല എന്നു സി.ബി.ഐ ആരോപിക്കുുണ്ട്. കഴുത്തിലെ പരിക്കുകള്‍ ഇന്‍ക്വസ്റ് റിപ്പോര്‍ട്ടിലില്ല എന്നതു നേരാണ്. അഭയയുടെ കഴുത്തില്‍ കാണപ്പെട്ട പാടുകള്‍ കുറ്റാരോപിതര്‍ അവരെ ആക്രമിച്ചു എന്നതിനു മതിയായ തെളിവാണെന്ന്  പ്രോസിക്യൂഷന്‍ വാദിക്കുന്നു. ഇതിനു മറുപടി ഒന്നെയുള്ളു. പോസ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ അഭയയുടെ കഴുത്തില്‍ എന്തെങ്കിലും പരിക്കുണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടില്ല. പോസ്റുമോര്‍ട്ടം നടത്തിയ ഡോ. സി. രാധാകൃഷ്ണനെ സി.ബി.ഐ അവിശ്വസികുന്നില്ല. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടു വിശ്വസിക്കുന്ന സി.ബി.ഐ എന്തുകൊണ്ടു വി.വി. അഗസ്റിനെ മാത്രം ആക്രമിക്കുന്നു ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് സ്വീകാര്യമാണെങ്കില്‍, ഇല്ലാത്ത പരിക്കു രേഖപ്പെടുത്തിയില്ല എന്നു പറഞ്ഞ് എന്തുകൊണ്ട് അദ്ദേഹത്തില്‍ കുറ്റം ആരോപിക്കുന്നു? 

സി.ബി.ഐ ആണ് തന്റെ മരണത്തിന് ഉത്തരവാദി എന്ന്  കുറിപ്പെഴുതിവച്ചുകൊണ്ടാണ് അഗസ്റിന്‍ ആത്മഹത്യ ചെയ്തതെന്ന് ഇവിടെ പരാമര്‍ശിക്കേണ്ടതുണ്ട്. മൃതദേഹത്തില്‍ പരിക്കുകള്‍ ഉണ്ടായിരുന്നോ  എന്നതു സംബന്ധിച്ച്, മറ്റു തെളിവുകളേക്കാള്‍ ഡോക്ടറുടെ റിപ്പോര്‍ട്ടാണു കോടതികള്‍ സ്വീകരിക്കുന്നത്. അല്ലെങ്കില്‍ പോസ്റുമോര്‍ട്ടം നടത്തിയ ഡോക്ടറുടെ റിപ്പോര്‍ട്ടിന്റെ കൃത്യത സംശയിക്കാന്‍ കാരണങ്ങളുണ്ടായിരിക്കണം.തൊണ്ടിസാധനങ്ങള്‍ പലതും ക്രൈംബ്രാഞ്ച് മനഃപൂര്‍വം നശിപ്പിച്ചു എന്നൊരു ആരോപണം സി.ബി.ഐ ഉന്നയിച്ചിരുന്നു . പതിവുള്ള ഔദ്യോഗിക രീതിയനുസരിച്ച് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റാണു തൊണ്ടിസാധനങ്ങള്‍ നശിപ്പിച്ചതെന്നും  ക്രൈംബ്രാഞ്ചല്ലെന്നും  കേസ് ഡയറിയില്‍ പറയുന്നുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ച 1993 ജനുവരി 30-ന് തന്നെ  ഫൈനല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു . അതുകഴിഞ്ഞ് ഏകദേശം ആറുമാസത്തിനുശേഷം ജൂണിലാണു തൊണ്ടിസാധനങ്ങള്‍ നശിപ്പിച്ചത്. ആ സമയത്ത് ക്രൈംബ്രാഞ്ച് ചിത്രത്തിലൊരിടത്തും ഇല്ലായിരുന്നു.1993 മാര്‍ച്ചില്‍ സി.ബി.ഐ അന്വേഷണം ഏറ്റെടുത്തതായി കേസ് ഡയറി വെളിപ്പെടുത്തുന്നുണ്ട്. തൊണ്ടിസാധനങ്ങള്‍ സൂക്ഷിച്ചുവയ്ക്കാന്‍ സി.ബി.ഐ ആഗ്രഹിച്ചിരുന്നെങ്കിെല്‍ അതു നശിപ്പിക്കാതിരിക്കാനുള്ള നടപടികള്‍ അവര്‍ കൈക്കൊള്ളണമായിരുന്നു . അവരതു ചെയ്തില്ല. സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റര്‍ ചെയ്തു മൂന്നുമാസത്തിനു ശേഷമാണു തൊണ്ടിവസ്തുക്കള്‍ നശിപ്പിക്കപ്പെട്ടത്. വസ്തുതകള്‍ ഇതായിരിക്കെ, സ്വന്തം വീഴ്ചകള്‍ മറച്ചുവയ്ക്കുതിനു സി.ബി.ഐ മറ്റ് അന്വേഷണ ഏജന്‍സികളെ പഴിചാരുകയാണ്, സത്യത്തിനും രേഖകള്‍ക്കും വിരുദ്ധമായി. ഇതു തികച്ചും നിര്‍ഭാഗ്യകരവും അനുകമ്പയില്ലാത്തതുമാണ്. ഇത്തരം വാദങ്ങള്‍കൊണ്ട് കോടതിയെ തെറ്റിദ്ധരിപ്പിക്കാമുെ സി.ബി.ഐ കരുതേണ്ട. അവര്‍ റോംഗ് നമ്പരാണ് ഡയല്‍ ചെയ്തത്. 

ബാഹ്യസമ്മര്‍ദങ്ങള്‍ക്കൊന്നും  വഴങ്ങാത്ത സത്യസന്ധനായ ഒരേയൊരു ഉദ്യോഗസ്ഥനായി അഭയയുടെ പിതാവ് കണ്ടതു വര്‍ഗീസ് പി. തോമസിനെയാണ്. കേസന്വേഷണത്തില്‍ പാകപ്പിഴകളും അഭയയുടെ മരണം കൊലപാതകമാണുെം ആദ്യം കണ്ടെത്തിയത് അദ്ദേഹമാണെന്നാണ് പറയുന്നത്. ബാഹ്യ ഇടപെടല്‍ മൂലം അദ്ദേഹത്തിന് അന്വേഷണം തുടരാനായില്ലെന്നും  അഭയയുടെ പിതാവ് പറയുന്നു. അതുകൊണ്ട് ഈ കേസ് അന്വേഷണത്തില്‍ അദ്ദേഹം എന്തെല്ലാം നടപടികളെടുത്തു എന്നു  ഞാന്‍ പരിഗണിക്കുകയാണ്. ഡിവൈഎസ്പി വര്‍ഗീസ് പി. തോമസ് 29-03-1993 ന് എഫ്.ഐ.ആര്‍. രജിസ്റര്‍ ചെയ്തുവെന്നാണു സി.ബി.ഐ സൂക്ഷിച്ചിരിക്കുന്ന  കേസ് ഡയറിയില്‍ പറയുന്നത്. എന്നാല്‍, ഏകദേശം രണ്ടു മാസം അദ്ദേഹം ഒരൊറ്റ സാക്ഷിയെപ്പോലും ചോദ്യം ചെയ്യുകയോ മറ്റെന്തെങ്കിലും നടപടി സ്വീകരിക്കുകയോ ചെയ്തില്ല. തൊണ്ടിസാധനങ്ങള്‍ സൂക്ഷിച്ചുവയ്ക്കാനും മജിസ്ട്രേറ്റ് നശിപ്പിക്കാതിരിക്കാനും അദ്ദേഹം യാതൊരു നടപടിയും സ്വീകരിച്ചില്ല. എഫ്.ഐ.ആര്‍ രജിസ്റര്‍ ചെയ്തു രണ്ടു മാസത്തിനുശേഷം 20-5-1993-ലാണ് അദ്ദേഹം ആദ്യമായി എട്ടു സാക്ഷികളെ ചോദ്യംചെയ്യുന്നത്. അന്വേഷണം തുടർന്ന് . 7-7-1993-ല്‍ ഒരു സാക്ഷിയെ ചോദ്യംചെയ്തു. 16-7-1993-ല്‍ സുപ്പീരിയര്‍ ഓഫീസര്‍ എഴുതിയ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ (കേസ് ഡയറി വാല്യം 5, പേജ് 184) പറഞ്ഞിരിക്കുന്നതു വര്‍ഗീസ് പി. തോമസ് അതുവരെയുള്ള കാലയളവില്‍ ആകെ ചെയ്തത് ഒരു സാക്ഷിയെ ചോദ്യം ചെയ്യുക മാത്രമായിരുന്നെന്നാണ്. കേസന്വേഷണത്തില്‍ കാര്യമായ പുരോഗതി ഇല്ലെന്നു നിരീക്ഷിച്ച് സി.ബി.ഐ എസ്പി ഇതിനിടെ വര്‍ഗീസ് പി. തോമസിനെതിരേ റിപ്പോര്‍ട്ട് എഴുതി. കേസ് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തുടർന്ന് അദ്ദേഹത്തിനു നിര്‍ദേശവും നല്‍കി (കേസ് ഡയറി വാല്യം 5, പേജ് 193). അതുവരെയുള്ള വിവരങ്ങള്‍ നല്‍കാത്തതിനാല്‍ 13-8-1993-ല്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് അയയ്ക്കാന്‍ കഴിഞ്ഞില്ലെന്നു കാണിച്ചു സി.ബി.ഐ എസ്പി 18-9-1993-ല്‍ വര്‍ഗീസ് പി. തോമസിനു മെമ്മോ നല്‍കി. പ്രസക്ത വിവരങ്ങള്‍ ഉടനടി നല്‍കാനും ആവശ്യപ്പെട്ടു. ഹംസ കേസിന്റെ വിചാരണയില്‍ വര്‍ഗീസ് പി. തോമസ് പങ്കെടുത്തിരുങ്കിെലും അഭയാ കേസ് അന്വേഷിക്കാനും അദ്ദേഹത്തിനു കഴിയുമായിരുന്നു  22-11-1993-ല്‍ അയച്ച പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ (വാല്യം 5, പേജ് 197) എസ്പി പറയുന്നു . കാരണം, ആഴ്ചയില്‍ നാലു ദിവസം മാത്രമാണു ഹംസ കേസില്‍ വിചാരണ നടന്നിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്റെ നിരുത്തരവാദപരമായ മനോഭാവമാണ് ഇതെന്നും  എസ്പി ചൂണ്ടിക്കാട്ടി.അഞ്ചാംവാല്യം കേസ് ഡയറിയുടെ 199-ാം പേജില്‍ സി.ബി.ഐ ഡിഐജി 10-12-1993-ല്‍ താഴെപ്പറയുന്ന  നിരീക്ഷണം രേഖപ്പെടുത്തിയിട്ടുണ്ട്: "ഒരു അന്വേഷണ ഉദ്യോഗസ്ഥനില്‍നിന്നു  ബ്രാഞ്ച് എസ്പിക്ക് ജോലി ഏറ്റെടുക്കാം. മതിയായ കാരണമില്ലാതെ ഏതെങ്കിലും അന്വേഷണത്തില്‍ പുരോഗതി ഇല്ലെങ്കില്‍ അതിന്റെ പഴി ആദ്യം ബ്രാഞ്ച് എസ്പിക്കും പിന്നീട് അന്വേഷണ ഉദ്യോഗസ്ഥനുമായിരിക്കും.''ഈ സാഹചര്യത്തില്‍ അഭയാ കേസിന്റെ അന്വേഷണ ചുമതല വര്‍ഗീസ് പി. തോമസില്‍നിന്നു  മാറ്റി സി.ബി.ഐ ഇന്‍സ്പെക്ടര്‍ സി.കെ. ബാലകൃഷ്ണന്‍ നായരെ ഏല്പിച്ചു. തുടർന്ന് 30-12-1993-ലെ ഉത്തരവു പ്രകാരം ഡിവൈഎസ്പി കെ.വി. ഹരിവത്സനായി ചുമതല. ബാലകൃഷ്ണന്‍ നായര്‍ കേസില്‍ എന്തെങ്കിലും നടപടി എടുത്തതായി രേഖകളിലില്ല.ഏതായാലും സി.ബി.ഐ കേസ് ഏറ്റെടുത്ത് ഒരു വര്‍ഷത്തോളം വര്‍ഗീസ് പി. തോമസ് അന്വേഷണം നടത്തിയത് ഇങ്ങനെയാണ്. ഇതിനിടെ, സ്വാഭാവികമായി സംഭവിക്കുതുപോലെ തെളിവുകള്‍ പലതും നഷ്ടപ്പെട്ടു. എന്നാല്‍, അതു തടയാന്‍ അദ്ദേഹം യാതൊന്നും  ചെയ്തില്ല. ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനായ അദ്ദേഹത്തിന്, രേഖകള്‍ നശിപ്പിക്കപ്പെടുന്നതു തടയാന്‍ എളുപ്പം കഴിയുമായിരുന്നു . എന്നിട്ടും, ഇപ്പോള്‍ പഴിചാരുന്നതു ക്രൈംബ്രാഞ്ചിനുമേലും. ഈ പശ്ചാത്തലത്തിലാണു ലോക്കല്‍ പോലീസിലെ അഡീഷണല്‍ എസ്ഐ മാത്രമായിരുന്ന  വി.വി അഗസ്റിന്‍ കേസന്വേഷണത്തില്‍ ചെയ്ത കാര്യങ്ങള്‍ പ്രസക്തമാകുന്നത്. രണ്ടു ദിവസം കൊണ്ട് 24 സാക്ഷികളില്‍നിന്ന്  അദ്ദേഹം മൊഴിയെടുത്തു. കേസ് രജിസ്റര്‍ ചെയ്ത് പിറ്റേദിവസംതന്നെ  ഇതൊരു കൊലപാതകം ആയിരിക്കാം എന്ന  മട്ടില്‍ അദ്ദേഹം അന്വേഷണം നീക്കി. ഇന്‍ക്വസ്റ് റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ളവ അദ്ദേഹം തയാറാക്കി. എന്നാല്‍, തങ്ങളുടെ വീഴ്ച മറച്ചുവയ്ക്കുതിനു സി.ബി.ഐ മറ്റ് അന്വേഷണ ഏജന്‍സികള്‍ക്കു വന്ന  നിസാര പിഴവുകളെപ്പോലും കുറ്റപ്പെടുത്തുകയായിരുന്നു. കുറ്റമറ്റ ഒരു അന്വേഷണം ഇനിയും തുടങ്ങിയിട്ടില്ല. എന്തെല്ലാം തെറ്റുകള്‍ സംഭവിച്ചു എന്നല്ല എണ്ണപ്പെടുന്നത്. ലോക്കല്‍ പോലീസിലെയായാലും ക്രൈംബ്രാഞ്ചിലെയായാലും സി.ബി.ഐയിലെ യായാലും ഔദ്യോഗിക കൃത്യനിര്‍വഹണം നടത്തിയ ഏതെങ്കിലും ഉദ്യോഗസ്ഥനെതിരേ ദുരുദ്ദേശ്യം ആരോപിക്കുന്നതു ശക്തമായ തെളിവുകളുടെ പിന്‍ബലത്തിലാവണം. ഏതെങ്കിലും അന്വേഷണ ഏജന്‍സിയുടെയോ ഉദ്യോഗസ്ഥന്റെയോ പ്രതിച്ഛായ തകര്‍ക്കാനായി പിഴവുകളെ പെരുപ്പിച്ചു കാണിക്കരുത്. ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ശരിയായ ദിശയിലായിരുന്നുവെന്നും  അതിനാല്‍ സി.ബി.ഐ കേസ് ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്നും  സി.ബി. ഐയുടെ ഒരു സീനിയര്‍ ഉദ്യോഗസ്ഥന്‍ ഒരു റിപ്പോര്‍ട്ടില്‍ അഭിപ്രായപ്പെട്ടിരുന്ന  കാര്യവും ഇത്തരുണത്തില്‍ സ്മരിക്കേണ്ടതുണ്ട്. ഇതെല്ലാമായിട്ടും സി.ബി.ഐയുടെ ഇപ്പോഴത്തെ അന്വേഷണ സംഘം മറ്റ് അന്വേഷണ ഏജന്‍സികള്‍ക്കെതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് നിര്‍ഭാഗ്യകരമാണ്. സഭയുടെ സമ്മര്‍ദത്തിനു വഴങ്ങിയാണു തങ്ങളുടെ ഉദ്യോഗസ്ഥരും അന്വേഷണം നടത്തിയതെന്നാണോ അവര്‍ അര്‍ഥമാക്കുന്നത്? ഏതെങ്കിലും സി.ബി.ഐ ഉദ്യോഗസ്ഥനെ അവര്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നുണ്ടോ?

അഭയയുടെ മരണം കൊലപാതകം എതിനേക്കാള്‍ ആത്മഹത്യയാണൊണ് പല ഡോക്ടര്‍മാരുടെയും വൈദ്യശാസ്ത്ര നിഗമനം. കിണറ്റില്‍ വീണശേഷവും അഭയയ്ക്കു ബോധമുണ്ടായിരുുവുെം അതിനാല്‍ മുങ്ങിമരണമാണു സംഭവിച്ചതുെമാണു ഡോ. സി. രാധാകൃഷ്ണന്‍ പോസറ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞത്. അഭയ ആത്മഹത്യ ചെയ്തതാണെന്ന  നിഗമനം മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ടുകളെ എതിര്‍ക്കാന്‍ കാരണങ്ങളില്ലാതിരുതിനാല്‍ ക്രൈംബ്രാഞ്ച് സ്വീകരിച്ചു. വിഷാദാവസ്ഥയിലായിരുന്ന  അഭയയുടെ വിഭ്രാന്തിയാവാം അടുക്കള അലങ്കോലമായതിനു കാരണമൊണു ക്രൈംബ്രാഞ്ച് വിശദീകരിക്കാന്‍ ശ്രമിച്ചത്. അഭയയുടെ അമ്മയ്ക്കും അമ്മാവനും മാനസികരോഗമുണ്ടെന്നു സ്ഥാപിക്കുന്ന തെളിവുകള്‍ ശേഖരിച്ചിരുന്നു. അഭയയുടെ അമ്മയുടെ സഹോദരന്‍ പലതവണ കിണറ്റില്‍ച്ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചിട്ടുണ്ട്. പോസ്റുമോര്‍ട്ടം റിപ്പോര്‍ട്ടനുസരിച്ച്, സംഭവം നടക്കുന്നത് അഭയയുടെ മാസമുറക്കാലത്താണ്. ഇക്കാലത്തു മാനസിക സംഘര്‍ഷം ഉണ്ടാകാമെന്നാണ്  വൈദ്യശാസ്ത്ര അഭിപ്രായം.പരീക്ഷയില്‍ അഭയയ്ക്ക് അഞ്ചു ശതമാനം മാര്‍ക്കേ ലഭിച്ചിരുന്നൊള്ളു. കോവെന്റിലേക്ക് അടയ്ക്കേണ്ടിയിരുന്ന  1000 രൂപയും അടച്ചിരുന്നില്ല. ഇക്കാരണങ്ങളാല്‍ അഭയ മാനസികാസ്വാസ്ഥ്യത്തിലായിരുന്നു .സി.ബി.ഐ സമര്‍പ്പിച്ച മൂന്നാമത്തെ ഫൈനല്‍ റിപ്പോര്‍ട്ടില്‍ എസ്.പി ത്യാഗരാജനെ ഉദ്ധരിച്ച് ഇങ്ങനെ പറയുന്നു : കേസിന്റെ വിവിധ സാഹചര്യങ്ങളും ഘടകങ്ങളും പൂര്‍ണമായി പഠിച്ചശേഷം ത്യാഗരാജന്‍ എത്തിയ നിഗമനം സി.ബി.ഐ ഈ കേസ് ഏറ്റെടുക്കേണ്ടതില്ല എന്നാണ്. ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ശരിയായ വഴിയിലൂടെയായിരുന്നു . സംഭവസ്ഥലത്തെ സാഹചര്യങ്ങള്‍ പഠിച്ചശേഷം അദ്ദേഹം എത്തിയ നിഗമനം അഭയ ആത്മഹത്യ ചെയ്തതാണൊണ്. കൊലപാതക സാധ്യത ക്രൈംബ്രാഞ്ച് തള്ളിക്കളഞ്ഞതു മെഡിക്കല്‍ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയാണ്. കോടാലികൊണ്ട് മനഃപൂര്‍വം ആക്രമിക്കപ്പെട്ടെങ്കില്‍ അഭയയ്ക്കു ഗുരുതരമായ പരിക്കുണ്ടാകുമായിരുന്നു . ഡോ. സി. രാധാകൃഷ്ണന്റെയും ഡോ. ഉമാദത്തന്റെയും അഭിപ്രായങ്ങളെ ആധാരമാക്കിയാണ് ഈ നിഗമനം. ക്രൈംബ്രാഞ്ചിന്റെ ഫൈനല്‍ റിപ്പോര്‍ട്ടില്‍ ഇതു പറഞ്ഞിട്ടുണ്ട്. സി.ബി.ഐയുടെ ആദ്യത്തെ ഫൈനല്‍ റിപ്പോര്‍ട്ടിലും കൊലപാതകസാധ്യത അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ അഭയയുടെ മരണം കൊലപാതകമാണുെ സ്ഥാപിക്കാന്‍ കേരളത്തിനു പുറത്തുനിന്നുള്ള ഡോ. എസ്.കെ. പഥക് ജയ്പൂര്‍, ഡോ. മഹേഷ് വര്‍മ ജയ്പൂര്‍, ഡോ. ജി.ആര്‍ ഭാസ്കര്‍ ഹൈദരാബാദ് എന്നിവരുടെ അഭിപ്രായമാണു സി.ബി.ഐ തേടിയത്. ഇവരുടെ റിപ്പോര്‍ട്ടു പരിഗണിച്ച ശേഷവും സി.ബി.ഐ എത്തിയ നിഗമനം അഭയയുടെ മരണം കൊലപാതകമാണോ എന്ന കാര്യത്തില്‍ വൈദ്യശാസ്ത്ര അഭിപ്രായം ഏകകണ്ഠമല്ല എന്നാണ്. ക്രൈംബ്രാഞ്ചിന്റെ ഫൈനല്‍ റിപ്പോര്‍ട്ട് സ്വീകരിച്ചോ നിരസിച്ചോ എന്നു  കേസ് ഡയറിയില്‍ പറയുന്നില്ല. അഭയയുടെ മരണം ആത്മഹത്യയാണോ അല്ലയോ എന്ന  ചോദ്യം ഇപ്പോഴും പ്രസക്തമാണ്. ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നിരസിക്കപ്പെട്ടിട്ടില്ലെങ്കില്‍ അതിനിപ്പോഴും നിയമപരമായ സാംഗത്യമുണ്ട്. ഫൈനല്‍ റിപ്പോര്‍ട്ട് സ്വീകരിച്ചോ ഇല്ലയോ എന്നു  സ്ഥിരീകരിക്കാന്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ ഉത്തരവ് ഈ കോടതിയുടെ മുമ്പാകെയില്ല. സി.ബി.ഐ പറഞ്ഞ പല കാര്യങ്ങളും വസ്തുതകള്‍ക്കു വിരുദ്ധമാകയാല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ ഉത്തരവു കാണാതെ ഫൈനല്‍ റിപ്പോര്‍ട്ട് സ്വീകരിച്ചോ ഇല്ലയോ എന്നു  പറയാനാവില്ല. 

അടയ്ക്കാ രാജു, സഞ്ജു പി. മാത്യു, ചില വൈദികര്‍ തുടങ്ങിയവരുടെ മൊഴികളാണു സി.ബി.ഐയുടെ ആശ്രയം. അടയ്ക്കാ രാജുവാണ് ഈ കേസിലെ സ്റാര്‍ വിറ്റ്നെസ് (മുഖ്യ സാക്ഷി). നിരവധി സ്ഥലങ്ങളില്‍ മോഷണം നടത്തുകയും നിരവധി കേസുകളില്‍ ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുള്ള ഒരു 'സ്റാര്‍ തീഫ്' (കുപ്രസിദ്ധ മോഷ്ടാവ്) ആണിയാള്‍. പ്രോസിക്യൂഷന്‍ പറയുന്നതനുസരിച്ച് പയസ് ടെന്‍ത് കോവെന്റിലെ കെട്ടിടത്തിന്റെ ടെറസിലുള്ള മിന്നല്‍ രക്ഷാകവചത്തിന്റെ ഭാഗങ്ങള്‍ രണ്ടു തവണയായി ഇയാള്‍ മോഷ്ടിച്ചു. മൂന്നാംതവണ ബാക്കി ഭാഗങ്ങള്‍ മോഷ്ടിക്കാനെത്തിയപ്പോള്‍ രണ്ടുപേര്‍ ടോര്‍ച്ചു തെളിച്ച് തന്റെനേരേ വരുന്നതു കണ്ടുവെന്നാണ് ഇയാള്‍ പറയുന്നത്. അവര്‍ എന്താണു ചെയ്യുന്നതെന്ന്  ഇയാള്‍ ഒളിച്ചിരുന്നു  നോക്കി. കെട്ടിടത്തിന്റെ നിലവറയിൽനിന്നു  അഞ്ചാംനിലയിലേക്കും ടെറസിലേക്കും പോകുന്ന പിരിയന്‍ ഗോവണികയറി ഇവര്‍ വരുന്നതു കണ്ടു. ടെറസിലെത്തിയ ഇവര്‍ പരസ്പരം തിരിഞ്ഞുനിന്നു  പല ദിശകളിലേക്കും നോക്കി. പാരപ്പെറ്റിന്റെ മുകളിലൂടെ ടോര്‍ച്ചുതെളിച്ചു താഴെ മുറ്റത്തേക്കും നോക്കി. തന്നെ അവര്‍ തിരിച്ചറിഞ്ഞെന്നു  തോന്നിയപ്പോള്‍ താന്‍ സ്ഥലംവിട്ടു എന്നാണ് അടയ്ക്കാ രാജുവിന്റെ മൊഴി.സംഭവം നടന്നതു പതിനാറര വര്‍ഷം മുമ്പാണ്. എന്നാലിപ്പോള്‍ കുറ്റാരോപിതരെ അറസ്റു ചെയ്യുകയും അവരുടെ ഫോട്ടോകള്‍ പത്രങ്ങളില്‍ വരികയും ചെയ്തശേഷം ഇയാള്‍ സി.ബി.ഐയുടെ പക്കല്‍ ചെന്ന്  താന്‍ അന്നു  കണ്ടവരിലൊരാള്‍ ഒന്നാം കുറ്റാരോപിതനാണെന്ന്   മൊഴി നല്‍കുകയായിരുന്നു . പ്രോസിക്യൂഷന്‍ പറയുന്നത്, മൂന്നാം  കുറ്റാരോപിതയുമായി അവിഹിതബന്ധമുണ്ടായിരുന്ന  മുന്‍പറഞ്ഞ രണ്ടുപേരും അവരെ കാണാനായി കെട്ടിടത്തിന്റെ നിലവറ ഭാഗത്തുളള അടുക്കളയിലേക്കു പോവുകയായിരുന്നു  എന്നാണ്. അടുക്കളയിലേക്ക് എത്രയും വേഗം ചെല്ലുതിനു പകരം അവര്‍ ഗോവണി കയറി അഞ്ചാംനിലയിലെ ടെറസിലെത്തി! നിലവറ ഭാഗത്തുനിന്നാണ് ഈ ഗോവണി തുടങ്ങുന്നത്. ഈ മൊഴിയുടെ ബലത്തിലാണു മൂന്നു കുറ്റാരോപിതരേയും തുടർന്നും  ജയിലില്‍ പാര്‍പ്പിക്കണമെന്നു  പ്രോസിക്യൂഷന്‍ ഈ കോടതിയോട് ആവശ്യപ്പെടുന്നത്. സംഭവദിവസം പാതിരാത്രി ഏകദേശം 12.30-ഓടെ കോവെന്റിനടുത്തുള്ള തന്റെ വീടിനു സമീപം 'കോട്ടൂരച്ച'ന്റെ സ്കൂട്ടര്‍ കണ്ടു എന്ന് മാത്രമേ സഞ്ജു പി. തോമസ് മൊഴി നല്‍കിയിട്ടുള്ളു. ഇതല്ലാതെ കുറ്റാരോപിതര്‍ക്കെതിരേ യാതൊരു മൊഴിയും ഇയാള്‍ നല്‍കിയിട്ടില്ല. ഈ തെളിവിന്റെ അടിസ്ഥാനത്തില്‍ കുറ്റാരോപിതരെ ജയിലിലടയ്ക്കണമെന്ന  സി.ബി.ഐയുടെ ആവശ്യം ന്യായീകരിക്കത്തക്കതാണോ എന്ന  ചോദ്യം മാത്രമേ കുറ്റാരോപിതരുടെ അഭിഭാഷകന്‍ ചോദിക്കുന്നുള്ളു.മറ്റു പല സാക്ഷികളെയും സി.ബി.ഐ ചോദ്യംചെയ്തു. മൂന്നു  കുറ്റാരോപിതര്‍ക്കും സ്വഭാവഗുണമില്ലെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍, ഊഹാപോഹങ്ങളും കേട്ടുകേള്‍വികളും മാത്രമാണ് ഇതിന് അടിസ്ഥാനം. ഇനി ഈ തെളിവുകള്‍ സ്വീകരിച്ചാല്‍ തന്നെ , ഇത്തരം സ്വഭാവദൂഷ്യം കുറ്റാരോപിതരുടെ മേല്‍ ആരോപിക്കപ്പെട്ടിരിക്കുന്ന  കുറ്റം തെളിയിക്കുന്നുണ്ടോ  എന്നതാണു ചോദ്യം. വേണുഗോപാലന്‍ നായരാണ് മറ്റൊരു പ്രധാന സാക്ഷി. ഇയാളോട് ഒന്നാം കുറ്റാരോപിതന്‍ കുറ്റം ഏറ്റുപറഞ്ഞിട്ടുണ്ട് എന്നാണു പ്രോസിക്യൂഷന്റെ വാദം. മുമ്പു ഡ്രൈവറായിരുന്ന  താന്‍ ഇപ്പോള്‍ മനുഷ്യാവകാശ പ്രവര്‍ത്തകനും പൊതുതാത്പര്യ ഹര്‍ജികള്‍ നല്‍കുയാളുമാണെന്ന്  ഇയാള്‍ പറയുന്നു . സംഭവം നടതിനുശേഷം ഇയാളെ ആദ്യമായി ചോദ്യം ചെയ്യുന്നത് ഇപ്പോഴത്തെ അന്വേഷണ ഉദ്യോഗസ്ഥനാണ്.നാര്‍ക്കോ അനാലിസിസ് പരിശോധനയുടെ വിവരങ്ങള്‍ അറിയാന്‍ തത്പരനായിരുന്ന  ഇയാള്‍ ഒന്നാം കുറ്റാരോപിതന്‍ നാര്‍ക്കോ അനാലിസിസ് പരിശോധനയ്ക്കു വിധേയനായി എന്നറിഞ്ഞ്, അദ്ദേഹത്തിന്റെ ടെലിഫോണ്  നമ്പര്‍ സംഘടിപ്പിച്ചു അദ്ദേഹവുമായി ഫോണില്‍ ബന്ധപ്പെട്ടു എന്നാണു പ്രോസിക്യൂഷന്‍ പറയുത്.


ബിഷപ്സ് ഹൌസില്‍വച്ചു കാണാമെന്ന് ഒന്നാം കുറ്റാരോപിതന്‍ സമ്മതിച്ചതനുസരിച്ചു വേണുഗോപാലന്‍ നായര്‍ അവിടെയെത്തി അദ്ദേഹത്തെക്കണ്ടു സംസാരിച്ചു. നാര്‍ക്കോ അനാലിസിസ് പരിശോധന തീര്‍ത്തും അശാസ്ത്രീയമായ പരിശോധനയാണുെള്ള ഒരുവിധി ഹൈക്കോടതിയില്‍നിന്നും  എന്തെങ്കിലും കേസ് കൊടുത്ത് സംഘടിപ്പിച്ചെടുക്കണമെന്ന്  ഒന്നാം കുറ്റാരോപിതന്‍ വേണുഗോപാലന്‍ നായരോട് ആവശ്യപ്പെട്ടുവെന്നാണു വാദം. വേണുഗോപാലന്‍ നായര്‍ കാരണം തിരക്കിയപ്പോള്‍ തനിക്കു മൂന്നാം  കുറ്റാരോപിതയുമായി അവിഹിത ബന്ധമുണ്ടെന്ന്  ഒന്നാം  കുറ്റാരോപിതന്‍ കുറ്റസമ്മതം നടത്തിയെന്നും  (അറസ്റിന് അഞ്ചു മാസം മുമ്പാണിത്) ളോഹയ്ക്കുള്ളില്‍ ഒരു മനുഷ്യനുണ്ടെന്ന്  പറഞ്ഞുവെന്നുമാണു മൊഴി. തന്റെ മേലധികാരികളും ഇതേ വികാരങ്ങളുള്ള മനുഷ്യരാണെന്നും  അതിനാല്‍ അവര്‍ തന്നെ  മനസിലാക്കുകയും ഈ കേസില്‍ സഹായിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞുവെന്നും  മൊഴി തുടരുന്നു .അഡ്വ. ജനാര്‍ദന കുറുപ്പിന്റെ ജൂനിയറുമായി സംസാരിച്ചശേഷം വേണുഗോപാലന്‍ നായര്‍ കേസ് ഫയല്‍ ചെയ്യുന്നതിനു വളരെ ചെലവു വരുമെന്നു  കുറ്റാരോപിതനോടു പറഞ്ഞുവത്രേ. ഇക്കാര്യത്തില്‍ ഒരുകോടി രൂപ വരെ മുടക്കാന്‍ സഭാധികൃതര്‍ തയാറാനിന്നു  കുറ്റാരോപിതന്‍ അപ്പോള്‍ പറയുകയും യാത്രാച്ചെലവിനായി 5000 രൂപ തനിക്കു നല്‍കുകയും ചെയ്തതായി വേണുഗോപാലന്‍ നായര്‍ പറയുന്നു . ഒന്നാം  കുറ്റാരോപിതനും സഭാധികൃതരും വളരെ ശക്തരും സമ്പരുമാണുെം സൂര്യനു താഴെ ആരെയും സ്വാധീനിക്കാന്‍ അവര്‍ക്കു കഴിയുമെന്നുമാണ്  പ്രോസിക്യൂഷന്‍ പറയുന്നത്. എന്നാല്‍, തനിക്കു കാര്യമായൊരു ബന്ധവുമില്ലാത്ത വേണുഗോപാലന്‍ നായരുടെ മുമ്പില്‍ കുറ്റാരോപിതന്‍ നാണംകെട്ട കുറ്റസമ്മതം നടത്തുകയും സഹായം തേടുകയും ചെയ്യുന്ന  രീതിയില്‍ പെരുമാറിയെന്നു  പറയുന്നത് തികച്ചും അവിശ്വസനീയമാണെന്ന്  അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചു.മനഃശാസ്ത്രത്തില്‍ ഡോക്ടറേറ്റുള്ള കോളജ് പ്രഫസറും വൈദികനുമാണ് ഒന്നാം  കുറ്റാരോപിതന്‍. ബിഷപ്സ് ഹൌസിലെ ചാന്‍സലറുമാണ് ഇദ്ദേഹം. ജില്ലയിലും സംസ്ഥാനത്തുമുള്ള നിരവധി പ്രമുഖരുമായി അടുത്തബന്ധം ഇദ്ദേഹത്തിനുണ്ടായിരുന്നു . ഇങ്ങനെയൊരാള്‍ക്കെതിരേ സി.ബി.ഐ വേണുഗോപാലന്‍ നായരെപ്പോലൊരാളെ സാക്ഷിയായി കൊണ്ടുവരികയും കള്ളത്തെളിവുകള്‍ ഉണ്ടാക്കുകയും ചെയ്തതു നിര്‍ഭാഗ്യകരമാണെന്ന്  അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. 

സി.ബി.ഐ മൂന്നോട്ടുവച്ച ചില വൈദികരടക്കമുള്ളവരുടെ മൊഴികളും അപ്രസക്തമാണ്. ഹോസ്റലില്‍ ചില കന്യാസ്ത്രീകളും വൈദികരും തമ്മിലുള്ള രഹസ്യബന്ധത്തെക്കുറിച്ചാണ് അവര്‍ പറഞ്ഞത്. കേട്ടുകേഴ്വികള്‍ മാത്രമാണ് ഈ മൊഴികളിലുള്ളതെന്ന്  സൂക്ഷ്മപരിശോധനയില്‍ ബോധ്യമാകുന്നു . ഇത്തരം കൃത്രിമ തെളിവുകളെ ആശ്രയിച്ച് ജാമ്യം നിഷേധിക്കുന്നതു കടുത്ത അനീതിയാകുമെന്നു  കുറ്റാരോപിതരുടെ അഭിഭാഷകര്‍ വാദിച്ചു.മൂന്നാം കുറ്റാരോപിത ഹോസ്റലിന്റെ താഴത്തെ നിലയിലുള്ള മുറിയില്‍ തനിച്ചു താമസിച്ചത് അവരുടെ സ്വഭാവദൂഷ്യംകൊണ്ടാണെന്ന  വാദമുയർന്നിരുന്നു . ഈ കോടതിക്കു മുമ്പില്‍ ഇത്തരം വാദങ്ങളുയര്‍ത്താന്‍ ശ്രമിച്ചതിന് എനിക്കു സി.ബി.ഐയോടു സഹതാപം തോന്നുന്നു . ഹോസ്റലില്‍ അന്തേവാസികള്‍ക്കു മുറികള്‍ അനുവദിക്കുന്നതു  മദര്‍ സുപ്പീരിയര്‍ ആണെന്ന് കേസ് ഡയറി വെളിപ്പെടുത്തുന്നുണ്ട്. ആര്‍ക്കും സ്വന്തം ഇഷ്ടപ്രകാരം ഏതെങ്കിലും മുറിയില്‍ താമസിക്കാനാവില്ല. കുറ്റാരോപിത തനിച്ചല്ല ആ മുറിയില്‍ താമസിച്ചിരുതെന്നും  കേസ് ഡയറി വെളിപ്പെടുത്തുു.മുതിര്‍ന്ന  കന്യാസ്ത്രീയായ സിസ്റര്‍ ഹെലനോടൊപ്പമാണ് അവരുടെ സഹായിയായിരുന്ന കുറ്റാരോപിത ആ മുറിയില്‍ താമസിച്ചിരുന്നത്. സംഭവ ദിവസം സിസ്റര്‍ ഹെലന്‍ ഹോസ്റലിലുണ്ടായിരുന്നില്ല. മറ്റൊരു അന്തേവാസിയെ ആ മുറിയില്‍ താമസിപ്പിക്കുതിനായി മുമ്പു താമസിച്ചിരുന്ന മുറിയില്‍നിന്നു  കുറ്റാരോപിതയെ ഇപ്പോഴത്തെ മുറിയിലേക്കു നിര്‍ബന്ധിച്ചു മാറ്റുകയായിരുന്നെന്നും  കേസ് ഡയറിയിലുണ്ട്.

ഇനി കന്യകാത്വ പരിശോധനയെപ്പറ്റി. മൂന്നാം  കുറ്റാരോപിത ഒരു കന്യകയല്ലെന്ന്  സ്ഥാപിക്കേണ്ടതു സി.ബി.ഐക്ക് ഈ കേസ് തെളിയിക്കാന്‍ അത്യാവശ്യമായിരുന്നോ ? കന്യകാത്വ പരിശോധനയ്ക്ക് കുറ്റാരോപിതയെ വിധേയയാക്കുകയും അവര്‍ കന്യാചര്‍മ പുനഃസ്ഥാപന ശസ്ത്രക്രിയ (ഹൈമനോപ്ളാസ്റി) നടത്തിയെന്നു  ആരോപിക്കുകയും സി.ബി.ഐ ചെയ്തു. ഈ സാഹചര്യത്തില്‍ അവര്‍ക്ക് ഇനി സമൂഹമധ്യേ ജീവിക്കണമെങ്കില്‍, താന്‍ കന്യാചര്‍മ പുനഃസ്ഥാപന ശസ്ത്രക്രിയ നടത്തിയിട്ടില്ലെന്ന് അവര്‍ക്കു തെളിയിക്കേണ്ടതുണ്ടെന്ന്  അവരുടെ അഭിഭാഷകന്‍ വാദിച്ചു. പ്രോസിക്യൂഷന്‍ ആരോപിക്കുന്നതുപോലെയുള്ള ശസ്ത്രക്രിയ നടത്തിയിട്ടില്ലെന്നു  തെളിയിക്കാന്‍ ഈ കോടതി നിശ്ചയിക്കു ഏതു മെഡിക്കല്‍ ബോര്‍ഡിന്റെയും മുമ്പാകെ ഏതു പരിശോധനയ്ക്കും വിധേയയാകാന്‍ താന്‍ തയാറാണെന്ന്  അവര്‍ ബോധിപ്പിച്ചു. ഹൈമനോപ്ളാസ്റി ഇന്ത്യക്കു വെളിയില്‍ മാത്രമേ നടത്താനാകൂവെന്നും  കുറ്റാരോപിത ജീവിതത്തിലൊരിക്കലും വിദേശത്തു പോയിട്ടില്ലെന്നും അവരുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.ഈ കേസില്‍ കന്യകാത്വ പരിശോധന തികച്ചും അനാവശ്യമായിരുന്നു  എന്നാണ് എന്റെ അഭിപ്രായം. കുറ്റാരോപിതയെ ഇത്തരമൊരു അപമാനത്തിനു വിധേയയാക്കിയത് നിര്‍ഭാഗ്യകരമാണ്. പൊതുജനമധ്യത്തില്‍ ഒരു കന്യാസ്ത്രീയുടെമേല്‍ ചെളിവാരിയെറിയാമെന്നല്ലാതെ മറ്റൊരു ലക്ഷ്യവും ഇതുകൊണ്ടു സാധിക്കില്ല. ഈ കേസില്‍ യാതൊരു പ്രയോജനവുമില്ലാതിരുന്നിട്ടും ഒരു കന്യാസ്ത്രീയുടെ രഹസ്യഭാഗങ്ങളെപ്പറ്റി പരസ്യ ചര്‍ച്ച സൃഷ്ടിച്ചതാണ് ഏറെ നിര്‍ഭാഗ്യകരം. പൊതുജനമധ്യത്തില്‍ ഒരു കന്യാസ്ത്രീയെ അവഹേളിതയാക്കിയെന്നല്ലാതെ മറ്റൊന്നുംകന്യകാത്വ പരിശോധനകൊണ്ടു സാധിച്ചില്ല. കേസില്‍ കുറ്റാരോപിതരായ പുരുഷ പങ്കാളികളുടെ ലൈംഗിക ശേഷി പരിശോധിക്കാനും സി.ബി.ഐ ഇറങ്ങിപ്പുറപ്പെടുമായിരുന്നോ  ഞാന്‍ ശരിക്കും അദ്ഭുതപ്പെടുന്നു ! ഇതൊരു ജാമ്യഹര്‍ജി മാത്രമായതിനാല്‍ നീതിന്യായക്കോടതിയുടെ സംയമനം ഞാന്‍ പാലിക്കുകയാണ്.

കേസ് ഡയറി സൂക്ഷ്മമായി പരിശോധിച്ചതില്‍ നിന്ന്  എനിക്ക് മനസിലാകുന്നത് ഈ കേസില്‍ യഥാര്‍ഥ വസ്തുതകളെ പിന്തുടരുതിനു പകരം നിഴലിനു പിന്നാലെ ഓടുകയാണ് സി.ബി.ഐ ചെയ്തതെന്നണ്. വ്യര്‍ഥമായ വ്യായാമമാണ് ഈ ഓട്ടം. അന്വേഷണം എത് കുറ്റകൃത്യത്തിന്റേയോ സംഭവത്തിന്റേയോ സാഹചര്യത്തിന്റേയോ വസ്തുതകളെ ശ്രദ്ധാപൂര്‍വം പരിശോധിച്ച് അതിലെ സത്യം കണ്ടെത്തുകയോ അതെങ്ങനെ സംഭവിച്ചുവെന്നു   കണ്ടെത്തുകയോ ആണ്. അല്ലാതെ ആദ്യം ഒരു ലക്ഷ്യം നിശ്ചയിച്ചശേഷം തെളിവിനായി വേട്ടയാടുകയല്ല. അന്വേഷണം പാളം തെറ്റിയെന്നാണ് കേസ് ഡയറി പരിശോധിക്കുകയും അതിലെ വിവരങ്ങള്‍ വിലയിരുത്തുകയും ചെയ്തപ്പോള്‍ എനിക്കു മനസിലാകുന്നത്. അന്വേഷകര്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട വളരെ പ്രസക്തമായ ചില വിവരങ്ങള്‍ കേസ് ഡയറിയില്‍ ഞാന്‍ കണ്ടു. അന്വേഷണത്തിന്റെ ഈ അവസാനഘട്ടത്തിലെങ്കിലും അതുണ്ടായില്ലെങ്കില്‍ സിസ്റര്‍ അഭയയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കില്ല.അതിനാല്‍ ഇക്കാര്യങ്ങള്‍ ഇപ്പോഴത്തെ അന്വേഷണസംഘത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ടത് എന്റെ ചുമതലയാണെന്ന്  ഞാന്‍ കരുതുന്നു . അന്വേഷണവുമായി ഇനി മുന്നോട്ടു പോകുംമുമ്പ് അവര്‍ ഇവ വിശദമായി പഠിക്കണം. ശരിയായ ദിശയില്‍ അന്വേഷണത്തെ മുന്നോട്ടുനയിക്കാന്‍ കഴിവുള്ള പരിചയസമ്പനായ ഒരു മുതിര്‍ സി.ബി.ഐ ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തിലായിരിക്കണം ഇതെല്ലാം.ഡോ. മുകുന്ദന്‍ 12-6-2003 തീയതി വച്ചു നല്‍കിയ ബ്രെയിന്‍ ഫിംഗര്‍പ്രിന്റിംഗ് പരിശോധനാ റിപ്പോര്‍ട്ട് പഠിക്കുന്നത് അന്വേഷണ സംഘത്തിനു പ്രയോജനപ്പെടുമെന്നാണ് എന്റെ അഭിപ്രായം. താഴെപ്പറയുന്ന  സംഗതികള്‍ ആ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു .


1. ഹോസ്റലിലെ അടുക്കള അലങ്കോലമായത് അഭയയും ത്രേസ്യാമ്മ, അച്ചാമ്മ, സിസ്റര്‍ സെഫി, അഭയയോടൊപ്പം മുറിയില്‍ താമസിച്ചിരുന്ന  സിസ്റര്‍ ഷേര്‍ലി എിവരും തമ്മിലുണ്ടായ പിടിവലി മൂലമാണ്. (അടുക്കള അലങ്കോലമായതിന്റെ കാരണം ഇവര്‍ക്കറിയാമെന്ന്  ഇതു സൂചിപ്പിക്കുന്നു ).

2. അഭയ അടുക്കളയില്‍ നിന്നു  പുറത്തേക്ക് ഓടുന്നതു തടയാന്‍ സിസ്റര്‍ ഷേര്‍ലിയെ ത്രേസ്യാമ്മയും അച്ചാമ്മയും സഹായിച്ചതായി ഇതുസംബന്ധമായ അന്വേഷണങ്ങള്‍ സൂചന നല്‍കുന്നു .

3. സംഭവം കണ്ടിരുന്ന സിസ്റര്‍ ഷേര്‍ലിക്ക് അടുക്കള അലങ്കോലമായതിനെപ്പറ്റി നേരിട്ടറിവുണ്ട് (പരിശോധനക്കിടയില്‍ അസ്വസ്ഥയായി കാണപ്പെട്ട ഒരേയൊരാള്‍ ഇവരാണ്).

4. അഭയയുടെ കൊലപാതകത്തില്‍ സിസ്റര്‍ സെഫിക്കു പങ്കുണ്ടാകാനുള്ള സാധ്യത പരിശോധിച്ചെങ്കിലും പരിശോധനാ ഫലം അതു ശരിവയ്ക്കുതായിരുന്നില്ല.

5. അഭയയെപ്പറ്റി ഹോസ്റലിലെ നിരവധി അന്തേവാസികളില്‍ നിന്നെടുത്ത  മൊഴികള്‍ മിക്കവയും സൂചന നല്‍കിയത് അഭയ വിഷാദത്തിലായിരുന്നു  എന്നാണു .

6. അഭയയുടെ വിഷാദാവസ്ഥയെപ്പറ്റി അവരോടൊപ്പം താമസിച്ചിരുന്ന അന്തേവാസികള്‍ പലര്‍ക്കും അറിവുണ്ടായിരുന്നെന്ന്  പരിശോധനാ ഫലങ്ങളില്‍ സൂചനയുണ്ട്.

ശാസ്ത്രീയ പരിശോധനയിലെ ഏറ്റവും പ്രസക്തമായ ഈ ഭാഗങ്ങള്‍ അന്വേഷകര്‍ എന്തുകൊണ്ടു കാണാതിരിക്കുകയോ അവഗണിക്കുകയോ ചെയ്തുവെന്നാണ് എനിക്കു മനസിലാകാത്തത്. അന്വേഷകര്‍ ആവശ്യപ്പെടാത്തതുകൊണ്ടാണ് ഇതുസംബന്ധിച്ച് കൂടുതല്‍ പരിശോധന നടത്താതിരുന്നതെന്നും  ഡോ.മുകുന്ദന്റെ റിപ്പോര്‍ട്ടിലുണ്ട്. തെറ്റാണെങ്കിലും ശരിയാണെങ്കിലും, ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്ന ദിശയില്‍ അന്വേഷണം നടത്തിയിരുന്നുവെങ്കിെല്‍, അന്വേഷകര്‍ വിശദീകരിക്കാന്‍ വിഷമിക്കുന്ന  പല കാര്യങ്ങളിലും വിശദീകരണം ലഭിക്കുമായിരുന്നു . അവ ഇവയാണ്.

1. അടുക്കള അലങ്കോലമായത്.

2. അടുക്കളയിലോ പരിസരത്തോ ചോരപ്പാടുകള്‍ കാണാതിരുത്.

3. വാതിലിന്റെ സാക്ഷാ അകത്തുനിന്നുള്ളത് തുറന്നുകിടന്നത്.

4. വാതില്‍പുറത്തുനിന്നു  സാക്ഷയിട്ടിരുന്നത്.

5. രക്തം പുരളാത്ത ശിരോവസ്ത്രം ലഭിച്ചത്.

6. പോസ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന  പരിക്കുകള്‍ സംഭവസ്ഥലത്തു നിന്നു  കണ്ടെടുത്ത ആയുധവുമായി പൊരുത്തപ്പെടാത്തത്.

7. കൊലപാതക കാരണമായേക്കാവുന്ന  മുറിവുകളൊന്നും  മൃതദേഹത്തില്‍ കാണാതിരുന്നത്.

8. അഭയ കിണറ്റില്‍ ബോധാവസ്ഥയില്‍ കിടന്നശേഷം മുങ്ങി മരണം സംഭവിച്ചത്.

9. അഭയ ഉച്ചത്തില്‍ കരയുകയോ ശബ്ദമുണ്ടാക്കുകയോ ചെയ്യാതിരുന്നത്.

10. ഹോസ്റലിലെ പട്ടി കുരയ്ക്കാതിരുന്നത്.ഇവയെല്ലാം ശരിയായി വിശദീകരിക്കണമെങ്കില്‍ ഇവയെപ്പറ്റി അന്വേഷണം വേണം.

2003-ലാണ് ഡോ.മുകുന്ദന്‍ ഈ ബ്രെയിന്‍ഫിംഗര്‍ പ്രിന്റിംഗ് പരിശോധനാ റിപ്പോര്‍ട്ട് തയാറാക്കിയത്. ശാസ്ത്രീയമായ ഈ പരിശോധനയുടെ വിശദാംശങ്ങള്‍ ചികഞ്ഞ് അഭയയുടെ മരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തമായ ഒരു ചിത്രം കണ്ടെത്താന്‍ അന്വേഷകര്‍ ശ്രമിക്കണം. മുന്‍പറഞ്ഞ ശാസ്ത്രീയ റിപ്പോര്‍ട്ടിലെ സൂചനകള്‍ ശരിയാണെങ്കില്‍ വലിയൊരു ചോദ്യം ഉയരുന്നുണ്ട്. എന്തിനാണ് ആത്മഹത്യ രഹസ്യമാക്കി വച്ചത്?

അഭയ കേസില്‍ കഴിഞ്ഞ 16 വര്‍ഷത്തിനിടെ മാധ്യമങളും പൊതുസമൂഹവും സ്വന്തം നിഗമനങളുമായി ഏറെ മുന്നോട്ടുപോയി .24 വാല്യങളുള്ള കേസ് ഡയറിയിലെ വിവരങ്ങള്‍ എന്താണൈന്നറിയാതെയാണിത് .വിദഗ്ധര്‍ തയാറാക്കിയ നിരവധി ശാസ്ത്രീയ റിപ്പോര്‍ട്ടുകള്‍ ,മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ,ബ്രെയിന്‍ ഫിന്ഗര്‍ പ്രിന്റിംഗ് റിപ്പോര്‍ട്ടുകള്‍,കോടതിയുടെ നിരന്തരമായ ശ്രമഭലമായി ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നിന്നു ശേകരിച്ച നാര്‍ക്കോ അനാലിസിസ് സിഡികള്‍ ,അവയുടെ മൂല്യവും നിയമസാധുതയും ,വിവിധ അന്വേഷണ എജന്‍സികളുടെ ഫൈനല്‍ റിപ്പോര്‍ട്ടുകള്‍ - ഇവയെക്കുറിചൊന്നും പോതുജനത്തിനു യാതൊന്നുമറിയില്ലായിരുന്നു .അതൊന്നും മാധ്യമങളെയോ പൊതുജനതെയോ ഒരിക്കലും വേവലാധിപ്പെടുത്തിയില്ല .

എന്നല്‍ മുന്പറഞ  കാര്യങങ്ങളൊന്നും പരിശോധിക്കാതെതന്നെ മാധ്യമങള്‍ ഇതിനകം വിധിയെഴുതിക്കഴിഞ്ഞു . കേസ് ഡയറിയിലുളള നഗ്നസത്യങളുമായി യാതൊരു ബന്ധവുമില്ലാത്ത വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച മാധ്യമങളുടെ സ്വാദീനവലയത്തില്‍പ്പെട്ട പൊതുജനവും അവയോടൊപ്പം കൈകോര്‍ത്തു .മാദ്യമങളും പൊതുജനവും ചേര്‍ന്നു ഇതിനകം പ്രഖ്യാപിച്ച വിധിക്കെതിരെ എന്തെങ്കിലും എഴുതാനോ സംസാരിക്കാനോ ദൈര്യപ്പെടുന്ന ജഡ്ജിയുടെ തലയ്ക്കു മുകളില്‍ സത്പേര് കളങ്കപ്പെടുമെന്ന ഭീഷണിയുടെ "ഡമോക്ലീസിന്റെ വാള്‍" തൂങിനിൽക്കുന്നു .മൂന്നുപേരെ ഇതിനകം തന്നെ തൂക്കുമരത്തിലേക്ക് അയച്ചുകഴിഞ്ഞു .പിന്നെതിനാണ് ഈ രാജ്യത്ത് ക്രിമിനല്‍ നീതിന്യായ സംവിധാനം നിലനില്‍ക്കുന്നത് . നിരവധി അന്വേഷണ ഉദ്യോഗസ്ഥര്‍, ലോക്കല്‍ പൊലീസിലെയും ക്രൈംബ്രാഞ്ചിലെയും നിരവധി ഉദ്യോഗസ്ഥര്‍ ,ക്രൈസ്തവസഭ, കോണ്‍വെന്റ് അധി്കൃധർ  ,ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ മറ്റു നിരവധിപ്പേര്‍ -ഇവരെല്ലാം പ്രതിക്കൂട്ടിലാണ് . മരിച്ചു കഴിഞ്ഞിട്ടുപോലും ചില സാഷികളെ മാധ്യമവും പൊതുജനവും ചേർന്നു  വേട്ടയാടുന്നു .

പാവം പൊതുജനം രേഖകളിലുള്ളത് എന്താണെന്ന് അവര്‍ക്കറിയില്ല .നിരന്തരമായ മസ്ഥിഷ്കപ്രഷാളനത്തിനു വിധേയരായ അവര്‍ തങ്ങളെ ഇത്രനാളും വിശ്വസിപ്പിച്ചിരുന്നതുമായി യോചിക്കാത്ത ഒരു കോടതിവിധി അംഗീകരിക്കാന്പോലും തയ്യാറായേക്കില്ല .കേസ് രേഖകളില്‍നിന്നു വെളിപ്പെടുന്ന വസ്തുതകളുടെ അടിസ്ഥാനതില്‍മാത്രമേ കോടതിക്ക് മുന്നോട്ടു പോകാനാവു .എന്നാല്‍, പൊതുജനം ഇപ്പോഴും മരീചികക്കു പിന്നാലെയാണ് .സത്യം വളരെ അകലെയാണ് നിലകൊള്ളുന്നതെന്ന് മനസിലാക്കാന്‍ അവർക്കു  കഴിയുന്നില്ല .ഈ രണ്ട് വാചകങള്‍ പറയാന്‍ മാത്രമേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ "പിതാവേ ഇവരോട് ക്ഷമിക്കണമേ ,ഇവര്‍ ചെയ്യുന്നതെന്താണെന്ന് ഇവര്‍ അറിയുന്നില്ല ."

എന്നാല്‍ മാനസികമായി കൂടുതല്‍ കരുത്തരാണ് ന്യായധിപന്മാര്‍ . അടുത്ത ദിവസത്തെ മാധ്യമ തലക്കെട്ടുകളില്‍ വന്നേക്കാവുന്ന ഭീഷണിയുടെ ചൂടില്‍ മെഴുകുതിരിപോലെ കത്തിത്തീരുകയോ ഉരുകിയൊലിക്കുകയോ ചെയ്യുന്നവരല്ല അവര്‍ .നിയമമനുസരിച്ചും രേഖളിലുള്ള വസ്തുതകളുടെ അടിസ്ഥാനത്തിലുമേ അവർക്ക്  പ്രവര്‍ത്തിക്കാന്‍ കഴിയൂ . അങ്ങനെ അവര്‍ പ്രവര്‍ത്തിക്കുകയും വേണം . ആകാശം ഇടിഞ്ഞുവീണാലും നീതി നിലനില്‍ക്കും .

ഒരു ജാമ്യ ഹര്‍ജിയില്‍ പറയാന്‍ പാടുള്ളത്തില്‍ കൂടുതല്‍ പറഞ്ഞതായി എനിക്ക് തോന്നുന്നില്ല .ഇ കേസിലെ വസ്തുതകള്‍ പതിനാറര വര്‍ഷത്തിലധികം നീണ്ട അന്വേഷണത്തില്‍ ഒരു മഹാസമുദ്രം പോലെ പരന്നു കിടക്കുന്നു .കുറേക്കൂടി പറയേണ്ടതുണ്ടെങ്കിലും ഒരു ജാമ്യഹര്‍ജി തീര്‍പ്പാക്കുന്നതിന് ആവശ്യമായവയിലേക്ക് മാത്രമായി ഞാന്‍ ചുരുക്കുകയാണ് .

ഈ വിധിന്യായത്തിലെ എതെങ്കിലും നിരീക്ഷണം എതെങ്കിലും വധത്തില്‍ പരിധി ലംഘിച്ചിട്ടു്ണ്ടെങ്കില്‍ , അത് ജാമ്യം നല്‍കാമോ ഇല്ലയോ എന്ന് വിശദീകരിക്കുക എന്ന ഉദ്യേശത്തോടെ മാത്രമാണെന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു . അവ ഒരു നടപടിയെയും ഒരുവിധത്തിലും ബാധിക്കില്ല .സി.ബി.ഐ വേഴ്സസ് പ്രദീപ് ബാലചന്ദ്രസാവന്റെ കേസില്‍ (2007) സുപ്രീം കോടതി ചൂണ്ടിക്കാട്ടിയതുപോലെ ,ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഒരു ഉത്തരവില്‍ പറയുന്ന കാരണങ്ങള്‍ ,ജാമ്യം നല്കുന്ന ഉത്തരവിന് പിന്ബലമേകാന്‍ മാത്രമുള്ളതാണ് എന്ന് മനസിലാക്കിയാല്‍ മതി .ഈ നിരീക്ഷണങ്ങള്‍ വിചാരണക്ക് ശേഷം ബന്ധപ്പെട്ട കോടതിയെടുക്കുന്ന തീരുമാനത്തെ സ്വാദീനിക്കരുത് .

ഹര്ജിക്കാരെ തുടര്‍ന്നും ജയിലില്‍ പാര്‍പ്പിക്കുന്നത് കടുത്ത നീതിനിഷേധമാകുമെന്നു ,ബന്ധപ്പെട്ട എല്ലാവരുടെയും വാദങ്ങള്‍ കേട്ടശേഷവും , കേസഡയറിയും, കേസിലെ വസ്തുതകളും, ചുറ്റുപാടുകളും പരിശോധിച്ച ശേഷവും, എന്റെ മുമ്പിലുള്ള വസ്തുതകളുടെ വെളിച്ചത്തിലും പറയാന്‍ എനിക്ക് യാതൊരു മടിയുമില്ല .അതുകൊണ്ട് ഇവര്ക്ക് ജാമ്യം നല്‍കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നതിൽനിന്നും യാതൊന്നും എന്നെ തടയുന്നില്ല .

എങ്കിലും കുറ്റാരോപിതർ തെളിവ് നശിപ്പിക്കുകയോ ,സാഷികളെ സ്വദീനിക്കുകയോ ഭീക്ഷണിപ്പെടുത്തുകയോ ഒളിവില്‍ പോകുകയോ ചെയ്യുന്നതിനുള്ള സാധ്യത തടയുന്നതിന് ചില വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തേണ്ടത് ആവശ്യമാണെന്ന് ഞാന്‍ കരുതുന്നു .താഴെപ്പറയുന്ന വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ഹര്‍ജിക്കാര്‍ക്ക് ജാമ്യം അനുവദിക്കുന്നു .ഒരുലക്ഷം രൂപയുടെ ബോണ്ടിലും തുല്യരൂപയുടെ രണ്ടു ആള്‍ജാമ്യത്തിലും ഹര്ജിക്കാരെ ജാമ്യത്തില്‍ വിട്ടയക്കണം .അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഇവര്‍ ഹാജരാകുകയും അന്വേഷണവുമായി സഹകരിക്കുകയും വേണം. പാസ്പോര്‍ട്ട്ള്ളവര്‍ അത് മജിസ്ട്രേട്ട് മുന്‍പാകെ ഹാജരാക്കുകയും പാസ്പോര്‍ട്ട് ഇല്ലാത്തവര്‍ ആ വിവരത്തിനു ഒരാഴ്ചക്കകം സത്യവാങ്മൂലം നല്കുകയും വേണം .മജിസ്ട്രെടിന്റെ മുന്‍‌കൂര്‍ അനുവാദമില്ലാതെ ഹര്‍ജിക്കാര്‍ താമസസ്ഥലം മാറരുത് .താമസസ്തലം മജിസ്ട്രെടിനെ അറിയിക്കണം .മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഒരു ടെലിഫോണും ഉപയോഗിക്കാന്‍ പാടില്ല .ഫോണ്‍ വിളിക്കാനോ കോളുകള്‍ക്ക് മറുപടി പറയാനോ പാടില്ല ,ഫോണ്‍ ഉപയോഗിച്ചാല്‍ ജാമ്യം റദധാക്കും .കേസില സാഷികളെ സ്വാധിനിക്കാനോ ഭീക്ഷണിപ്പെടുത്താനോ തെളിവുനശിപ്പിക്കാനോ പരോക്ഷമായിപ്പോലും ശ്രമിക്കരുത് ,ഈ വ്യവസ്ഥ ലങ്കിച്ചാല്‍ ജാമ്യം റദ്ധാക്കും .

ഈ ഉത്തരവില്‍ പറഞിട്ടുള്ള നിരീക്ഷണങളുടെ വെളിച്ചത്തില്‍ സി.ബി.ഐ ലെ കൂടുതല്‍ കാര്യപ്രാപ്തിയും പരിചയസംബത്തുമുള്ള മുതിര്ന്ന ഉദ്ധ്യോകസ്തന്റെയോ ഉദ്യോകസ്തരുടെയോ മേല്നോട്ടത്തിലേ ഇപ്പോഴത്തെ അന്വേഷണസഘം കേസന്വേഷണം തുടരാവൂ . മേല്‍നോട്ടം വഹിക്കുന്ന ഉദ്യോകസ്ഥരുടെ വിവരങ്ങള്‍ ഇ കോടതിയെ താമസം കൂടാതെ അറിയിക്കണം .


ഈ ഹര്‍ജികള്‍ അനുവദിച്ചിരിക്കുന്നു .

ജസ്റ്റിസ്‌ കെ. ഹേമ ജഡ്ജി (Justice K Hema)