Friday, December 19, 2008

കന്യകാത്വം പരിശോധിച്ചു കൊടുക്കപ്പെടും - CBI


സി. സെഫിയുടെ കന്യകാത്വപരിശോധനയാണു വലിയ തമാശ. അഭയയുടെ മരണനാളില്‍ കന്യകാത്വം നഷ്ടമായിരുന്നോ എന്നറിയാന്‍ 16 വര്‍ഷങ്ങള്‍ക്കുശേഷം നടത്തുന്ന ഒരു ടെസ്റിനാകുമോ എന്നു ചിലര്‍ ചോദിക്കുന്നു. സി.ബി.ഐ. ഇവരുടെ അറിവില്ലായ്മ പൊറുക്കട്ടെ. കന്യകയായിരിക്കണോ കന്യകയാണോ തുടങിയ കാര്യങളൊക്കെ തികച്ചും വ്യക്തിപരവും ,അവര്‍ ദൈവത്തിനു മാത്രം കണക്കു കൊടുക്കേണ്ട കര്യങലുമാണ് ....അടിയന്റെ സംശയം മറ്റൊന്നാണ്. ഒരു വ്യക്തിയുടെ സ്വകാര്യതയാണു ലൈംഗികത. ഈ വിഷയത്തില്‍ നിര്‍ബന്ധങ്ങള്‍ അനുവദനീയമാണോ? സ്ത്രീസമ്മതമില്ലാതെ അവളുടെ ലൈംഗികതയുടെ മേല്‍ കുതിരകയറുന്നതിനെ മലയാള നിഘണ്ടു ബലാത്സംഗമെന്നാണു വിളിക്കുന്നത്. സി.ബി.ഐ. നടത്തിയ നിര്‍ബന്ധ കന്യകാത്വ പരിശോധന ഒരര്‍ത്ഥത്തില്‍ ബലാല്‍ക്കാരമല്ലേ?
സെഫിയുടെ നിര്‍ബന്ധ കന്യകാ ത്വ പരിശോധന സന്ന്യാസത്തിനുമേലുള്ള സി.ബി.ഐ. യുടെ കടന്നുകയറ്റമായി ജുഡീഷ്യറി വിലയിരുത്തുമോ എന്നറിയാന്‍ കാത്തിരിക്കേണ്ടതുണ്ട്. മനുഷ്യാവകാശ കമ്മീഷനുകളും സ്ത്രീപക്ഷവാദികളും ഈ ആക്ഷേപ ത്തില്‍ പാലിക്കുന്ന നിശബ്ദത അത്ഭുതകരം തന്നെ!
ജനാധിപത്യവ്യവസ്ഥിതിയില്‍ പൌരനു നീതി കിട്ടാനു ള്ള അവസാന തുരുത്താണു ജുഡീഷ്യറി. പാക്കിസ്ഥാനു മായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ നിയമവ്യവസ്ഥി തി ഏറെക്കുറെ നിഷ്പക്ഷമാണെന്നാണു നമ്മുടെ ധാരണ. പക്ഷേ, ആ ബോധ്യത്തിന് ഇളക്കം തട്ടുന്ന സൂചനകള്‍ അടുത്തകാലത്തു ഗുജറാത്തിലുണ്ടായി. അന്വേഷണ ഉദ്യോഗസ്ഥരിലും നിയമം വ്യാഖ്യാനിക്കുന്നവരിലും സംഘപരിവാര്‍ സംഘടനകളുടെ പ്രണേതാക്കളുണ്ടായിരുന്നുവെന്നതാണ് അവിടത്തെ പരാതി. അഭയ കേസന്വേഷണത്തില്‍ ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ ക്രൈ സ്തവ വിരുദ്ധര്‍ കടന്നുകൂടിയിരിക്കുന്നെന്ന് അടുക്കള സംസാരമുണ്ട്. ഇതൊരു കുപ്രചരണമായി കാണാനാണ് എനിക്കിഷ്ടം. സി.ബി.ഐ. പ്രതികളെ കണ്െടത്തിയില്ലെ ങ്കില്‍ അന്വേഷണം കേരളാ പൊലീസിനു വിടുമെന്ന ഹൈക്കോടതിയുടെ ഭീഷണിയെത്തുടര്‍ന്നാണു സി.ബി.ഐ. ഈ രീതിയില്‍ നീങ്ങുന്നതെന്നു കേള്‍ക്കുന്നു. വാസ്ത വത്തില്‍ ഈ ബലാല്‍ക്കാരത്തിന് ആരാണ് ഉത്തരവാദി?